ആലപ്പുഴ: അപകടരഹിത ഡ്രൈവിങിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ ഏര്‍പ്പെടുത്തിയ പരിഷ്കാരം ആലപ്പുഴയില്‍ അട്ടിമറിക്കുന്നു. ഇന്റര്‍സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ ഉത്തരവാണ് ആലപ്പുഴയില്‍ ലംഘിക്കുന്നത്. കണ്ടക്ടര്‍ ലൈസന്‍സുളള രണ്ട് ഡ്രൈവര്‍മാര്‍ ടിക്കറ്റുനല്കുകയും വാഹനം ഓടിക്കുകയും മാറി മാറി നിര്‍വ്വഹിക്കാനാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഡ്രൈവര്‍മാരുടെ ആയാസം കുറക്കാനും അപകടം ഒഴിവാക്കാനും സാധിക്കുമായിരുന്നു.
ഒരു ഡ്രൈവര്‍ ഒറ്റയ്ക്ക് 14, 16 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യുന്നതു മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ശാരീരിക ക്ലേശങ്ങളും ഒഴിവാക്കുന്നതിനും അതിലൂടെ അപകട സാദ്ധ്യത പരമാവധി കുറയ്ക്കുക എന്നതുമായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം നടപ്പാക്കിയതിലൂടെ കോര്പ്പറേഷന് ലക്ഷ്യം വെച്ചത്.
എന്നാല്‍ ഇതിനു വിപരീതമായി അപകട സാദ്ധ്യത ഉണ്ടെന്നറിഞ്ഞുതന്നെ ആയിരത്തി എഴുന്നൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂകാംബിക സര്‍വീസിനു സിംഗിള്‍ ഡ്രൈവര്‍മാരെ നിര്‍ബന്ധിച്ചും ട്രാന്‍സ്ഫര്‍ ഭീഷണി ഉയര്‍ത്തിയും ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ്. ഇതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും ആലപ്പുഴയിലെ കെഎസ്ആര്‍ടിസി അധികൃതര്‍ ഗൗനിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: