Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത് സംഭവിക്കാതിരിക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
in Samskriti

നഷ്ടപ്പെട്ട സ്വര്‍ഗം ഓര്‍ക്കാപ്പുറത്ത് വീണ്ടുകിട്ടിയ സന്തോഷം ത്രിവക്രയെ വീര്‍പ്പുമുട്ടിക്കാന്‍ പോന്നു. ആരെങ്കിലുമായി പങ്കിട്ടാല്‍ സന്തോഷം ഇരട്ടിക്കും. അവളിലെ സന്തോഷം ഇരട്ടിച്ചു കാണാന്‍ അവര്‍ക്ക് കൊതിയായി. ആദ്യം ആരുമായിട്ടാവണം ഈ സന്തോഷം പങ്കിടേണ്ടത്? ആരോ മനസ്സിലിരുന്നു പറയുന്നതായി അവള്‍ക്കു തോന്നി: എന്താ സംശയം? നീ നിന്റെ ജീവിതം ഒരാളുമായി പങ്കിട്ടിട്ടില്ലേ? ആ ആളുമായിട്ടല്ലേ ഈ സന്തോഷം ആദ്യമായി പങ്കിടേണ്ടത്?

അവളോര്‍ത്തു: അന്നവള്‍ വരദയായിരുന്നു. അതിസുന്ദരിയായ അവളെ കൊട്ടാരത്തിലെ മഹാമാത്രനായ അംഗാരകന്‍ പുടമുറിക്കല്യാണം നടത്തി. അചിരേണ അവള്‍ ഗര്‍ഭിണിയായി.

ഏഴാം മാസത്തില്‍ അവളുടെ ഗര്‍ഭം അലസിപ്പോയി. അതോടെ അവര്‍ക്ക് സന്നിപാതജ്വരം പിടിച്ചു. ജ്വരം മാറിയപ്പോല്‍ അവള്‍ക്ക് അംഗവൈകല്യം വന്നു: കഴുത്ത് ഇടത്തോട്ടു പിരിഞ്ഞു: പുറത്തു കൂനുവന്നു; കാല്‍ വിറകുകൊള്ളിപോലെ വെറുങ്ങലിച്ചു. അവളങ്ങനെ ത്രിവക്രയായി. അതോടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ഇതാ, പന്ത്രണ്ടു വര്‍ഷമാവുന്നു…കൊട്ടാരത്തിലെ സൈരന്ധ്രിയായി അന്നുമുതല്‍ അവള്‍ ജീവിതത്തോടു മല്ലിട്ടുപോന്നു.

ഇപ്പോള്‍-അവള്‍ വരദയായി പുനര്‍ജന്മം കൊണ്ടപ്പോള്‍-അവളുടെ ജീവിതേശ്വരനുമായി ആ സന്തോഷം പങ്കിടാനൊരു മോഹം…ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അരികിലെത്താം. ഈ രാത്രി അദ്ദേഹത്തോടൊപ്പം… കഴിയുമെങ്കില്‍, അദ്ദേഹം സമ്മതിക്കുമെങ്കില്‍-ഇനിയുള്ള കാലം മുഴുവന്‍…

‘ഗര്‍ഗഭാഗവതത്തിലെ ഈ കഥ, അല്ലേ?’ മുത്തശ്ശി തിരക്കി.

‘അതെ’

അടഞ്ഞുകിടന്ന വാതില്‍ക്കല്‍ ത്രിവക്ര തട്ടി. അകത്തുനിന്നു അംഗാരകന്‍ വിളിച്ചുചോദിച്ചു: ‘ആരാണ് ഈ അസമയത്ത്?’

‘ഞാനാണ്’- ത്രിവക്ര അടക്കിയ ശബ്ദത്തില്‍ പറഞ്ഞു: ‘വാതില്‍ തുറക്കൂ’-

വാതില്‍ തുറന്ന അംഗാകരന് അവളെ തിരിച്ചറിയാനായില്ല. അസമയത്ത് തന്റരികെ, സുന്ദരിയായ പെണ്ണൊരുത്തി എത്തിയിരിക്കുന്നു. ഒരു ഭയം ഉള്ളില്‍ മുള വലിച്ചു: ഒരുപക്ഷേ, വല്ല ചാരപ്പണിയുടെ ഭാഗമായിരിക്കുമോ? രാജാവ് തന്നെ ഏല്‍പ്പിച്ച കാര്യം നടത്തുമോ എന്നറിയാന്‍ കൊട്ടാരത്തില്‍നിന്നു തന്നെ അയച്ചതാവുമോ?

ത്രിവക്ര ചിരിച്ചു: ‘എന്നെ മനസ്സിലായില്ലേ?’

തെല്ലുനേരം അംഗാരകന്‍ ആലോചന പൂണ്ടു. പെട്ടെന്ന്, ആ മുഖം അദ്ഭുതത്തില്‍ കുതിര്‍ന്നു. അവള്‍ക്കപ്പോള്‍ മനസ്സിലായി: അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…

‘വരദേ, ഇതു നീയോ?’ അംഗാരകന്‍ പ്രണയപൂര്‍വം തിരക്കി; ഭര്‍ത്താവിന്റെ സ്വാതന്ത്ര്യം കയ്യടക്കിക്കൊണ്ട്, ചവിട്ടുപടിയില്‍ നിന്നിരുന്ന അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ക്ഷണിച്ചു: ‘വാ, അകത്തു വാ’-

ത്രിവക്ര അകത്തു കടന്നു. അംഗാരകന്‍ ഉടനെ വാതിലടച്ചു. അവളെ അയാള്‍ കട്ടിലിലേക്ക് കൂട്ടിക്കൊണ്ടുപോയി: ബലമായി പിടിച്ചിരുത്തി. പലവട്ടം അവളെ അടിമുടി വീക്ഷിച്ചുകൊണ്ട്, പ്രേമപൂര്‍വം കാതില്‍ പറഞ്ഞു: നീയിപ്പോള്‍ എന്റെ വരദയല്ലാ. അപ്‌സരസ്സാണ്.

അവളെ അയാള്‍ അടക്കിപ്പിടിച്ചു. അവള്‍ അയാള്‍ക്ക് വഴങ്ങിക്കൊടുത്തു.

‘നീയിനി എന്നെ വിട്ടുപോവരുത്.’

‘ഇല്ല’

‘നീയെങ്ങനെയാണ് ഇങ്ങനെ?’ അംഗാരകന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് തിരക്കി. അവള്‍ എല്ലാം വിശദമായി പറഞ്ഞു. അവസാനിപ്പിക്കുമ്പോലെ അവള്‍ പറഞ്ഞു: ‘കൃഷ്ണനല്ല. അവിടുന്ന് എന്റെ ദൈവമാണ്. എനിക്ക് രണ്ടാം ജന്മം തന്ന ദൈവം. ആ രണ്ടാം ജന്മവുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്-‘ അവള്‍ തേങ്ങിക്കരഞ്ഞു.

‘നീ കരയല്ലേ’- അംഗാരകന്‍ ആശ്വസിപ്പിച്ചു.

‘ഞാന്‍ കരയുന്നത് സങ്കടംകൊണ്ടല്ലാ. സന്തോഷം കൊണ്ടാണ്.’

‘അപ്പോള്‍, നീ പറയുന്നത് കൃഷ്ണന്‍ ദൈവമാണെന്നാണോ?’ അംഗാരകനു വിശ്വാസംവരാത്തപോലെ.

‘നോക്കൂ. ദൈവത്തിനല്ലാതെ എന്നെ ഇങ്ങനെയാക്കി മാറ്റാനാവുമോ? നോക്കിക്കോളൂ. നാളെ എന്റെ ദൈവം ആ ദുഷ്ടനെ കൊല്ലും.

അംഗാരകന്‍ ത്രിവക്രയുടെ വായ്‌പൊത്തിപ്പിടിച്ചു. ശബ്ദമടക്കിപ്പറഞ്ഞു: ‘മിണ്ടല്ലേ. ഇവിടെ ചുറ്റും ചാരന്മാരാണ്’-

‘ചാരന്മാരോ? എന്തിനാണിവിടെ ചാരന്മാര്‍?’

‘എന്റെ വിധിയെ തേടി’

‘എന്നുവച്ചാല്‍?’ ത്രിവക്ര അമ്പരന്നു.

‘അതെ, വരദേ. ഇപ്പോള്‍ നീ പറഞ്ഞില്ലേ, നിന്റെ ദൈവത്തെപ്പറ്റി? നിന്റെയാ ദൈവത്തെ നാളെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്-‘

‘ദൈവമേ’- അവള്‍ അമ്പരന്നു തിരക്കി: ‘എന്തിനാണ് അദ്ദേഹത്തെ കൊല്ലുന്നത്? എങ്ങനെയാണ് അതു നടത്തുക?’

‘ഇന്നു രാത്രി എന്റെ കുവലയാപീഡത്തിനു ഞാന്‍ വിഷം കൊടുക്കും-മദമിളകാനുള്ള വിഷം. രാവിലെയാവുമ്പോള്‍ അവന് മദമിളകും. മദമിളകിയ അവനെ കൃഷ്ണന്റെ നേരേയ്‌ക്ക് ചങ്ങലയഴിച്ചുവിടാനാണ് കല്‍പന. അവന്‍ കൃഷ്ണനെ കുത്തിക്കൊല്ലും.’

ത്രിവക്ര അമ്പരന്നു പോയി. അംഗാരകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ദൈവമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്- ഇപ്പറഞ്ഞ കാര്യം സംഭവിക്കാതിരിക്കാന്‍. അതെ അതൊരിക്കലും സംഭവിക്കരുത്.

കൃഷ്ണനെ കംസന്‍ മഥുരയിലെത്തിച്ചത് ഒരിക്കലും ഇഷ്ടം കൂടാനല്ലെന്നും ഗൂഢമായി അപകടപ്പെടുത്താനുമാണെന്നും യാദവമുഖ്യര്‍ക്കു തീര്‍ച്ചയുണ്ടായിരുന്നു. അതു തടയാനുള്ള വഴികളെക്കുറിച്ചാണ് വസുദേവരുടെ കൊട്ടാരത്തിലെ ആലോചനാ മുറിയില്‍ യാദവ മുഖ്യര്‍ ആ സമയം തലപുകഞ്ഞാലോചിച്ചിരുന്നത്. വിഷ്ണു പുരാണം അതിങ്ങനെ വിവരിക്കുന്നു-മുത്തശ്ശന്‍ കഥ തുടര്‍ന്നു.

‘ഒരു വഴിയേയുള്ളൂ’ സാംബന്‍ പറഞ്ഞു: എന്തെങ്കിലും അദ്ഭുതം സംഭവിക്കണം.’

‘അദ്ഭുതം സംഭവിക്കില്ല എന്നു തീര്‍ത്തു പറയാനാവില്ല.’ അക്രൂരന്‍ പറഞ്ഞു. സാംബനപ്പോള്‍ തിരിച്ചു ചോദിച്ചു: അത്ഭുതം സംഭവിക്കുമെന്നു തീര്‍ത്തുപറയാനാവുമോ?’

‘ഉവ്വ്’- അക്രൂരന്‍ പറഞ്ഞു: ‘അതിന് സാക്ഷി നില്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി’-

അന്നേരം, വാതില്‍ക്കലെ ഇരുട്ടില്‍ ഒരു നെയ്‌ത്തിരി പ്രകാശം കണ്ടു. കയ്യിലൊരു തിരി വിളക്കുമായി ദേവകിയാണ്. അരണ്ട വെളിച്ചം ആ മുഖത്തെ വിളര്‍ച്ച എടുത്തുകാട്ടി. ആ കണ്ണിലെ തിളക്കം അവിടെ കൂടിയിരുന്നവരെ ഉറ്റുനോക്കി.

‘ഒരു കാര്യം പറയാനാണ് വന്നത്. എന്റെ ഒരാഗ്രഹം’-

‘എന്താണ്?’ അക്രൂരന്‍ തിരക്കി.

‘എന്റെ ഉണ്ണികള്‍ കൊല്ലപ്പെട്ടാല്‍, അവരുടെ ചിതയില്‍ എന്നെക്കൂടി ദഹിപ്പിക്കണം: ഞാന്‍ മരിച്ചാലും ഇല്ലെങ്കിലും’- ആ കൈകള്‍ വിറയ്‌ക്കുന്നുണ്ടെന്നു കയ്യിലെ വിളക്കിന്റെ നാളം വിളിച്ചറിയിച്ചു.

എല്ലാവരും സ്തബ്ധരായിരുന്നു. നിശ്ശബ്ദതപോലും വെറുങ്ങലിച്ചിരുന്നുവെന്നു തോന്നി.

അക്രൂരന്റെ ശബ്ദം അവിടെ മുഴക്കമുണര്‍ത്തി: ‘ആര്യേ. അവിടുത്തെ മക്കള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെങ്കില്‍, അതിനു മുന്നേ യദുകുലമുഖ്യരെല്ലാം ഈ ലോകത്തോടു വിട പറഞ്ഞിരിക്കും. ഇതു സത്യം, സത്യം, സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.