ചാലക്കുടി: കൂട്ടം തെറ്റിയെത്തിയ ഒരാണ് കുരങ്ങ് മോതിരക്കണ്ണിയിലെയും പരിസര പ്രദേശങ്ങളിലെയും നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നു.
ഏതാനും ദിവസം മുമ്പാണ് പരിയാരം പഞ്ചായത്തിലെ മലയോര മേഖലകളിലൊന്നായ മോതിരക്കണ്ണിയില്‍ കുരങ്ങനെത്തിയത്. നേരത്തെയും ഇത്തരത്തില്‍ കുരങ്ങുകളെത്താറുണ്ടെങ്കിലും കുറുമ്പു കൊണ്ട് നാട്ടുകാര്‍ നട്ടം തിരിയുന്നത് ഇതാദ്യം. ഭക്ഷണ സാധനങ്ങളും, ഫലവര്‍ഗങ്ങളും പറിച്ചുതിന്നും ഇടയ്ക്ക് ആക്രമണ സ്വഭാവം കാട്ടിയും പകല്‍ മുഴുവന്‍ കറങ്ങി നടക്കും.
പാപ്പാമന രവിയുടെ ചെത്തുതെങ്ങില്‍ കയറി കുടത്തില്‍ നിന്ന് കള്ളുമോന്തിയും കൃഷിയിടങ്ങളിലെത്തി പയറും വെണ്ടയും, വാഴയുമെല്ലാം ഒടിച്ചു കളഞ്ഞും റബര്‍ സംസ്കരണ കേന്ദ്രത്തിലെത്തി പാല് നിറച്ച ബക്കറ്റുകള്‍ മറിച്ചിട്ടും കുരങ്ങന് വികൃതി തുടരുകയാണ്. ശല്യം അതിരുവിട്ടതോടെ നാട്ടുകാര്‍ വനപാലകരുടെ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ കുരങ്ങിനെ കാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ പാട്ടയില്‍ കൊട്ടി ശബ്ദദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ഇവര്‍ കുരങ്ങിനെ അകറ്റി നിറുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: