Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്യോതിസ്വരൂപനായ നാചികേതാഗ്നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:45 am IST
inSamskriti

സ്വര്‍ലോകത്തെത്താന്‍ സഹായിക്കുന്ന അഗ്‌നിവിദ്യയെ തനിക്കറിയാമെന്നും നചികേതസ്സിന് ഉപദേശിക്കാമെന്നും യമന്‍ ഉറപ്പുനല്‍കുന്നു. ഈ അറിവ് വിദ്വാന്മാരുടെ ബുദ്ധിയാകുന്ന ഗുഹയില്‍ ഇരിക്കുന്നതാണ്. ഈ അറിവിനെ ബുദ്ധികൊണ്ടറിയണം. ലോകങ്ങള്‍ക്ക് ആദിയായ ആ അഗ്‌നിയെ മൃത്യു, നചികേതസ്സിന് പറഞ്ഞുകൊടുത്തു. അഗ്‌നി ചയനം ചെയ്യാന്‍ വേണ്ട ഇഷ്ടികകള്‍ എത്രയാണെന്നും എങ്ങനെ ചയനം ചെയ്യണമെന്നും പഠിപ്പിച്ചു. നചികേതസ്സ് അവ മനസ്സിലാക്കി തിരിച്ചുപറഞ്ഞു. ഇതു കേട്ടപ്പോള്‍ യമന്‍ വളരെ സന്തുഷ്ടനായി. ഇനിയും വരം കൊടുക്കണമെന്ന് ആഗ്രഹിച്ചിട്ട് യമന്‍ പറഞ്ഞു. ഈ അഗ്‌നി നിന്റെ പേരില്‍ പ്രസിദ്ധമാകും. നാചികേതാഗ്‌നി എന്നറിയപ്പെടും. അനേക രൂപങ്ങളോടുകൂടിയ വിചിത്രമായ, ശബ്ദമുണ്ടാക്കുന്ന രത്‌നമാലയേയും സ്വീകരിക്കാന്‍ യമന്‍ ആവശ്യപ്പെട്ടു.

നാചികേതാഗ്‌നിയെ മൂന്നുതവണ ചയനം ചെയ്ത് അമ്മ, അച്ഛന്‍, ആചാര്യന്‍ എന്നിവരില്‍നിന്ന് അനുശാസന ലഭിച്ച് മൂന്ന് തരത്തിലുള്ള കര്‍മ്മങ്ങളെ ചെയ്യുന്നവന്‍ ജനനമരണങ്ങളെ മറികടക്കുന്നു. ബ്രഹ്മത്തില്‍ നിന്നും ആദ്യം ഉണ്ടായതും സര്‍വ്വജ്ഞനും എല്ലാവര്‍ക്കും സ്തുതിക്ക് അര്‍ഹനും ജ്യോതിസ്വരൂപനുമായ ഈ അഗ്‌നിയെ അറിഞ്ഞ് സ്വന്തം ആത്മാവായി സാക്ഷാത്കരിക്കുമ്പോള്‍ ശാന്തിയെ നേടാം.

നാചികേതാഗ്‌നിയെ ചയനം ചെയ്തവരേയോ അല്ലെങ്കില്‍ ആ അഗ്‌നിയെ അധ്യയനം ചെയ്യുകയും അനുഷ്ഠിക്കുകയും ചെയ്തയാളാണ് ത്രിണാചികേതസ്സ്. യാഗം, അധ്യയനം, ദാനം എന്നിവയാണ് അനുഷ്ഠിക്കേണ്ട മൂന്ന് കര്‍മ്മങ്ങള്‍. കര്‍മ്മത്തേയും ഉപാസനയേയും സമന്വയിപ്പിക്കുന്ന ഈ മന്ത്രത്തില്‍ ആദ്യം അഗ്‌നിചയനം ചെയ്യുന്നതിനേയും പിന്നീട് ആ അഗ്‌നിയെ ആത്മാവായി സാക്ഷാല്‍ക്കരിക്കാനുള്ള ഉപാസനയുമാണ് പറഞ്ഞത്. ബാഹ്യ ആരാധന പിന്നീട് ആന്തരീകമായ ഉപാസനയായി മാറണം. ത്രിഭിഃ ഏത്യ എന്നതിന് ശ്രുതി, സ്മൃതി, ശിഷ്ടജനം എന്നോ പ്രത്യക്ഷം, അനുമാനം, ആഗമം എന്നോ അര്‍ത്ഥമെടുക്കണമെന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ നിര്‍ദ്ദേശിക്കുന്നു.

നാചികേതാഗ്‌നിയെ അറിഞ്ഞവനും ചയനം ചെയ്തവനുമായ ആള്‍ അല്ലെങ്കില്‍ മൂന്ന് തവണ നാചികേതാഗ്‌നി യാഗം ചെയ്തയാള്‍ ആ അഗ്‌നിയെ ആത്മസ്വരൂപത്തില്‍ ഉപാസിച്ചാല്‍ ശരീരം വീണുപോകും മുമ്പുതന്നെ മൃത്യുപാശങ്ങളായ അധര്‍മ്മം, അജ്ഞാനം, രാഗം, ദ്വേഷം മുതലായവയെ നീക്കി ദുഃഖങ്ങളൊന്നുമില്ലാതെ വൈരാജമെന്ന സ്വര്‍ഗ്ഗത്തില്‍ വിരാട് രൂപത്തില്‍ ആനന്ദിക്കും. കര്‍മ്മത്തെ ഉപാസനയാക്കുന്ന രീതിതന്നെയാണ് ഇവിടെയും. വിരാട് പദപ്രാപ്തിയാണ് ഉപാസകരുടെ ഫലം.

സ്വര്‍ല്ലോകപ്രാപ്തിക്ക് സാധകമായ ആ അഗ്‌നിവിദ്യ നചികേതസ്സിന് ലഭിച്ചുവെന്നും നചികേതസ്സിന്റെ പേരില്‍ ഈ അഗ്‌നിയെ ആളുകള്‍ അറിയുകയും ആദരിക്കുകയും ചെയ്യുമെന്ന് 19-ാം മന്ത്രത്തില്‍ യമന്‍ ഉറപ്പ് കൊടുക്കുന്നു. അഗ്‌നിക്ക് നചികേതസ്സിന്റെ പേരു നല്‍കിയതും മറ്റും താന്‍ നേരത്തെ വാക്ക് നല്‍കിയ മൂന്നു വരങ്ങള്‍ക്ക് പുറമെയാണ് എന്ന് ഈ മന്ത്രം സൂചിപ്പിക്കുന്നു. മൂന്നാമത്തെ വരം ഇനി ചോദിച്ചുകൊള്ളൂ എന്നാണ് യമന്‍ നചികേതസ്സിനോട് ഈ മന്ത്രത്തിന്റെ അവസാനം പറയുന്നത്.

നചികേതസ്സ് മൂന്നാമത്തെ വരം ചോദിക്കുന്നു-

യേയം പ്രേതേ വിചികിത്‌സാമനുഷ്യേ

അസ്തീത്യേകേ നായമസ്തീതി ചൈകേ

ഏതദ് വിദാ മനു ശിഷ്ടസ്ത്വയാഹം

വരാണാമേഷ വരസ്തൃതീയഃ

മരിച്ചുപോയ മനുഷ്യനെപ്പറ്റി അയാള്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള വിരുദ്ധങ്ങളായ അഭിപ്രായം ഉള്ളതിനാല്‍ ഇനിയുള്ള സംശയത്തിന് പരിഹാരം ഉണ്ടാകാന്‍ അങ്ങയുടെ ഉപദേശം ഉണ്ടാകണമെന്ന് മൂന്നാമത്തെ വരമായി യമനോട് നചികേതസ്സ് ചോദിക്കുന്നു. മരണാനന്തരം ജീവിതവുമായി ബന്ധപ്പെട്ട ഈ ചോദ്യം ആത്മവിദ്യാ ഉപദേശത്തിന് വഴിയൊരുക്കാന്‍ വേണ്ടിയാണ് ഉപനിഷത്ത് ഉന്നയിച്ചിട്ടുള്ളത്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയ്‌ക്കപ്പുറം ദേഹസംബന്ധിയായ ഒരു ആത്മാവുണ്ട് എന്ന് ചിലര്‍. ശരീരമല്ലാതെ വേറെ ‘ആത്മാവ്’ എന്ന ഒന്നില്ലെന്ന് മറ്റു ചിലര്‍. ഇന്ദ്രിയങ്ങളല്ലാതെ വേറൊരു ആത്മാവില്ലെന്ന് മറ്റാളുകള്‍ മനസ്സല്ലാതെ മറ്റൊരു ആത്മാവില്ലെന്ന് വേറെ കൂട്ടര്‍. ബുദ്ധിയല്ലാതെ വേറെയൊന്ന് ആത്മാവാകില്ലെന്ന് ഒരു വിഭാഗം. ഇക്കാര്യത്തിലുള്ള സംശയം തീര്‍ക്കണം. മരണശേഷം ആത്മാവ് അവശേഷിക്കുന്നില്ലെന്ന് കരുതുന്നവരും, ആത്മാവുണ്ട് പിന്നീടും എന്ന് ഉറപ്പുള്ളവരും ഉണ്ട്. ഇതില്‍ വാസ്തവത്തെ പറഞ്ഞുതരണമെന്നാണ് നചികേതസ്സിന്റെ ആവശ്യം. മരണാനന്തര ജീവിതത്തെ വിശകലനം ചെയ്യുന്നതിലൂടെ ആത്മതത്ത്വത്തെ അറിയലാണ് കഠോപനിഷത്ത് ചെയ്യുന്നത്. തനിക്ക് ആത്മവിദ്യയെ ഉപദേശിച്ചുതരണമെന്നാണ് മൂന്നാമത്തെ വരമായി നചികേതസ്സ് യമനോട് ആവശ്യപ്പെടുന്നത്.

ആത്മാവിന്റെ നിത്യതയും സത്യതയും, ആത്മസ്വരൂപം, പരമലക്ഷ്യത്തിലെത്തിച്ചേരേണ്ടതിനു വേണ്ടതായ സാധനാ മാര്‍ഗ്ഗങ്ങള്‍ എന്നിവയെയാണ് ഈ ചോദ്യത്തിലൂടെ ഉത്തരം കണ്ടെത്തുന്നത്. മുമ്പ് വാങ്ങിയ രണ്ട് വരങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് മൂന്നാമത്തെ വരം എന്നും ഇവിടെ കാണിക്കുന്നു

(തുടരും).

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍. ഫോണ്‍:9495746777 )

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.