Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിയമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:45 am IST
in Samskriti

ഭാഗവതത്തില്‍ കാളിയമര്‍ദ്ദനത്തിനു പശ്ചാത്തലമൊരുക്കുന്നതിങ്ങനെയാണ്.

ഏവം സ ഭഗവാന്‍ കൃഷ്‌ണോ

വൃന്ദാവനചരഃ ക്വചിത്

യയൗ രാമമൃതേ രാജന്‍, കാളിന്ദിം

സഖിഭിര്‍വൃതഃ

വൃന്ദാവനചരനായ ഭഗവാന്‍ കൃഷ്ണന്‍ ഒരിക്കല്‍ രാമനോടുകൂടാതെ മറ്റു കുട്ടികളോടുകൂടി കാളിന്ദിയിലേക്ക് പോയി. ഗാഥയിലും അങ്ങനെത്തന്നെയല്ലേ? ചൊല്ലിക്കേള്‍ക്കട്ടെ-

മുത്തശ്ശി ചൊല്ലി-

കാര്‍മുകില്‍ വര്‍ണന്‍ താന്‍ കാലി തെളിച്ചു നല്‍-

ക്കാനനെ കാന്തിയെക്കണ്ടു കണ്ട്

ആതപമേറ്റുള്ള താപം കൊണ്ടേറ്റവും

ദാഹിച്ചു ചെന്നു നല്‍ കാളിന്ദിയില്‍

കാളിയനായൊരു കാളഭുജംഗത്തിന്‍

ക്ഷ്വേളമിയന്നൊരു വെള്ളം തന്നെ

കോരിക്കുടിച്ചു തദ്ദാഹത്തെ തീര്‍ത്തുടന്‍

തീര്‍ത്തു ചെന്നങ്ങു നിന്നനേരം

ക്ഷ്വേളത്തിന്‍ വേഗത്താല്‍ വീണു തുടങ്ങിനാന്‍

കാലികളും പിന്നെയവ്വണ്ണമേ

കണ്ടൊരു നേരത്തു കൊണ്ടല്‍നേര്‍വര്‍ണന്താന്‍

ഇണ്ടലായ് നിന്നു നുറുങ്ങുന്നേരം

വാമമായുള്ളൊരു ലോചനം കൊണ്ടു തന്‍

ബാലകന്മാരെകുളിര്‍ക്കെനോക്കി

ബാലകന്മാരുമക്കാലി കുലങ്ങളും

ആലസ്യം നീക്കിയെഴുന്നനേരം

കാര്‍മുകില്‍ വര്‍ണന്താനിങ്ങനെ ചിന്തിച്ചാല്‍

കാളിയന്തന്നെ ഞാനിന്നു തന്നെ

കാളിന്ദി തന്നില്‍നിന്നാട്ടിക്കളയായ്‌കില്‍

നാളെയുമിങ്ങനെ വന്നുകൂടും.

ഗര്‍ഗഭാഗവതത്തില്‍ കൃഷ്ണന്റെ കൂടെ ബലരാമനുണ്ട്. യമുനയോടു ചേര്‍ന്നുള്ള കയത്തില്‍ കാളിയന്‍ പാര്‍ക്കുന്നുണ്ടെന്നറിഞ്ഞ് ബലരാമനൊപ്പം കൃഷ്ണന്‍ അവിടേക്ക് ചെല്ലുകയാണ്. വളര്‍ന്നുനില്‍ക്കുന്ന വല്ലിപ്പടര്‍പ്പിലൂടെ അവര്‍ നടന്നു. പൂര്‍വാഹ്നത്തിലെ വെയില്‍ അവരെ ക്ഷീണിപ്പിച്ചില്ല. തെല്ലുദൂരം ചെന്നപ്പോള്‍ അവര്‍ ഒരു വലിയ കയം കണ്ടു. ഉണങ്ങിയ നീലക്കടമ്പുകള്‍ നിരനിരയായി അതിന് അതിര്‍വരമ്പു തീര്‍ത്തിരുന്നു. യോജനയോളം വിസ്താരമുള്ള ആ നീര്‍ക്കയത്തിലാണ് കാളിയന്‍ താമസം. വര്‍ഷക്കാലത്ത് ആ കയം യമുനയുമായി ബന്ധം വെക്കും; കാളിയന്റെ വിഷമങ്ങനെ ആ കയം നദിയിലേക്കു ചുരത്തിക്കൊടുക്കും.

കയത്തിന്റെ തീരത്ത് ഒരു കടമ്പു മാത്രം തഴച്ചുവളര്‍ന്നിരുന്നു. അതിന്റെ കൊമ്പുകള്‍ കയത്തിലേക്ക് ചാഞ്ഞുനില്‍പ്പുണ്ട്. ബലരാമന്‍ കൃഷ്ണനോടു പറഞ്ഞു: അനിയാ, ഈ കടമ്പുമാത്രം ഉണങ്ങാതെ നില്‍ക്കുന്നതെന്താണെന്നറിയാമോ? ദേവലോകത്തുനിന്നു അമൃതകുംഭവുമായി വന്ന ഗരുഡന്‍ വിശ്രമിച്ചത് ഈ കടമ്പിലിരുന്നാണ്. അമൃതിനെ വഹിച്ച അതിനങ്ങനെ നിത്യഹരിത ശ്രീ കൈവന്നു. ഭാഗവതത്തില്‍ ഈ വിശദീകരണം നല്‍കുന്നത് ശുകമഹര്‍ഷിയാണ്. ഓര്‍ക്കുന്നില്ലേ?

പണ്ടു വിനതാത്മജന്‍ പന്നഗാന്തക-

നിണ്ടല്‍ തന്‍ മാതാവിനാശു തീര്‍ത്തീടുവാന്‍

ചന്തമേറും ത്രിദിവം പ്രവേശിച്ചമൃ-

തന്തരമെന്നിയേ കൊണ്ടുപോരുന്നനാള്‍

കണ്ഠത തീര്‍ത്തുപോകാന്‍ തന്‍ പുരോഭുവി-

കണ്ട കടമ്പതിന്മേലിരുന്നീടിനാന്‍

കമ്പം കലര്‍ന്നു കലശം തുളുമ്പി വീ-

ണമ്പോടതിന്മേലൊഴുകി നിരന്തരം

സമ്പ്രതി മേന്മേലതുകൊണ്ടതിനൊരു

തുമ്പമണയായ്‌വതിന്നൊരു കാരണം.

”എല്ലാ കടമ്പുകളും കാളിയന്റെ വിഷവാതകം ശ്വസിച്ച് ഉണങ്ങിയപ്പോള്‍, ഇതുമാത്രം ഉണങ്ങാതിരുന്നത് അതുകൊണ്ടാണല്ലോ?’ മുത്തശ്ശി ആരാഞ്ഞു.

‘അതെ’- മുത്തശ്ശന്‍ തുടര്‍ന്നു: ‘ഉണങ്ങാത്ത ആ കടമ്പിന്റെ കൊമ്പിലേക്കാണ് കൃഷ്ണന്‍ ചാടിക്കയറിയത്. കയത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കൊമ്പില്‍നിന്ന് കൃഷ്ണന്‍ കയത്തിലേക്ക് എടുത്തുചാടി, കിളിപ്പാട്ടില്‍ വിവരിക്കുന്നത് ചൊല്ലിത്തരൂ’ –

മുത്തശ്ശി ചൊല്ലി:-

ബന്ധുവായുള്ള ഭഗവാനരവിന്ദ-

ബന്ധുസുതയിലമ്മാറുചാടും വിധൗ

ചെമ്പൊല്‍ ഗിരീന്ദ്രന്‍ മഹാമേരുതാനുട-

നംഭസ്സില്‍ വീഴ്‌വതുപോലെ വീണീടിനാന്‍

കീഴ്‌മേല്‍ മറിഞ്ഞിതു കാളിന്ദി വാരിയും

സാമാന്യമെന്യേയുയര്‍ന്നിതങ്ങോളവും

കാളിയന്‍ തന്നുടെ കാമിനിമാരൊടും

മേളമിയന്നഹിബാലഗണത്തൊടും

കൂടിക്കളിക്കുന്ന നേരമെന്തൊന്നിതെ-

ന്നാടല്‍ പിടിച്ചു പേടിച്ചതിവിഭ്രമം

ആരൂഢ കോപമിയന്നൊരു കാളിയന്‍

നീരില്‍ മുഴുകിക്കിടന്നു ചൊല്ലീടിനാന്‍:

ആരെടോ വന്നതെന്നാലയ സീമനി

പ്രാണഭയമൊട്ടുമില്ലായ്‌കയോ ബഹു-

മാനം കുറഞ്ഞിങ്ങു വന്നു ചാടീടുവാന്‍

ചാകയെന്നുള്ളതൊഴിഞ്ഞിനിയങ്ങുനീ

പോകേണചെന്നു നിനിക്കൊലാ മാനസേ

ഏവം ചപലങ്ങളായുള്ള വാക്കുക-

കളേറെപ്പറഞ്ഞുകോപിച്ചു ഫണങ്ങളും

പാരാതെ പൊങ്ങിച്ച നേരത്തു നാസികാ-

മാരുതമേറ്റു പാരം തികന്നൂജലം

വാരിതന്മീതെ നികന്നവന്‍ നോക്കിനാന്‍

ദൂരവേ കാണായി നാരായണനേയും

പാരം ചെറിയൊരു ബാലനിവനുടന്‍

ധീരതയോടുമാളായതു പാര്‍ത്തൊരു

പോരായ്‌മയോടു ഫണങ്ങള്‍ സഹസ്രവും

നേരെയടുത്തടുത്താനതിവിദ്രുതം

ചാരുകഴലിണതന്മേല്‍മടിയാതെ

ഘോരനാം കാളിയന്നോരോന്നു ദംശിച്ചാന്‍

മര്‍മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍

നിര്‍മലനായൊരു നന്ദതനയനെ

കൃഷ്ണന്റെ വീര്യം സാഗരംപോലെ ഇരമ്പി. കാളിയന്റെ വിടര്‍ന്ന ഫണത്തില്‍ വര്‍ധിച്ചവീര്യത്തോടെ ആഞ്ഞുചവിട്ടി. താഴ്ന്നുപൊന്തുന്ന ഫണത്തില്‍നിന്നു ചോരത്തുള്ളികള്‍ തെറിച്ചപ്പോള്‍, കാളിയന്‍ കൃഷ്ണനെ രക്തപുഷ്പാര്‍ച്ചന നടത്തുകയാണെന്നു തോന്നി.

വീരനായുള്ളൊരു കാളിയന്‍ വായീന്നു

ചോരപൊടിഞ്ഞു തുടങ്ങീതപ്പോള്‍

ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാന്‍

പ്രാണങ്ങള്‍ പോവേളമായിക്കൂടി

നീയിനി കാളിന്ദിയില്‍ താമസിക്കരുത്. പത്‌നിമാരോടും മക്കളോടുംകൂടി നിന്റെ വാസസ്ഥലമായിരുന്ന രമണകദ്വീപിലേക്ക് തന്നെ തിരിച്ചുപോവുക…

രമണകദ്വീപിലേക്ക് തിരിച്ചുപോവാനോ? കാളിയന്‍ അമ്പരന്നുപോയി. ശരീരം അടിമുടി വിറച്ചു. തൊഴുതുകൊണ്ട് കാളിയന്‍ ഭഗവാനോടു പറഞ്ഞു:

തങ്ങളെക്കാണുമ്പോള്‍ കൊന്നുടന്നേരം

തിന്നുമുടിക്കുമേ വൈനതേയന്‍

എന്നുള്ള പേടികൊണ്ടീനിലം തന്നിലേ

ഞങ്ങള്‍ വസിക്കുന്നു തമ്പുരാനേ

ഭഗവാന്‍ പറഞ്ഞു! വൈനതേയനെ അങ്ങനെ ഭയപ്പെടേണ്ട. നീ എന്റെ ബന്ധുവാണെന്നു നീ പറയാതെതന്നെ വൈനതേയന്‍ അറിയും. വൈകേണ്ട. ഇപ്പോള്‍ത്തന്നെ പുറപ്പെട്ടോളൂ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.