Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമിറുള്‍ ഇസ്ലാമുമാര്‍ക്ക് മാതൃകാശിക്ഷ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:45 am IST
in Vicharam

ജിഷ ഒരു കണ്ണീരോര്‍മ്മയാണ്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പൈശാചിക കൊലപാതകത്തിന്റെ ഓര്‍മ്മ ഏവരെയും അസ്വസ്ഥപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ വിധിയുടെ ആദ്യഭാഗം പുറത്തുവന്നിരിക്കുന്നു.

കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരിക്കുന്നു. എന്ത് ശിക്ഷ നല്‍കണമെന്നതു സംബന്ധിച്ച വാദം ഇന്ന് നടക്കും. ഒരു മനുഷ്യനോട് മറ്റൊരു മനുഷ്യന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പൈശാചിക കൃത്യമാണ് ഇതില്‍ നടന്നിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തം. അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ പ്രതിക്കു നല്‍കണമെന്നാണ് പൊതുസമൂഹത്തിന്റെ വികാരം. കോടതിക്കു പക്ഷേ, വികാരത്തിന്റെ പുറത്ത് വിധി പ്രസ്താവിക്കുക സാധ്യമല്ല. അതിന് ശക്തമായ തെളിവുകള്‍ വേണം.

2016 ഏപ്രില്‍ 28ന് രാത്രി ജിഷ കൊല്ലപ്പെട്ടെങ്കിലും പൊതുജനശ്രദ്ധയിലേക്ക് ഇതിന്റെ ഗൗരവം എത്തുന്നത് എറണാകുളം ലോകോളജിലെ വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇടപെട്ടതിനെ തുടര്‍ന്നാണ്. ആ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നതും അതിനൊരു കാരണമായി. സ്ത്രീകളോടുള്ള അക്രമികളുടെ പൈശാചിക മാനസികാവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു കൊലപാതകത്തിന്റെ രീതി. തന്റെ ഇംഗിതത്തിന് വശംവദയാകാത്ത നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ കാട്ടുമൃഗങ്ങള്‍പോലും ചെയ്യാനറയ്‌ക്കുന്ന രീതിയില്‍ കടിച്ചുകുടയുകയായിരുന്നു അമീറുള്‍.

അമ്പതുദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടെ ഒരുപാട് രാഷ്‌ട്രീയ വിവാദങ്ങളും ഉരുള്‍പൊട്ടലുകളുമുണ്ടായി. അന്വേഷണം വഴിതെറ്റിക്കുന്നു എന്ന തരത്തില്‍ ആരോപണങ്ങളുണ്ടായി. പോലീസ് അന്വേഷണം നടക്കുമ്പോള്‍തന്നെ വിജിലന്‍സിന്റെ സമാന്തര അന്വേഷണം നടന്നതാണ് ആരോപണം ശക്തിപ്പെടാന്‍ ഇടയായത്. രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ അന്നത്തെ ഡിജിപി സെന്‍കുമാറിനെ മാറ്റുന്നതില്‍ എത്തിച്ചു. അന്വേഷണസംഘത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുമുണ്ടായി.

ഒടുവില്‍ 20 മാസങ്ങള്‍ക്കുശേഷം ജിഷ വധക്കേസില്‍ വിധിയെത്തുമ്പോള്‍ പ്രോസിക്യൂഷന്‍ സംതൃപ്തിയിലാണ്. അവര്‍ നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിച്ചിരിക്കുന്നു. രണ്ട് വിലയിരുത്തല്‍ മാത്രമേ കോടതി അംഗീകരിക്കാതിരുന്നിട്ടുള്ളൂ. അതുപക്ഷേ, അത്ര പ്രധാനപ്പെട്ടതല്ല. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ വാദം ഇക്കാര്യത്തില്‍ ഊന്നിയാവും.

27 ലക്ഷം ഫോണ്‍കോളുകള്‍, 5000 ത്തോളം വിരലടയാളങ്ങള്‍, 2000 പേരെ ചോദ്യം ചെയ്യല്‍ തുടങ്ങി അതിസങ്കീര്‍ണമായ ഒട്ടുവളരെ നടപടിക്രമങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നു. ജിഷയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്ത ഉമിനീരും, നഖത്തിനടിയില്‍ നിന്ന് ലഭിച്ച തൊലിയും ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ലഭിച്ച തെളിവാണ് ഏറ്റവും നിര്‍ണായകമായത്. അത് കോടതി ശരിവച്ചതോടെ നരാധമനായ പ്രതിക്ക് അങ്ങേയറ്റത്തെ ശിക്ഷകിട്ടുമെന്നുതന്നെ ഉറപ്പിക്കാം.

സൗമ്യവധക്കേസുള്‍പ്പെടെയുള്ള പല സംഭവങ്ങളും മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയെങ്കിലും ഫലപ്രദമായ നിയമനടപടികള്‍ ഇനിയും ഉണ്ടായിട്ടില്ലെന്ന കുറ്റപ്പെടുത്തല്‍ സമൂഹത്തില്‍നിന്ന് ഉയരുന്നുണ്ട്. ഓരോ കൊലപാതകവും അവസാനത്തേതാകണമെന്ന് പ്രാര്‍ത്ഥിക്കുന്ന സമൂഹത്തിനു മുകളിലേക്കാണ് അടുത്ത സംഭവം കനല്‍കോരിയിടുന്നത്. ഇത് എന്നേക്കുമായി അവസാനിക്കണം.

പ്രതിയുടെ മനുഷ്യാവകാശവും നീതിനിഷേധവും ചൂണ്ടിക്കാട്ടി അഭിപ്രായരൂപീകരണം നടത്തുന്നവര്‍ നിശ്ശബ്ദതയിലേക്ക് ഇടറിവീണ സഹോദരിമാരുടെ തേങ്ങല്‍ കേള്‍ക്കുന്നില്ല. കണ്ണീരുവീണു നനഞ്ഞ പാതകളില്‍ക്കൂടി ഇനിയും നമ്മുടെ സഹോദരിമാര്‍ നടക്കാതിരിക്കണമെങ്കില്‍ അമീറുള്‍ ഇസ്ലാമിനെയും ചാര്‍ളിയേയും പോലുള്ള നരാധമന്മാരെ വെളിച്ചം കാണാത്ത തരത്തില്‍ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.