നെടുങ്കണ്ടം: ചരിത്രമുറങ്ങുന്ന പട്ടം കോളനിയില്‍ കൗമാരകലാമാമാങ്കത്തിന് തുടക്കമായി. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 91 പോയിന്റുകളോടെ തൊടുപുഴ മുന്നില്‍. 89 പോയിന്റുമായ കട്ടപ്പനയാണ് തൊട്ടു പിന്നില്‍, 82 പോയിന്റുമായി അടിമാലിയാണ് മൂന്നാം സ്ഥാനത്ത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 94 പോയിന്റോടെ തൊടുപുഴ ഒന്നാമതും 85 പോയിന്റുമായി കട്ടപ്പനയും, 83 പോയിന്റുമായി നെടുങ്കണ്ടവും തൊട്ടുപിന്നിലുണ്ട്. യുപി വിഭാഗത്തില്‍ 50 പോയിന്റുമായി കട്ടപ്പനയാണ് മുന്നില്‍. 44 പോയിന്റുകളോടെ അടിമാലി രണ്ടാം സ്ഥാനത്തും. 42 പോയിന്റുമായി തൊടുപുഴയാണ് മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 22 ഇനങ്ങളിലും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 20 ഇനങ്ങളും, യുപി വിഭാഗത്തില്‍ 11 ഇനങ്ങളും പൂര്‍ത്തിയാക്കി.
ഇടുക്കി എംപി. അഡ്വ. ജോയ്സ് ജോര്‍ജ് ഭദ്രദീപം തെളിയിച്ച് മുപ്പതാമത് കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ജില്ലയിലെ മികച്ച പിറ്റിഎയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കല്ലാര്‍ ഗവ.എച്ച്എസ്എസിലെ പിറ്റിഎയ്ക്കുള്ള ഉപഹാര സമര്‍പ്പണവും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ അദ്ധ്യാപകരെ ആദരിക്കലും നടന്നു. ഒന്‍പത് സ്റ്റേജുകളിലായാണ് മത്സരം നടക്കുന്നത്. ഭരതനാട്യം, ക്ലാര്‍നറ്റ്, വ്യൂഗിള്, മിമിക്രി, മോണോ ആക്ട്, കഥാപ്ര
പസംഗം, രചനാ മത്സരങ്ങളും, പദ്യം ചൊല്ലല്‍, പ്രസംഗം, ലളിതഗാനം, ദേശഭക്തിഗാനം, ചെണ്ടമേളം, മദ്ദളം എന്നീ മത്സരങ്ങളാണ് ആദ്യദിനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: