അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണം ഇന്ന് അവസാനിക്കും. ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരുന്നു. യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ഗുജറാത്തിലും പ്രതിഫലിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
പുറത്തുവന്ന അഭിപ്രായ സര്‍വേകളിൽ ബിജെപിക്കാണ് കൂടുതൽ മുന്‍തൂക്കം. ബിജെപി 116 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടിവി വോട്ടേഴ്സ് മൂഡ് റിസര്‍ച്ച് അഭിപ്രായ സര്‍വേയുടെ വിലയിരുത്തല്‍. നവംബര്‍ 23 മുതല്‍ 30 വരെയാണു സര്‍വേ നടത്തിയത്. കോണ്‍ഗ്രസിനു സാധ്യതയുള്ള സീറ്റുകള്‍ 73 വരെയാണ്. 2012ല്‍ ബിജെപി 115 സീറ്റിലും കോണ്‍ഗ്രസ് 61 സീറ്റിലുമാണു വിജയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് വോട്ട് ശതമാനത്തില്‍ മുന്നോട്ടു പോകുമെങ്കിലും ആ നേട്ടം സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകില്ലെന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: