Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിരണ്യഗര്‍ഭ തത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:30 am IST
in Samskriti

ബുദ്ധിയാകുന്ന തേരാളി അവിവേകിയാണെങ്കില്‍ എന്തായിരിക്കും ഫലം-

യസ്ത്വവിജ്ഞാനവാന്‍ ഭവത്യമനസ്‌ക സദാശുപി

നസ തത് പദമാപ്‌തോതി സംസാരം ചാധി ഗച്ഛതി

മനസ്സിനെ നിയന്ത്രിക്കാത്ത മനോ നൈനര്‍മല്യമില്ലാത്ത അവിവേകിക്ക് ആ പരമപദം കിട്ടില്ല. അയാള്‍ ജനനമരണരൂപമായ സംസാരത്തിലാണ് എത്തുക. വിവേകബുദ്ധിയോടെ മനസ്സിനെ നിയന്ത്രിക്കാനാവാത്തവരും പാപം വര്‍ധിച്ച് ദുഷിച്ച ഉള്ളത്തോടുകൂടിയവര്‍ക്കും അക്ഷരമായ പരമപദം കിട്ടില്ലെന്ന് മാത്രമല്ല അവര്‍ സംസാര ദുരിതത്തിലേക്കാവും പോവുക. വഴിയില്‍ വട്ടംതിരിയും. കഷ്ടപ്പാടുതന്നെയാകും.

തേരാളി വിവേകിയാണെങ്കിലോ

യസ്തു വിജ്ഞാനവാന്‍ ഭവതി സമനസ്‌ക സദാശുചിഃ

സതുതല്‍ പദമാപ്‌നോതി യസ്മാദ് ഭൂയോ ന ജായതേ

മനസ്സിനെ നിയന്ത്രിച്ചവനും സദാ നിര്‍മലമായ അന്തഃകരണത്തോടുകൂടിയവനും വിവേകിയുമായവന്‍ പുനരാവൃത്തിയില്ലാത്ത പരമപദത്തിലെത്തുന്നു. അയാള്‍ക്ക് വീണ്ടും ജനിക്കേണ്ടിവരുന്നില്ല. മനസ്സും ബുദ്ധിയുമടങ്ങുന്ന നമ്മുടെ അന്തക്കരണം എത്ര കണ്ട് നിയന്ത്രിതവും പരിശുദ്ധവും ആകണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഇവിടെ. പരമപദത്തിലെത്തിയാല്‍ പിന്നെ തിരിച്ചുവരില്ല. വീണ്ടും ജനനമില്ലാതാക്കുന്നതാണ് ആ പദം.

ആ പദം ഏതാണ്?

വിജ്ഞാന സാരഥിരസ്തു മനഃപ്രഗ്രഹവാന്‍ നരഃ

സോളദ്ധ്വനഃ പരമാപ്‌നോതി തദ്‌വിഷ്‌ണോ പരമംപദം

വിവേകബുദ്ധിയാകുന്ന സാരഥിയോടുകൂടിയവനും മനസ്സാകുന്ന കടിഞ്ഞാണോടുകൂടിയവനുമായ ആള്‍ സംസാരവഴിയുടെ മറുകരയെത്തും. അത് വ്യാപനശീലനായ പരമാത്മാവിന്റെ (വിഷ്ണുവിന്റെ) ഉല്‍കൃഷ്ടമായ സ്ഥാനമാണ്. വകതിരിവോടെ വേണ്ടപോലെ ആലോചിച്ച് മനസ്സിനേയും ഇന്ദ്രിയങ്ങളേയും അടക്കുന്ന ആള്‍ക്ക് സംസാരബന്ധനങ്ങളില്‍നിന്ന് മുക്തരാകാം. അവര്‍ എത്തിച്ചേരുന്ന സ്ഥാനം വാസുദേവന്‍ എന്ന പേരോടുകൂടിയ വ്യാപനശീലനായ പരമാത്മാവിന്റെ സ്വരൂപം തന്നെയാണ്. പരമപദം എന്ന ഫലത്തെ കൂടികാണിച്ച് രഥകല്‍പ്പന ഈ മന്ത്രത്തോടെ അവസാനിച്ചു.

എത്തേണ്ടിടത്ത് എത്തണം. അതിനു സഹായിക്കുന്ന സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങള്‍ മുതല്‍ സൂക്ഷ്മവും സൂക്ഷ്മതരവും സൂക്ഷ്മവും ക്രമത്തില്‍ പറയുന്നു- പ്രത്യശാത്മാവുള്‍പ്പെടെ

ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്ഥാ

അര്‍ത്ഥേഭ്യശ്ച പരം മനഃ

മനസസ്തു പരാ ബുദ്ധിഃ

ബുദ്ധേരാത്മാ മഹാന്‍ പരഃ

ഇന്ദ്രിയങ്ങളെക്കാള്‍ ഇന്ദ്രിയവിഷയങ്ങള്‍ ശ്രേഷ്ഠമാണ്. വിഷയങ്ങളേക്കാള്‍ മനസ്സും, മനസ്സിനേക്കാള്‍ ബുദ്ധിയും ബുദ്ധിയേക്കാള്‍ മഹാനായ ആത്മാവും ശ്രേഷ്ഠമാണ്.

സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളില്‍നിന്ന് ക്രമത്തില്‍ സൂക്ഷ്മമായ പ്രത്യഗാത്മാവിനെ അറിയുമ്പോഴാണ് പരമപദപ്രാപ്തി. മറ്റു വസ്തുക്കള്‍ നശിക്കുമ്പോഴും നശിക്കാതെ ശേഷിക്കുന്നതാണ് പ്രത്യഗാത്മാവ്. പരാ എന്നതിന് നാശമില്ലാത്ത സ്വരൂപത്തോടെയുള്ളത് എന്ന അര്‍ത്ഥത്തില്‍ പ്രത്യഗാത്മ ഭൂതം എന്നാണ് ആചാര്യസ്വാമികള്‍ വിശേഷിപ്പിക്കുന്നത്. സൂക്ഷ്മവും മഹത്തും പ്രത്യഗാത്മാഭൂതമായത് സ്ഥൂലവും നശ്വരവുമായതിനേക്കാള്‍ ശ്രേഷ്ഠമാണ്.

കാര്യത്തേക്കാള്‍ ശ്രേഷ്ഠമാകും കാരണം. വിഷയങ്ങള്‍ എന്നത് പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാംശങ്ങളാണ്. ഇവയില്‍നിന്നാണ് ഇന്ദ്രിയവിഷയങ്ങളായ ശബ്ദം മുതലായവ ഉണ്ടായത്. വിഷയങ്ങളാണ് ഇന്ദ്രിയങ്ങള്‍ക്ക് കാരണം. അതുകൊണ്ട് ഇന്ദ്രിയങ്ങളേക്കാള്‍ വിഷയങ്ങളും അവയേക്കാള്‍ മനസ്സും അതിനേക്കാള്‍ ബുദ്ധിയും ശ്രേഷ്ഠമാണ്. ബുദ്ധിയേക്കാള്‍ സൂക്ഷ്മവും മഹത്തും നാശമില്ലാത്തതുമാണ് ‘ഹിരണ്യഗര്‍ഭന്‍’ എന്ന് വിളിക്കുന്ന ആത്മാവ്. ജീവാത്മാക്കളുടെ സമഷ്ടി രൂപമാണ് ഹിരണ്യഗര്‍ഭന്‍. ഹിരണ്യഗര്‍ഭനാണ് എല്ലാ ജീവികളുടെയും ബുദ്ധിയുടെയും പ്രത്യഗാത്മാവായി നില്‍ക്കുന്നത്. ആ ഹിരണ്യഗര്‍ഭതത്ത്വത്തെ അഥവാ സൂത്രാത്മാവിനെയാണ് മഹാനായ ആത്മാവ് (മഹതത്ത്വം) എന്ന് വിശേഷിപ്പിച്ചത്.

ഇതിനപ്പുറം എന്തെങ്കിലുമുണ്ടോ?

മഹതഃ പരമവ്യക്തമ വ്യക്താത് പുരുഷഃ പരഃ

പുരുഷാന്നപരം കിഞ്ചിത് സാകാഷ്ഠാസാപരാഗതിഃ

മഹത്തിനേക്കാള്‍ അവ്യക്തമെന്ന മൂലപ്രകൃതിയും അതിനേക്കാള്‍ പുരുഷനും ശ്രേഷ്ഠനാണ്. പുരുഷനേക്കാള്‍ ശ്രേഷ്ഠമായി ഒന്നുമില്ല. അതാണ് പരമമായ സ്ഥാനം. അവ്യക്തം അഥവാ മൂല പ്രകൃതി എന്നാല്‍ മായാശക്തി എന്ന് അറിയണം. ജീവാത്മാവിനും പരമാത്മാവിനുമിടയ്‌ക്കുള്ള മറ. ജീവന്മാരുടെ സമഷ്ടിയായ ഹിരണ്യഗര്‍ഭനേക്കാള്‍ മഹത്തായ തത്ത്വമാണ് അവ്യക്തം. ഒരു ചെറിയ വിത്തില്‍ ആല്‍വൃക്ഷം ഉണ്ടാകാനുള്ള ശക്തി അടങ്ങിയിരിക്കുന്നപോലെ പരമാത്മാവില്‍ ഊടും പാവുംപോലെ വ്യാപിച്ചിരിക്കുന്നതാണ് അവ്യക്ത പ്രകൃതി. എല്ലാ ലോകങ്ങള്‍ക്കും ഉള്ള വിത്തായും കാര്യകാരണ ശക്തികളുടെ സമാഹാരമായും അനിര്‍വചനീയ രൂപത്തില്‍ ഇതിരിക്കുന്നു. അവ്യക്തത്തില്‍ നിന്ന് ആദ്യമുണ്ടായത് ഹിരണ്യഗര്‍ഭന്‍. അവ്യക്തത്തേക്കാള്‍ സൂക്ഷ്മതരവും മഹത്തരവും നാശമില്ലാത്തതുമാകുന്നു പരമപുരുഷന്‍. അതിന് മറ്റൊരു കാരണമില്ല. എല്ലാറ്റിനും ആദികാരണവും എല്ലാവര്‍ക്കും ഉല്‍കൃഷ്ടമായ ഗതിയും ഇതുതന്നെ.

‘ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃപരം മനഃ

മനസസ്തു പരാ ബുദ്ധിര്‍യോ ബുദ്ധേഃ പരതസ്തു സഃ’

എന്ന ഭഗവദ്ഗീതയിലെ മൂന്നാം അദ്ധ്യായത്തിലെ 42-ാം ശ്ലോകം ഈ ആശയത്തെ തന്നെയാണ് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.