Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നചികേതസ്സിന്റെ വരം തേടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:30 am IST
in Samskriti

യമധര്‍മ്മന്‍ നല്‍കാമെന്ന് പറഞ്ഞ മൂന്ന് വരങ്ങളെ നചികേതസ്സ് ചോദിക്കുന്നു. ആദ്യ വരത്തെ 10, 11 മന്ത്രങ്ങളിലും രണ്ടാംവരത്തെ 12 മുതല്‍ 19 ഉള്‍പ്പെടെയുള്ള മന്ത്രങ്ങളിലും വിവരിക്കുന്നു.

ശാന്തസങ്കല്‍പഃ സുമനാ യഥാസ്യാത്

വീതമന്യുര്‍ഗൗതമോമാഭി മുത്യോ

ത്വത്പ്രസൃഷ്ടം മാഭി വദേത് പ്രതീത

ഏതത് ത്രയാണാം പ്രഥമം വരം വൃണേ

തന്റെ അച്ഛന്‍ വേവലാതികളൊന്നുമില്ലാതെ ശാന്തനായിരിക്കണമെന്ന വരമാണ് നചികേതസ്സ് ആദ്യം ആവശ്യപ്പെടുന്നത്. യമലോകത്തില്‍ പോയ താന്‍ അവിടെ എന്തുചെയ്യുകയാവും തുടങ്ങിയ ചിന്തകളാല്‍ അച്ഛന്‍ ആകുലപ്പെടാതിരിക്കണം. അദ്ദേഹത്തിന്റെ മനസ്സ് പ്രസന്നമാകണം. തന്നോടുള്ള കോപം നീങ്ങണം അതിനൊക്കെ അനുഗ്രഹിക്കണം. യമലോകത്തില്‍ നിന്നും തിരിച്ച് ചെല്ലുന്ന തന്നെ അച്ഛന്‍ തിരിച്ചറിയണമെന്നും തന്റെ പുത്രനെന്ന ഓര്‍മ്മയോടുകൂടി സംസാരിക്കുകയും ചെയ്യണം. ഇതാണ് എനിക്ക് ആദ്യത്തെ വരമായി വേണ്ടതെന്ന് നചികേതസ്സ് ആവശ്യപ്പെട്ടു.

ഉത്തമപുത്രനെന്ന നിലയില്‍ അച്ഛന് ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകേണ്ടത് തന്റെ കടമയെന്ന് കരുതിയാണ് ആദ്യവരം ചോദിക്കുന്നത്. മക്കള്‍ ദൂരെ എവിടെയെങ്കിലും പോയാല്‍ മാതാപിതാക്കള്‍ അവരുടെ ക്ഷേമത്തെ ആലോചിച്ച് വേവലാതിപ്പെടുക പതിവാണല്ലോ. നചികേതസ്സ് പോയത് യമലോകത്താണ്-അച്ഛന്റെ വേവലാതി കൂടും. പോരാത്തതിന് താന്‍ കോപംമൂലം അബദ്ധത്തില്‍ പറഞ്ഞ വാക്കിനെ തുടര്‍ന്നും കൂടിയാണ്. ശ്രദ്ധാലുവായ പുത്രനെയാണ് നചികേതസ്സില്‍ നമുക്ക് ഇവിടെ കാണാന്‍ കഴിയുക. തനിക്ക യമലോകത്തില്‍ നിന്നും തീര്‍ച്ചയായും തിരിച്ചുപോകേണ്ടതുണ്ടെന്നും നചികേതസ്സിന്റെ വാക്കുകളിലുണ്ട്. മരണത്തിന്റെ പിടിയില്‍ പെടേണ്ട ആളല്ല താനെന്ന സൂചനകൂടിയുണ്ട് ആദ്യ വരത്തില്‍.

സാധാരണ മൃത്യുവിന്റെ അടുത്തെത്തിയ ആള്‍ തിരിച്ചു ചെല്ലാറില്ല. ആരെങ്കിലും ഇനി തിരിച്ചുചെന്നാലും ബന്ധുക്കള്‍ക്ക് അയാളെ അറിയാനും കഴിയില്ല. മുമ്പത്തെപ്പോലെ സ്‌നേഹത്തോടെയോ ആദരവോടെയോ പെരുമാറുകയുമില്ല. ചിലപ്പോള്‍ പ്രേതത്തോടുള്ള ഭയമാകും. ചിലപ്പോള്‍ വരേണ്ടിയിരുന്നില്ല എന്ന തോന്നല്‍ പോലും ഉണ്ടാകും. അതിനാലാണ് തന്നെ അച്ഛന്‍ തിരിച്ചറിഞ്ഞ് സ്‌നേഹവാത്സല്യങ്ങളോടെ പെരുമാറാന്‍ അനുഗ്രഹിക്കണമെന്ന് യമനോട് പ്രാര്‍ത്ഥിക്കുന്നത്.

നചികേതസ്സ് ചോദിച്ച ആദ്യ വരം യമന്‍ സന്തോഷത്തോടെ കൊടുത്തു. അച്ഛന്‍ നചികേതസ്സിനെ തിരിച്ചറിയുകയും സന്തോഷിക്കുകയും ചെയ്യും. മരണ വക്ത്രത്തില്‍നിന്ന് തന്റെ മകന്‍ രക്ഷപ്പെട്ടത് അദ്ദേഹത്തിന് ആശ്വാസമാകും. മനസ്സിലെ വിഷമങ്ങല്ലാം തീര്‍ന്ന് രാത്രി സുഖമായി ഉറങ്ങും. കോപമെല്ലാം തീരും. കാലന്റെ കൈയില്‍നിന്നും രക്ഷപ്പെട്ടുവരുന്ന നചികേതസ്സിനെ സ്വീകരിക്കാന്‍ അച്ഛനായ ഔദ്ദാലകന് ഒരു മടിയും ഉണ്ടാകില്ല. ഈ മന്ത്രത്തില്‍ വാജശ്രവസ്സിന് ഉദ്ദാലകന്റെ വളര്‍ത്തുമകന്‍ എന്ന അര്‍ത്ഥത്തില്‍ ഔദ്ദാലകി എന്നും അരുണന്റെ മകന്‍ ആയതിനാല്‍ ആരുണി എന്നും വിശേഷിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മന്ത്രത്തില്‍ വരം ചോദിക്കുന്ന സ്ഥലത്ത് നചികേതസ്സ് ‘ഗൗതമന്‍’ എന്നാണ് പറഞ്ഞിരിക്കുന്നത്. വാജസ്രവസ്സ്, ഔദ്ദാലകി, ആരുണി, ഗൗതമന്‍ എന്ന പേരുകളില്‍ പറഞ്ഞിരിക്കുന്നത് നചികേതസ്സിന്റെ അച്ഛനെയാണ്. കാലന് കൊടുത്ത പുത്രന്‍ തിരിച്ചുവന്നതിനാല്‍ തന്റെ വാക്ക് തെറ്റിച്ചല്ലോ എന്ന് കരുതിയുള്ള കോപമോ തന്റെ മകനോട് മുന്‍പ് കോപിച്ച് യമന് കൊടുക്കുമെന്ന് പറഞ്ഞ ദേഷ്യമോ അച്ഛന് ഉണ്ടാകില്ലെന്ന് യമന്‍ ആഗ്രഹിക്കുന്നു.

ആദ്യ വരം സ്വീകരിച്ച നചികേതസ്സ് രണ്ടാം വരം ചോദിക്കുന്നു. സ്വര്‍ഗ്ഗലോകത്തിന്റെ മഹത്വത്തെ സ്തുതിച്ചശേഷം അവിടെയത്താനുള്ള അഗ്നിജ്ഞാനത്തെ വരമായി ചോദിക്കുന്നു.

സ്വര്‍ഗ്ഗേ ലോകേ നഭയം കിഞ്ചനാസ്തി

നത്രെ ത്വം ന ജരയാ ബിഭേതി

ഉഭേ തീര്‍ത്വാശനയാപിപാസേ

ശോകാതിഗോ മോദതേ സ്വര്‍ഗ്ഗലോകേ

സ്വര്‍ഗ്ഗലോകത്തില്‍ രോഗം മുതലായവയില്‍നിന്നുള്ള ഭയമില്ല. അമൃതപാനം ചെയ്തവരായതുകൊണ്ട് ദേവന്മാര്‍ക്ക് മരണമില്ല. അതിനാല്‍ യമന് അവിടെ ഒന്നും ചെയ്യാനാകില്ല. ജരാനരകളോ വാര്‍ദ്ധക്യമോ ഇല്ല. അവര്‍ക്ക് വിശപ്പും ദാഹവും ഇല്ല. യാതൊരു തരത്തിലുള്ള ദുഃഖങ്ങളുമില്ലാതെ സ്വര്‍ഗ്ഗത്തില്‍ എല്ലാവരും സുഖമായി വസിക്കുന്നു.

സനാതന സംസ്‌കാരത്തില്‍ ‘സ്വര്‍ഗ്ഗം’ എന്നത് ആത്യന്തികമായ സ്ഥാനമല്ല. എങ്കിലും മനുഷ്യലോകത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഇവിടെ നേടിയ പുണ്യമൊക്കെ അനുഭവിക്കാനുള്ള സുകൃത സ്ഥലമാണ് സ്വര്‍ഗ്ഗം. യജ്ഞയാഗാദികളിലൂടെ ഈ സ്വര്‍ലോക പ്രാപ്തിയെയാണ് വൈദിക സമ്പ്രദായ പ്രകാരം ലക്ഷ്യമിടുന്നത്. യാഗശേഷം ഉണ്ടായ സംഭവവികാസങ്ങളാണല്ലോ നചികേതസ്സിനെ മൃത്യുലോകത്ത് എത്തിച്ചത്.

ഇനിയാണ് വരം ചോദിക്കല്‍-

സ ത്വമഗ്നിം സ്വര്‍ഗ്ഗ്യമധ്യേഷി മൃത്യോ

പ്രബ്രൂഹി തം ശ്രദ്ധധാനായ മഹ്യം

സ്വര്‍ഗ്ഗലോകാ അമൃതത്വം ഭജന്ത

ഏതദ്വിതീയേന വൃണേ വരണേ

സ്വര്‍ഗ്ഗലോകത്തിലെത്താന്‍ സഹായിക്കുന്ന അഗ്നിജ്ഞാനത്തെ തനിക്ക് ഉപദേശിച്ചുതരണമെന്നാണ് നചികേതസ്സ് രണ്ടാംവരത്തിലൂടെ ആവശ്യപ്പെടുന്നത്. അഗ്നിചയനത്തിലൂടെ മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കാം, സ്വര്‍ലോകത്തെത്താം. ആ അഗ്നി അറിവിനെ നല്‍കണമേ മൃത്യുദേവാ അങ്ങേയ്‌ക്ക് ഇതിനെക്കുറിച്ച് നല്ല അറിവുള്ള ആളാണല്ലോ. ഇവിടെ അമൃതത്വം അഥവാ മരണമില്ലായ്‌മ എന്നത് മോക്ഷം എന്ന അര്‍ത്ഥത്തിലല്ല. ഭൂമിയിലെ വാസത്തേക്കാള്‍ നീണ്ടുനില്‍ക്കുന്നതിനാലാണ്. ദേവലോകത്തുള്ളവര്‍ക്ക് ജരാനരകളും മരണവും ഇല്ല. സുഖഭോഗങ്ങളുണ്ട് അനുഭവസ്ഥലമായ സ്വര്‍ഗ്ഗം ഇതിനാല്‍ ഏവര്‍ക്കും താല്‍പര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.