Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സച്ചിദാനന്ദം ഏകമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in Samskriti

സദ്ഗുരുക്കന്മാര്‍ ‘തത്ത്വമസി’ അതു നീയാകുന്നു, എന്നുപദേശിക്കുകയും നാം മനന നിദിദ്ധ്യാസനം കൊണ്ട് അതു സാക്ഷാത്കരിക്കുകയും ചെയ്യുന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഒരു ചോദ്യം ഉദിക്കുന്നു:

ഗുരു സച്ചിദാനന്ദമാണെന്ന് സ്വയം മനസ്സിലാക്കി അനുഭൂതിയുടെ നിറവില്‍ അനുകമ്പ കൊണ്ടാണല്ലോ നമ്മെ സച്ചിദാനന്ദസ്വരൂപിയാണെന്നുദ്‌ബോധിപ്പിക്കുന്നത്. അപ്പോള്‍ ഒന്നില്‍ കൂടുതല്‍ സച്ചിദാനന്ദമുണ്ടോ? ഇതാണ് ചോദ്യം.

ഈ ചോദ്യത്തിനുത്തരം ലഭിക്കട്ടെ അഥവാ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു വരട്ടെ. പ്രസ്തുത ചോദ്യത്തിനുത്തരമില്ല എന്നുള്ളത് കൊണ്ട് സ്വാത്മാവബോധം ലക്ഷ്യമാക്കിയിട്ടുള്ള നമ്മുടെ അന്വേഷണം നിര്‍ത്തിവെക്കേണ്ടതില്ല. ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമുക്ക് നിരന്തരം ഉത്സാഹിച്ചു കൊണ്ടിരിക്കാം. ഒപ്പം ഞാന്‍ സച്ചിദാനന്ദമാണ് എന്ന ബോദ്ധ്യം ഉറച്ചു കിട്ടുന്നതിനുള്ള വിചാരധ്യാനം തുടരാം.

ഒന്നില്‍ കൂടുതല്‍ സച്ചിദാനന്ദങ്ങളുണ്ടോ? ഇതാണ് പ്രസക്തമായ ചോദ്യം. ആചാര്യന്മാര്‍ നല്‍കുന്ന ഉത്തരം സച്ചിദാനന്ദം ഏകമാണ് എന്നതാണ് (സച്ചിദാനന്ദം എന്ന സങ്കല്‍പം എല്ലാ ദ്വൈതങ്ങളേയും താത്വികമായി നിഷേധിക്കുന്നുണ്ട്. അത് നമ്മുടെ തീവ്ര അന്വേഷണ വിഷയമായിട്ടിരിക്കട്ടെ.) ഏതായാലും എന്താണ് ജീവിത ലക്ഷ്യമെന്ന ചോദ്യത്തിന് അവനവനെ അറിയല്‍ എന്നാണ് ഉത്തരം.

അതിനെന്താണു വഴി?

അതിനു വഴി ഒന്നും ചെയ്യാതിരിക്കലാണ്. (ശ്രവണ ഗുരുക്കന്മാരില്‍ നിന്ന് തത്ത്വമസി നീ സച്ചിദാനന്ദ സ്വരൂപിയാണെന്ന, മഹാവാക്യം കേള്‍ക്കല്‍, മനനം യുക്തിഭദ്രമായി ചിന്തിച്ച് സംശയരഹിതമായി സ്വാംശീകരിക്കല്‍, ധ്യാനം ഇന്ദ്രിയ മനോബുദ്ധികളെ ഏകാഗ്രമാക്കി സ്വാത്മാവസ്ഥിതി ഉറപ്പാക്കല്‍ ഇതാണ് വഴി. ഇത് കര്‍മ്മത്തിന്റെ ഗണത്തില്‍ പെടുന്നില്ല).

കര്‍മ്മം ചെയ്യുന്നതുകൊണ്ട് ലഭിക്കുന്ന ഫലങ്ങള്‍ക്കൊക്കെ പരിമിതികളുണ്ടായിരിക്കുമെന്ന് ബോധ്യമായിട്ടുള്ളതാണ്. അങ്ങനെ ഒരു കര്‍മ്മഫലമല്ല നമുക്ക് വേണ്ടത്. അവനവനെ അറിയുകയെന്ന ലക്ഷ്യനിശ്ചയത്തില്‍ യുക്തിഭദ്രതയുണ്ട്.

നമ്മുടെ ജീവിതത്തിലെ സഹജ പ്രവണതകളെ പരിശോധിച്ചാലും സച്ചിദാനന്ദ പ്രാപ്തി ലക്ഷ്യമാണെന്നു കാണാം. എന്നും നിലനില്‍ക്കണമെന്ന പ്രവണത നമുക്കു പ്രബലമാണ് (സത്). അറിയാനുള്ള ത്വര അവധിയറ്റതാണ് (ചിത്). സന്തോഷിക്കാനുള്ള താല്‍പര്യവും തീവ്രമാണ് (ആനന്ദം). ആ സച്ചിദാനന്ദം നമ്മുടെ സ്വരൂപമാണ് എന്ന വസ്തുത നാം ഏറെക്കുറെ മനസ്സിലാക്കി. ആ നിലയ്‌ക്കും എന്നെ അറിയുക തന്നെയാണ് വേണ്ടത്.

ഇനി അടുത്ത ചോദ്യം ഒന്നും ചെയ്യണ്ട എന്ന നിര്‍ദ്ദേശമനുസരിച്ച് ചെയ്തു വരുന്നതൊക്കെ മതിയാക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? ഈ വിഷയത്തില്‍ ആചാര്യന്മാര്‍ നല്‍കുന്ന താക്കീത് പ്രധാനമാണ്. ‘നിങ്ങള്‍ ചെയ്യാതിരിക്കാന്‍ നിശ്ചയിച്ചാല്‍ അതുകൊണ്ട് നിങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നവരാവില്ല’ ചെയ്യാതിരിക്കാന്‍ നിശ്ചയിക്കുന്നതു തന്നെ വലിയൊരു ചെയ്യലാകുന്നു !! ഇതാണ് ഒരു നിരീക്ഷണം. മാത്രമല്ല ചെയ്യൂ എന്നു തന്നെ ഗുരുക്കന്മാര്‍ വ്യക്തമായി ഉപദേശിക്കുന്നു. അതിനാല്‍ നമുക്ക് ഒന്നും ചെയ്യാതിരിക്കാനുള്ള തീരുമാനം കൈക്കൊള്ളാതിരിക്കാം. എനിക്ക് വേണ്ടത് ഞാന്‍ ചെയ്യുന്നതിനുള്ള കര്‍മ്മഫലങ്ങളേയല്ല.

ആ ഒരു ബോദ്ധ്യത്തോടെ കര്‍മ്മം ചെയ്യാം. കര്‍മ്മഫലം നിശ്ചയമായിട്ടും ഉരുത്തിരിഞ്ഞു വരും. അത് പദാര്‍ത്ഥ നിയമമാണ്, വസ്തു വ്യവസ്ഥയാണ്, കാലധര്‍മ്മമാണ്. കാലപരിധിയില്‍ നിന്നു കൊണ്ടാണ് നാം ഓരോന്നും ചെയ്യുന്നത്. നമ്മുടെ ചെയ്തികള്‍ പദാര്‍ത്ഥലോകത്തില്‍ (പരിസരങ്ങളില്‍) നാം നടത്തുന്ന ഇടപെടലാണെന്നു പറയാം. ഈ ഇടപെടല്‍ കാലക്രമത്തില്‍ അവിടെ പരിണതികള്‍ സൃഷ്ടിക്കും. അതാണ് കര്‍മ്മഫലം.

അതല്ല എനിക്ക് വേണ്ടത് എന്ന ധാരണ ഉറപ്പിച്ചെടുക്കണം. അപ്പോള്‍ സച്ചിദാനന്ദസ്വരൂപിയായ ആത്മാവിനെ അറിയുക എന്ന ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് സംഗതമായി വരുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്ന അവസ്ഥ ഉണ്ടാകും. ചെയ്യാതിരിക്കുന്നതു തന്നെ വലിയൊരു ചെയ്യലാകുന്നതു കൊണ്ട് ദൗത്യങ്ങള്‍ ചെയ്യുന്നതാണ് ഭേദം എന്നു തീരുമാനിച്ച് നമുക്കു മുന്നേറാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.