തൃക്കരിപ്പൂര്‍: പുലിയന്നൂരില്‍ വീട്ടമ്മയുടെ ആ കൊലപാതകവും കവര്‍ച്ചയും നടന്നിട്ട് ദിവസം മൂന്നു കഴിഞ്ഞിട്ടും പോലീസിനു തെളിവുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. റിട്ട അധ്യാപികയായ ജാനകി കൊല്ലപ്പെട്ട വീടിന്റെ പരിസര പ്രദേശങ്ങളിലെ പരിശോധന പൊലീസ് തുടരുന്നു. വധിക്കപ്പെട്ട ജാനകിയുടെ ബന്ധുവിനെ എറണാകുളത്ത് വെച്ച് രണ്ടുമണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു. കൂടാതെ മറ്റു ബന്ധുക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. വെറും കവര്‍ച്ചക്കിടയില്‍ കൊല നടത്തിയതെല്ലന്ന സംശയം പല കോണുകളില്‍ നിന്നും ബലപ്പെട്ടിട്ടുണ്ട്. മാത്രമല്ല കൊലക്കിടയില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ കവര്‍ച്ച നടത്തിക്കൂടെയെന്ന ചോദ്യവും നാട്ടുകാരില്‍ നിന്നും ഉയരുന്നുണ്ട്. തെളിവുകള്‍ ലഭിച്ചില്ലെങ്കിലും അന്വേഷണസംഘം ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉന്നത പോലീസ് സംഘം ഇന്നലെ വൈകീട്ട് ചീമേനി പോലീസ് സ്റ്റെഷനില്‍ യോഗം ചേര്‍ന്നു.
അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളോ മറ്റ് അനുബന്ധ കവര്‍ച്ച സാധനങ്ങളോ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന പോലീസിന് മൂന്നു ദിവസങ്ങളായിട്ടും നിരാശയായിരുന്നു ഫലം. വീടിന്റെ പരിസര പ്രദേശങ്ങള്‍ കാട് കയറിയനിലയിലായിരുന്നു. പൊലീസ് നായ ഈ പ്രദേശത്താണ് ആദ്യം മണം പിടിച്ച് എത്തിയത്. പൊലീസ് നായ എത്തിയ സ്ഥലങ്ങളിലെ കാടുകളെല്ലാം മെഷീന് ഉപയോഗിച്ച വെട്ടിത്തെളിച്ചു. മെറ്റല്‍ ഡിറ്റെക്ടര്‍ ഉപയോഗിച്ചുള്ള പരിശോനയും നടത്തി.
നായ ഓടിപ്പോയി നിന്ന കലുങ്കിന് സമീപവും ഡിറ്റെക്ടര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തി. വീടിന് സമീപത്തെ കിണറിലെ വെള്ളം പൂര്‍ണമായി പമ്പ് ചെയ്ത് മാറ്റി കിണറ്റിലിറങ്ങിയും പരിശോധിച്ചെങ്കിലും അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളോ മറ്റ് സാധനങ്ങളോ കണ്ടെത്താനായില്ല. അക്രമികളുടെതെന്ന് കരുതുന്ന രണ്ടുപേരുടെ കാല്പാതം പതിഞ്ഞ അടയാളം പൊലീസ് കണ്ടെത്തിയിരുന്നു. മറ്റു കാര്യമായ തെളിവുകളൊന്നും തന്നെ സംഭവം നടന്ന വീടിന് സമീപത്ത് നിന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ വിരലടയാള വിദഗ്ധരുടെയും ഫോറന്‍സിക് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയാല്‍ ഇത് കേസന്വേഷണത്തിന് വഴിത്തിരിവാകും. അതുകൊണ്ട് തന്നെ ആയുധം ഉപേക്ഷിച്ചിരിക്കാനുള്ള മുഴുവന്‍ സ്ഥലങ്ങളും പൊലീസ് ജാഗ്രതയോടെ തെരച്ചില്‍ നടത്തുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: