മാള: 25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കോഴിത്തീറ്റ കെട്ടിടം കാട് പിടിച്ച് നശിക്കുന്നു.
പൊതു മേഖലയില്‍ കോഴിതീറ്റ നിര്‍മ്മിക്കുന്നതിനായി 1994 ല്‍ കുഴൂരില് സ്ഥാപിച്ച കമ്പനി ഉദ്ഘാടനത്തിന് ശേഷം തുറന്ന് പ്രവര്‍ത്തിച്ചില്ല. ഇന്നിത് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി. യന്ത്ര സാമഗ്രികളെല്ലാം തുരുമ്പെടുത്തു.
നാനൂറോളം പേര്‍ക്ക് പ്രത്യക്ഷമായി ജോലി ലഭിക്കുന്ന ഈ സ്ഥാപനം പ്രവര്‍ത്തിക്കാതിരിക്കാനുള്ള പ്രധാന കാരണം തമിഴ്നാട് ലോബിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലേക്കുള്ള കോഴി തീറ്റയുടെ വരവ് കുറയുമെന്നതാണ് കാരണമായി പറയുന്നത്. കോഴി തീറ്റ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബിഎംസിന്റെ നേതൃത്വത്തില്‍ കമ്പനിക്കു മുന്നില്‍ സമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: