Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം പേരൂര്‍ച്ചാല്‍ പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 01:00 am IST
in Pathanamthitta

പത്തനംതിട്ട: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പേരൂര്‍ച്ചാല്‍ പാലത്തിന്റെ പണികള്‍ അന്തിമഘട്ടത്തിലേക്ക്. പമ്പാനദിക്കു കുറുകെ പേരൂര്‍ച്ചാലില്‍ 1998ല്‍ പണികള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് പാലം ഇരുകരകള്‍ മുട്ടിയത്. കീക്കൊഴൂര്‍, ഇടപ്പാവൂര്‍ (പേരൂര്‍ച്ചാല്‍) കരകളെ തമ്മില്‍ ബന്ധിപ്പിച്ച് പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തവണ തിരുവാഭരണഘോഷയാത്ര ഇതുവഴി കടന്നുപോകാനാകും.

പേരൂര്‍ച്ചാല്‍ പാലം ഇരുകര തൊട്ടപ്പോള്‍

ജനുവരി ആറിനു മുമ്പ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. പാലത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചുവെങ്കിലും അപ്രോച്ച് റോഡിന്റെയും ബലക്ഷയത്തിലായ തൂണുകളുടെയും പണികള്‍ ബാക്കിയാണ്.

ഇതിനുള്ള ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതു പൂര്‍ത്തിയായില്ലെങ്കിലും പാലത്തിലൂടെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകാന്‍ സൗകര്യം ഒരുക്കുമെന്നാണ് സൂചന.

ജനുവരി 13നു പുലര്‍ച്ചെയാണ് ഘോഷയാത്ര ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ പേരൂര്‍കരയോടു ചേര്‍ന്നുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റിംങാണ് കഴിഞ്ഞദിവസം നടന്നത്. കൈവരികളുടെ നിര്‍മ്മാണവും അപ്രോച്ച് റോഡും പൂര്‍ത്തിയാകാനുണ്ട്. കൈവരികളുടെ നിര്‍മാണം ആരംഭിക്കുകയും അപ്രോച്ച് റോഡിനു ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്.

പേരൂര്‍ച്ചാലില്‍ പാലം വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നതിന് ഇവിടെ കടത്തുവള്ളമായിരുന്നു ആശ്രയം.

അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം വന്നാല്‍ പുതിയൊരു പാതയ്‌ക്കുള്ള സാധ്യതയും തെളിഞ്ഞിരുന്നു. നിലവില്‍ പുനലൂര്‍ – മൂവാറ്റുപുഴ, മണ്ണാരക്കുളഞ്ഞി – പമ്പ റോഡുകളില്‍ നിന്ന് കീക്കൊഴൂരിലേക്ക് റോഡുണ്ട്. കോഴഞ്ചേരി – റാന്നി റോഡും കീക്കൊഴൂര്‍ വഴിയാണ്.

മറുകരയില്‍ ഇടപ്പാവൂര്‍ കരയിലെ പേരൂര്‍ച്ചാലിലൂടെ ചെറുകോല്‍പ്പുഴ വഴിയുള്ള കോഴഞ്ചേരി – റാന്നി റോഡും കടന്നുപോകുന്നു. പേരൂര്‍ച്ചാലില്‍ നിന്നാരംഭിച്ച് പ്ലാങ്കമണ്‍, മല്ലപ്പള്ളി വഴി കോട്ടയത്തേക്ക് പുതിയൊരു യാത്രാമാര്‍ഗവും ഇതിലൂടെ തുറക്കാനാകും. റാന്നി പാലത്തിന്റെ പുനര്‍നിര്‍മാണം നടക്കുമ്പോഴാണ് പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് പേരൂര്‍ച്ചാലിലും ശിലാസ്ഥാപനം നടത്തിയത്. റാന്നി പാലം സമയബന്ധിതമായി പൂര്‍ത്തീകരിച്ചപ്പോള്‍ പേരൂര്‍ച്ചാലില്‍ തുടക്കത്തിലേ നിര്‍മാണം മന്ദഗതിയിലായി.

മൂന്നുവര്‍ഷത്തിനുശേഷം കരാര്‍ റദ്ദായി. ഇതേ സമയം നദിയില്‍ രണ്ട് കിണറുകള്‍ നിര്‍മിച്ച് കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നു. സാങ്കേതിക തടസങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമെല്ലാം പണികളെ ബാധിച്ചു.

12 വര്‍ഷത്തിനു ശേഷമാണ് വീണ്ടും നിര്‍മാണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ഇതിനിടെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകാനായി നദിയില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചുകൊണ്ടേയിരുന്നു. മൂന്നുവര്‍ഷം മുമ്പ് പാലത്തിന്റെ പണികള്‍ തുടങ്ങിയെങ്കിലും വീണ്ടും നിര്‍ത്തിവച്ചു.

തുടര്‍ന്ന് നാട്ടുകാര്‍ കോടതിയെ സമീപിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കണമെന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് ജനുവരി ആറുവരെയാണ് അനുവദിച്ച കാലാവധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.