ഗാന്ധിനഗര്‍: ഗുജറാത്തില്‍ വലിയ വിജയം നേടുമെന്ന് ബിജെപി വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ലക്ഷ്യമിട്ട 150 സീറ്റ് നേടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്ഗ്ഗിയയും ആവര്‍ത്തിച്ചു. എക്സിറ്റ് പോളുകളെല്ലാം ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതും ആത്മവിശ്വാസം ഉയര്‍ത്തി. ജാതിനേതാക്കളെ അണിനിരത്തി പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസ് നിരാശയിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയാന്‍ ആരംഭിച്ചത് തോല്‍വി ഉറപ്പിച്ചതിന്റെ സൂചനയാണ്. പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക്കിന്റെ പ്രതികരണവും നിരാശ വ്യക്തമാക്കുന്നു.
പോളിങ് കുറവ്
പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രണ്ട് ഘട്ടങ്ങളിലുമായി ഇത്തവണ 67.75 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേക്കാള്‍ നാല് ശതമാനം കുറവ്. ഭരണവിരുദ്ധ വികാരവും പട്ടേല്‍ വിഭാഗത്തിന്റെ അതൃപ്തിയും ബിജെപിക്കെതിരെ ഉണ്ടായിരുന്നെങ്കില്‍ പോളിങ് ശതമാനം വര്‍ദ്ധിക്കുമായിരുന്നു. ഹാര്‍ദ്ദിക് നാടിളക്കി പ്രചാരണം നടത്തിയ പട്ടേല്‍ സ്വാധീന മേഖലകളിലും മുസ്ലിം സ്വാധീന മണ്ഡലങ്ങളിലും വോട്ട് ചെയ്യാനെത്തിയവര്‍ കുറഞ്ഞു.
ഭൂരിപക്ഷ കണക്കുകള്‍
കോണ്‍ഗ്രസ്സിനേക്കാള്‍ ഇരട്ടിയോളമാണ് 2012ല്‍ ബിജെപിയുടെ ശരാശരി ഭൂരിപക്ഷം. മുഴുവന്‍ മേഖലകളിലും ഭൂരിപക്ഷ കണക്കുകളില്‍ ബിജെപി ബഹുദൂരം മുന്നിലെത്തി. വോട്ട് കുറഞ്ഞാലും വിജയം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ബബബബബബബബബബബബബബബബബബബബബബബബബബബബബബബബ
സൗരാഷ്ട്ര
ആകെ സീറ്റ്- 48
ബിജെപി- 30. ശരാശരി ഭൂരിപക്ഷം- 17,801
കോണ്‍ഗ്രസ്- 15. ശരാശരി ഭൂരിപക്ഷം- 7,879
കച്ച്
ആകെ സീറ്റ്- ആറ്
ബിജെപി- അഞ്ച്. ശരാശരി ഭൂരിപക്ഷം- 10,547
കോണ്‍ഗ്രസ്- ഒന്ന്. ശരാശരി ഭൂരിപക്ഷം- 7,613
ദക്ഷിണ ഗുജറാത്ത്
ആകെ സീറ്റ്- 35
ബിജെപി- 28. ശരാശരി ഭൂരിപക്ഷം- 31,354
കോണ്‍ഗ്രസ് ആറ്. ശരാശരി ഭൂരിപക്ഷം- 16,662
മധ്യ ഗുജറാത്ത്
ആകെ സീറ്റ്- 40
ബിജെപി- 20. ശരാശരി ഭൂരിപക്ഷം- 25,154
കോണ്‍ഗ്രസ്- 18. ശരാശരി ഭൂരിപക്ഷം- 15,169
വടക്കന്‍ ഗുജറാത്ത്
ആകെ സീറ്റ്- 53
ബിജെപി- 32. ശരാശരി ഭൂരിപക്ഷം- 32,795
കോണ്‍ഗ്രസ്- 21. ശരാശരി ഭൂരിപക്ഷം- 15,684
ടീസ്തയെ കണ്ടവരുണ്ടോ?
ഗുജറാത്ത് കലാപമാണ് ടീസ്ത സെതല്‍വാദിനെ പ്രശസ്തയാക്കിയത്. 2002ലെ കലാപത്തിന്റെ നിറംപിടിപ്പിച്ച കഥകളാല്‍ മുസ്ലിം ഇരവാദത്തിന്റെ പ്രചാരകയായി ടീസ്ത രാജ്യമെങ്ങും ആഘോഷിക്കപ്പെട്ടു. ഇക്കുറി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈ സാമൂഹ്യ പ്രവര്‍ത്തകയെ കണ്ടില്ല. കേരളമുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കലാപത്തിന്റെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ കറങ്ങുന്ന ടീസ്ത ഗുജറാത്തില്‍ നിശബ്ദയായി. രാഷ്ട്രീയ പാര്‍ട്ടികളാരും ഇത്തവണ ടീസ്തക്ക് വേദി നല്‍കിയില്ല. കേരളത്തില്‍ ടീസ്തയെ ആനയിക്കുന്ന, ഗുജറാത്തില്‍ അഞ്ച് സീറ്റില്‍ മത്സരിക്കുന്ന സിപിഎമ്മും അടുപ്പിച്ചില്ല.
കലാപം ഉപയോഗിച്ച് കാശുണ്ടാക്കിയ ടീസ്തയുടെ മനുഷ്യാവകാശ പ്രവര്‍ത്തനം ഗുജറാത്ത് തിരിച്ചറിഞ്ഞതാണ് ഈ മൗനത്തിന് പിന്നില്‍. ബിജെപി വിരുദ്ധ മാധ്യമങ്ങളില്‍ അവരുടെ പ്രസ്താവനകള്‍ വലിയ തലക്കെട്ടുകളായി ഇടംപിടിച്ചപ്പോഴും ഗുജറാത്ത് നുണകള്‍ തിരിച്ചറിഞ്ഞു. ഇരകളുടെ പുനരധിവാസത്തിനായി പണംപിരിച്ച് വ്യക്തിപരമായി ഉപയോഗിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.
പോലീസ് കണ്ടെത്തല്‍ സമ്മതിച്ച ടീസ്ത ഇതൊക്കെ വലിയ തെറ്റാണോയെന്നാണ് ചോദിച്ചത്. ടീസ്ത, ഭര്‍ത്താവ് ജാവേദ് ആനന്ദ്, സന്നദ്ധ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. സഹപ്രവര്‍ത്തകനായിരുന്ന റിയാസ് ഖാന് പത്താനാണ് ടീസ്തക്കെതിരെ ആരോപണമുന്നയിച്ചതെന്നതിനാല് സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ഇരവാദവും പൊളിഞ്ഞു.
നരോദ്യപാട്യ കലാപം സംബന്ധിച്ച് കൃത്രിമ തെളിവുണ്ടാക്കിയതിലും അന്വേഷണം നടക്കുന്നുണ്ട്. പണവും പ്രശസ്തിയുമുണ്ടാക്കാനുള്ള ഉപകരണമായിരുന്നു ടീസ്തക്ക് കലാപമെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി. വ്യാജപ്രചാരണത്തിലൂടെ ടീസ്ത ഗുജറാത്തിനെ അപമാനിച്ചുവെന്നും പൊതുവികാരമുണ്ട്. ടീസ്ത സംസാരിച്ചാല്‍ ബിജെപിക്ക് വോട്ടുകൂടുമെന്ന അവസ്ഥയാണ് പ്രചാരണ സമയത്തുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: