Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ കഴിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:30 am IST
in Samskriti

ആത്മാവ് എല്ലാറ്റിനേക്കാളും സൂക്ഷ്മവും അതീതവുമായതിനാല്‍ അത് ഗുണങ്ങള്‍ക്കെല്ലാം അപ്പുറമാണെന്ന് വിശദീകരിക്കുന്നു-

അശബ്ദ സ്പര്‍ശമരൂപമവ്യയം

തഥാരസം നിത്യമഗന്ധവച്ചയത്

അനാദ്യനന്തം മഹതഃ പരം ധ്രുവം

നിചായ്യ തന്‍മൃത്യുമുഖാത് പ്രമുച്യതേ

ആത്മാവ് ശബ്ദമില്ലാത്തതും സ്പര്‍ശമില്ലാത്തതും രൂപമില്ലാത്തതും നാശമില്ലാത്തതും രസമില്ലാത്തതും നിത്യവും ഗന്ധമില്ലാത്തതും ആദിയില്ലാത്തതും അന്തമില്ലാത്തതും മഹതത്ത്വത്തില്‍നിന്ന് പരമമായതും യാതൊരു മാറ്റമില്ലാത്തതും ആകുന്നുവെന്ന് അറിയുന്നയാള്‍ മരണത്തിന്റെ വായില്‍നിന്ന് രക്ഷപ്പെടുന്നു. എല്ലാറ്റിനും കാരണമായ ആത്മാവില്‍ ഗുണങ്ങളൊന്നും തന്നെയില്ല. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദ, സ്പര്‍ശ, രസ, രൂപ, ഗന്ധങ്ങള്‍ക്ക് അതീതമാണ് ആത്മാവ്. അതുകൊണ്ടുതന്നെ ആത്മാവിനെ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ കഴിയില്ല. ഇന്ദ്രിയ വിഷയങ്ങള്‍ ഉണ്ടെങ്കിലല്ലേ അവിടെ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ബുദ്ധിക്കും മഹത്വത്തിനുമുള്‍പ്പെടെ സര്‍വ്വകാരണമായതിനാല്‍ ആത്മാവിന് ആദിയോ അന്തമോ ഇല്ല. ഗുണമില്ലാത്തതിനാല്‍ ക്ഷയമോ വൃദ്ധിയോ ഇല്ല. എല്ലാറ്റിന്റേയും കാരണമായതിനാല്‍ അത് കാര്യം അല്ല. കാര്യമല്ലാത്തതിനാല്‍ നിത്യന്‍. അതുകൊണ്ടുതന്നെ അനന്തം.

നിര്‍ബോധസ്വരൂപമായതിനാല്‍ മഹതത്വത്തിന് അപ്പുറവുമാണ്. സര്‍ഭൂതങ്ങളുടേയും ആത്മാവായതിനാല്‍ സര്‍വ്വസാക്ഷിയാണ്. ഇതിനെ ‘കൂടസ്ഥനിത്യം’ എന്നാണ് ധ്രുവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരിക്കലും മാറ്റമില്ലാതിരിക്കുന്നത് എന്നര്‍ത്ഥം.

വളരെയേറെ സൂക്ഷ്മവും നിത്യബോധസ്വരൂപവും സര്‍വ്വ അന്തര്യാമിയുമായ കൂടസ്ഥനിത്യനാണ് താന്‍ എന്ന് സാക്ഷാത്കരിച്ചയാള്‍ക്ക് ഒരിക്കലും അറിവില്ലായ്‌മ ഉണ്ടാകില്ല. കാമകര്‍മ്മങ്ങളും അതേ തുടര്‍ന്നുള്ള മൃത്യവും ഇദ്ദേഹത്തെ ബാധിക്കില്ല. ആത്മജ്ഞാനിക്ക് മരണമില്ല.

അറിവില്ലായ്‌മകൊണ്ട് താന്‍ ഈ ദേഹമാണെന്ന് കരുതുന്നവര്‍ക്ക് മരണത്തെ നേരിടേണ്ടിവരും. താന്‍ ആത്മസ്വരൂപനെന്ന് തിരിച്ചറിഞ്ഞ് അനുഭവമായവര്‍ക്ക് ‘മരണമില്ലെന്ന്’ മരണത്തിന്റെ ദേവനായ മൃത്യുഭഗവാന്‍ തന്നെ ഉറപ്പ് നല്‍കുന്നു. ഏതുവിധത്തിലായാലും ബ്രഹ്മജ്ഞാനം നേടുക എന്ന് എല്ലാവരുടേയും ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യവും കര്‍ത്തവ്യവുമാണെന്ന് അറിയണം.

അടുത്ത മന്ത്രത്തോടെ ആദ്യ അദ്ധ്യായത്തിലെ മൂന്നാം വല്ലി സമാപിക്കുന്നു. ഇത്രയും പറഞ്ഞതിന്റെ ഫലശ്രുതിയെ ഇവിടെ കാണാം.

യമധര്‍മ്മദേവന്‍ നചികേതസ്സിന് ഉപദേശിച്ച സനാതനമായ ഈ അറിവിനെ കേള്‍ക്കുകയോ പറയുകയോ ചെയ്യുന്ന ബുദ്ധിമാന്മാര്‍ ബ്രഹ്മലോകത്തില്‍ പൂജ്യരായിത്തീരുന്നു. വിവേകമുള്ളവര്‍ ഈ അറിവിനെ ശ്രദ്ധയോടെ ഗുരുവില്‍നിന്ന് കേട്ട് മനസ്സിലാക്കി അറിവിനെ തേടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുക്കണം. അപ്പോള്‍ അവര്‍ക്കും ആത്മസാക്ഷാത്കാരമായി. ബ്രഹ്മജ്ഞാനത്താല്‍ ബ്രഹ്മസ്വരൂപരായി ബ്രഹ്മലോകത്ത് ഉപാസ്യരായിത്തീരും.

അതീവരഹസ്യമായ ഈ ചരിതത്തെ ആരാണോ പരിശുദ്ധിയോടെ ആളുകള്‍ ഇരിക്കുന്ന സഭയില്‍വച്ച് ബ്രാഹ്മണരേയോ, ശ്രാദ്ധസമയത്ത് പിതൃക്കളുടെ ശ്രാദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയോ വായിച്ച് അര്‍ത്ഥം പറഞ്ഞുകേള്‍പ്പിച്ചാല്‍ അത് അനന്തമായ ഫലത്തെ നല്‍കും.

മരിച്ചുപോയവരുടെ ശാന്തിക്കായി ചെയ്യുന്ന ശ്രാദ്ധ സമയത്ത് യമന്‍ പരലോകത്തില്‍വച്ച് നചികേതസ്സിന് ഉപദേശിച്ചതായ ഈ ആത്മമാഹാത്മ്യം കേള്‍ക്കുന്നതും പറയുന്നതും ഉത്തമവും യുക്തവുമാണ്. ബ്രഹ്മസംസദി എന്നതിന് അറിവുള്ളവരുടെ സഭ, ബ്രഹ്മത്തെപ്പറ്റി വാദം നടത്തുന്നവരുടെ സദസ്സ്, ബ്രാഹ്മണരുടെ സഭ എന്നൊക്കെ അര്‍ത്ഥം എടുക്കാം. ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണന്‍ അവരെയാണ് ബ്രഹ്മസംസദി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആത്മജ്ഞാന സ്മരണ അനന്തമായ ഫലത്തെ തരുന്നു. അദ്ധ്യായത്തിന്റെ ഒടുക്കത്തെ സൂചിപ്പിക്കാനാണ്. ‘തദാനന്ത്യായ കല്‍പതേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.