ബെംഗളൂരു: സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ പത്രാധിപര്‍ അറസ്റ്റില്‍. ‘ഹായ് ബാംഗ്ളൂര്‍’ ടാബ്ലോയിഡിന്റെ എഡിറ്ററായ രവി ബെലഗാരെയാണ് അറസ്റ്റിലായത്.
രവിയുടെ രണ്ടാം ഭാര്യയുമായി സഹപ്രവര്‍ത്തകനായ ഹെഗറവല്ലി അടുപ്പം പുലര്‍ത്തിയതിന്റെ പ്രതികാരമായാണ് കൊല്ലാനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്ന് രവി പോലീസിനോട് സമ്മതിച്ചു. ശശിധര്‍ മുണ്ടേവാദി എന്നയാളെയാണ് കൃത്യം ചെയ്യാന്‍ ഏല്പിച്ചത്. നിരവധി കൊലപാതക കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ശശിധര്‍. കൃത്യം നടന്നാല്‍ പ്രതിഫലമായി എത്ര തുക വേണമെങ്കിലും നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. ശശിധര്‍ മുണ്ടേവാഡിയുടെ പേരില്‍ 2006 മുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് കേസുണ്ട്.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ക്രൈബ്രാഞ്ച് യാദൃശ്ചികമായി ഈ കേസിലെത്തുന്നത്. ആയുധ ഇടപാടുകള്‍ നടത്തുന്ന താഹിര്‍ ഹുസൈന് എന്നയാള്‍ ഇതുസംബന്ധിച്ച സൂചനകള്‍ അന്വേഷണസംഘത്തിന് നല്‍കുകയായിരുന്നു. രവിയുടെ ഓഫീസ് റെയ്ഡ് ചെയ്ത പോലീസ് ബുള്ളറ്റുകളോട് കൂടിയ രണ്ട് തോക്കുകളും മാന്തോലും ആമതോടും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: