Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത് സംഭവിക്കാതിരിക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
inSamskriti

നഷ്ടപ്പെട്ട സ്വര്‍ഗം ഓര്‍ക്കാപ്പുറത്ത് വീണ്ടുകിട്ടിയ സന്തോഷം ത്രിവക്രയെ വീര്‍പ്പുമുട്ടിക്കാന്‍ പോന്നു. ആരെങ്കിലുമായി പങ്കിട്ടാല്‍ സന്തോഷം ഇരട്ടിക്കും. അവളിലെ സന്തോഷം ഇരട്ടിച്ചു കാണാന്‍ അവര്‍ക്ക് കൊതിയായി. ആദ്യം ആരുമായിട്ടാവണം ഈ സന്തോഷം പങ്കിടേണ്ടത്? ആരോ മനസ്സിലിരുന്നു പറയുന്നതായി അവള്‍ക്കു തോന്നി: എന്താ സംശയം? നീ നിന്റെ ജീവിതം ഒരാളുമായി പങ്കിട്ടിട്ടില്ലേ? ആ ആളുമായിട്ടല്ലേ ഈ സന്തോഷം ആദ്യമായി പങ്കിടേണ്ടത്?

അവളോര്‍ത്തു: അന്നവള്‍ വരദയായിരുന്നു. അതിസുന്ദരിയായ അവളെ കൊട്ടാരത്തിലെ മഹാമാത്രനായ അംഗാരകന്‍ പുടമുറിക്കല്യാണം നടത്തി. അചിരേണ അവള്‍ ഗര്‍ഭിണിയായി.

ഏഴാം മാസത്തില്‍ അവളുടെ ഗര്‍ഭം അലസിപ്പോയി. അതോടെ അവര്‍ക്ക് സന്നിപാതജ്വരം പിടിച്ചു. ജ്വരം മാറിയപ്പോല്‍ അവള്‍ക്ക് അംഗവൈകല്യം വന്നു: കഴുത്ത് ഇടത്തോട്ടു പിരിഞ്ഞു: പുറത്തു കൂനുവന്നു; കാല്‍ വിറകുകൊള്ളിപോലെ വെറുങ്ങലിച്ചു. അവളങ്ങനെ ത്രിവക്രയായി. അതോടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ഇതാ, പന്ത്രണ്ടു വര്‍ഷമാവുന്നു…കൊട്ടാരത്തിലെ സൈരന്ധ്രിയായി അന്നുമുതല്‍ അവള്‍ ജീവിതത്തോടു മല്ലിട്ടുപോന്നു.

ഇപ്പോള്‍-അവള്‍ വരദയായി പുനര്‍ജന്മം കൊണ്ടപ്പോള്‍-അവളുടെ ജീവിതേശ്വരനുമായി ആ സന്തോഷം പങ്കിടാനൊരു മോഹം…ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അരികിലെത്താം. ഈ രാത്രി അദ്ദേഹത്തോടൊപ്പം… കഴിയുമെങ്കില്‍, അദ്ദേഹം സമ്മതിക്കുമെങ്കില്‍-ഇനിയുള്ള കാലം മുഴുവന്‍…

‘ഗര്‍ഗഭാഗവതത്തിലെ ഈ കഥ, അല്ലേ?’ മുത്തശ്ശി തിരക്കി.

‘അതെ’

അടഞ്ഞുകിടന്ന വാതില്‍ക്കല്‍ ത്രിവക്ര തട്ടി. അകത്തുനിന്നു അംഗാരകന്‍ വിളിച്ചുചോദിച്ചു: ‘ആരാണ് ഈ അസമയത്ത്?’

‘ഞാനാണ്’- ത്രിവക്ര അടക്കിയ ശബ്ദത്തില്‍ പറഞ്ഞു: ‘വാതില്‍ തുറക്കൂ’-

വാതില്‍ തുറന്ന അംഗാകരന് അവളെ തിരിച്ചറിയാനായില്ല. അസമയത്ത് തന്റരികെ, സുന്ദരിയായ പെണ്ണൊരുത്തി എത്തിയിരിക്കുന്നു. ഒരു ഭയം ഉള്ളില്‍ മുള വലിച്ചു: ഒരുപക്ഷേ, വല്ല ചാരപ്പണിയുടെ ഭാഗമായിരിക്കുമോ? രാജാവ് തന്നെ ഏല്‍പ്പിച്ച കാര്യം നടത്തുമോ എന്നറിയാന്‍ കൊട്ടാരത്തില്‍നിന്നു തന്നെ അയച്ചതാവുമോ?

ത്രിവക്ര ചിരിച്ചു: ‘എന്നെ മനസ്സിലായില്ലേ?’

തെല്ലുനേരം അംഗാരകന്‍ ആലോചന പൂണ്ടു. പെട്ടെന്ന്, ആ മുഖം അദ്ഭുതത്തില്‍ കുതിര്‍ന്നു. അവള്‍ക്കപ്പോള്‍ മനസ്സിലായി: അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…

‘വരദേ, ഇതു നീയോ?’ അംഗാരകന്‍ പ്രണയപൂര്‍വം തിരക്കി; ഭര്‍ത്താവിന്റെ സ്വാതന്ത്ര്യം കയ്യടക്കിക്കൊണ്ട്, ചവിട്ടുപടിയില്‍ നിന്നിരുന്ന അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ക്ഷണിച്ചു: ‘വാ, അകത്തു വാ’-

ത്രിവക്ര അകത്തു കടന്നു. അംഗാരകന്‍ ഉടനെ വാതിലടച്ചു. അവളെ അയാള്‍ കട്ടിലിലേക്ക് കൂട്ടിക്കൊണ്ടുപോയി: ബലമായി പിടിച്ചിരുത്തി. പലവട്ടം അവളെ അടിമുടി വീക്ഷിച്ചുകൊണ്ട്, പ്രേമപൂര്‍വം കാതില്‍ പറഞ്ഞു: നീയിപ്പോള്‍ എന്റെ വരദയല്ലാ. അപ്‌സരസ്സാണ്.

അവളെ അയാള്‍ അടക്കിപ്പിടിച്ചു. അവള്‍ അയാള്‍ക്ക് വഴങ്ങിക്കൊടുത്തു.

‘നീയിനി എന്നെ വിട്ടുപോവരുത്.’

‘ഇല്ല’

‘നീയെങ്ങനെയാണ് ഇങ്ങനെ?’ അംഗാരകന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് തിരക്കി. അവള്‍ എല്ലാം വിശദമായി പറഞ്ഞു. അവസാനിപ്പിക്കുമ്പോലെ അവള്‍ പറഞ്ഞു: ‘കൃഷ്ണനല്ല. അവിടുന്ന് എന്റെ ദൈവമാണ്. എനിക്ക് രണ്ടാം ജന്മം തന്ന ദൈവം. ആ രണ്ടാം ജന്മവുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്-‘ അവള്‍ തേങ്ങിക്കരഞ്ഞു.

‘നീ കരയല്ലേ’- അംഗാരകന്‍ ആശ്വസിപ്പിച്ചു.

‘ഞാന്‍ കരയുന്നത് സങ്കടംകൊണ്ടല്ലാ. സന്തോഷം കൊണ്ടാണ്.’

‘അപ്പോള്‍, നീ പറയുന്നത് കൃഷ്ണന്‍ ദൈവമാണെന്നാണോ?’ അംഗാരകനു വിശ്വാസംവരാത്തപോലെ.

‘നോക്കൂ. ദൈവത്തിനല്ലാതെ എന്നെ ഇങ്ങനെയാക്കി മാറ്റാനാവുമോ? നോക്കിക്കോളൂ. നാളെ എന്റെ ദൈവം ആ ദുഷ്ടനെ കൊല്ലും.

അംഗാരകന്‍ ത്രിവക്രയുടെ വായ്‌പൊത്തിപ്പിടിച്ചു. ശബ്ദമടക്കിപ്പറഞ്ഞു: ‘മിണ്ടല്ലേ. ഇവിടെ ചുറ്റും ചാരന്മാരാണ്’-

‘ചാരന്മാരോ? എന്തിനാണിവിടെ ചാരന്മാര്‍?’

‘എന്റെ വിധിയെ തേടി’

‘എന്നുവച്ചാല്‍?’ ത്രിവക്ര അമ്പരന്നു.

‘അതെ, വരദേ. ഇപ്പോള്‍ നീ പറഞ്ഞില്ലേ, നിന്റെ ദൈവത്തെപ്പറ്റി? നിന്റെയാ ദൈവത്തെ നാളെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്-‘

‘ദൈവമേ’- അവള്‍ അമ്പരന്നു തിരക്കി: ‘എന്തിനാണ് അദ്ദേഹത്തെ കൊല്ലുന്നത്? എങ്ങനെയാണ് അതു നടത്തുക?’

‘ഇന്നു രാത്രി എന്റെ കുവലയാപീഡത്തിനു ഞാന്‍ വിഷം കൊടുക്കും-മദമിളകാനുള്ള വിഷം. രാവിലെയാവുമ്പോള്‍ അവന് മദമിളകും. മദമിളകിയ അവനെ കൃഷ്ണന്റെ നേരേയ്‌ക്ക് ചങ്ങലയഴിച്ചുവിടാനാണ് കല്‍പന. അവന്‍ കൃഷ്ണനെ കുത്തിക്കൊല്ലും.’

ത്രിവക്ര അമ്പരന്നു പോയി. അംഗാരകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ദൈവമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്- ഇപ്പറഞ്ഞ കാര്യം സംഭവിക്കാതിരിക്കാന്‍. അതെ അതൊരിക്കലും സംഭവിക്കരുത്.

കൃഷ്ണനെ കംസന്‍ മഥുരയിലെത്തിച്ചത് ഒരിക്കലും ഇഷ്ടം കൂടാനല്ലെന്നും ഗൂഢമായി അപകടപ്പെടുത്താനുമാണെന്നും യാദവമുഖ്യര്‍ക്കു തീര്‍ച്ചയുണ്ടായിരുന്നു. അതു തടയാനുള്ള വഴികളെക്കുറിച്ചാണ് വസുദേവരുടെ കൊട്ടാരത്തിലെ ആലോചനാ മുറിയില്‍ യാദവ മുഖ്യര്‍ ആ സമയം തലപുകഞ്ഞാലോചിച്ചിരുന്നത്. വിഷ്ണു പുരാണം അതിങ്ങനെ വിവരിക്കുന്നു-മുത്തശ്ശന്‍ കഥ തുടര്‍ന്നു.

‘ഒരു വഴിയേയുള്ളൂ’ സാംബന്‍ പറഞ്ഞു: എന്തെങ്കിലും അദ്ഭുതം സംഭവിക്കണം.’

‘അദ്ഭുതം സംഭവിക്കില്ല എന്നു തീര്‍ത്തു പറയാനാവില്ല.’ അക്രൂരന്‍ പറഞ്ഞു. സാംബനപ്പോള്‍ തിരിച്ചു ചോദിച്ചു: അത്ഭുതം സംഭവിക്കുമെന്നു തീര്‍ത്തുപറയാനാവുമോ?’

‘ഉവ്വ്’- അക്രൂരന്‍ പറഞ്ഞു: ‘അതിന് സാക്ഷി നില്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി’-

അന്നേരം, വാതില്‍ക്കലെ ഇരുട്ടില്‍ ഒരു നെയ്‌ത്തിരി പ്രകാശം കണ്ടു. കയ്യിലൊരു തിരി വിളക്കുമായി ദേവകിയാണ്. അരണ്ട വെളിച്ചം ആ മുഖത്തെ വിളര്‍ച്ച എടുത്തുകാട്ടി. ആ കണ്ണിലെ തിളക്കം അവിടെ കൂടിയിരുന്നവരെ ഉറ്റുനോക്കി.

‘ഒരു കാര്യം പറയാനാണ് വന്നത്. എന്റെ ഒരാഗ്രഹം’-

‘എന്താണ്?’ അക്രൂരന്‍ തിരക്കി.

‘എന്റെ ഉണ്ണികള്‍ കൊല്ലപ്പെട്ടാല്‍, അവരുടെ ചിതയില്‍ എന്നെക്കൂടി ദഹിപ്പിക്കണം: ഞാന്‍ മരിച്ചാലും ഇല്ലെങ്കിലും’- ആ കൈകള്‍ വിറയ്‌ക്കുന്നുണ്ടെന്നു കയ്യിലെ വിളക്കിന്റെ നാളം വിളിച്ചറിയിച്ചു.

എല്ലാവരും സ്തബ്ധരായിരുന്നു. നിശ്ശബ്ദതപോലും വെറുങ്ങലിച്ചിരുന്നുവെന്നു തോന്നി.

അക്രൂരന്റെ ശബ്ദം അവിടെ മുഴക്കമുണര്‍ത്തി: ‘ആര്യേ. അവിടുത്തെ മക്കള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെങ്കില്‍, അതിനു മുന്നേ യദുകുലമുഖ്യരെല്ലാം ഈ ലോകത്തോടു വിട പറഞ്ഞിരിക്കും. ഇതു സത്യം, സത്യം, സത്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.