സനാദ്(ഗുജറാത്ത്): ഗുജറാത്ത് മോഡല്‍ വികസനത്തിനുള്ള അംഗീകാരമായിരുന്നു, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തില്‍ 22 വര്‍ഷം ഭരിച്ചിട്ട് ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത് അതിനുള്ള ഉത്തരമാണ്, അദ്ദേഹം പറഞ്ഞു.
അമ്പത്തഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ലോകത്തെ ദരിദ്ര രാജ്യമായിത്തന്നെ ഇന്ത്യ നിന്നതെന്തുകൊണ്ട് എന്നാണ് രാഹുല്‍ ആദ്യം പറയേണ്ടതെന്നും രാജ്നാഥ് ആവശ്യപ്പെട്ടു. സനാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ വികസനമുണ്ടായിരുന്നില്ലെങ്കില് 2012ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് പ്രശംസിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മൂന്ന് യുവാക്കളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത്. എന്നാല്‍ ഇവരൊരു കാര്യം മനസ്സിലാക്കണം. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സമാജ്വാദി പാര്‍ട്ടിയുടെ ഗതിയെന്താണെന്ന് മനസ്സിലാക്കണം. പ്രധാനമന്ത്രി മോദിയെ ലോകം ഇന്ന് ബഹുമാനിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: