Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്പ്രവൃത്തികളുടെ കല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:30 am IST
in Samskriti

ജീവിതത്തെ ഒരു കലയാക്കുവാന്‍ നമ്മുടെ ഓരോ പ്രവൃത്തികളേയും എങ്ങനെ കലയാക്കി മാറ്റാം. ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. എല്ലാ വിഷയങ്ങളെയും ഒരു കളിയിലേതെന്ന പോലെ കലയാക്കി മാറ്റാം. എങ്ങനെ? ഓരോ വിഷയത്തിന്റെയും ഗൗരവത്തില്‍ നിന്നും അകല്‍ച്ച പാലിച്ച് അവയെ സമീപിക്കാം.

എല്ലാവരും ‘ജോലിഭാര’ത്തെക്കുറിച്ച് ചിന്താകുലരാണ്. അടുക്കളയില്‍ വീട്ടമ്മമാരുടെ, ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ , കൃഷിയില്‍ കൃഷിക്കാരുടെ; എല്ലാവരും പരിക്ഷീണിതരായി ‘ജോലിഭാര’ത്തെക്കുറിച്ചും കഠിനാദ്ധ്വാനത്തെക്കുറിച്ചും പരാതിപ്പെടുന്നത് കേള്‍ക്കാം. പലപ്പോഴും അവര്‍ മനസ്സും ശരീരവും ക്ഷീണിച്ച അവസ്ഥയില്‍ വീണുറങ്ങിപ്പോകുന്നു. ആ സമയത്ത് അവര്‍ അവരോട് സംസാരിക്കാന്‍ തുനിയുന്നവരോടും അടുക്കലേക്കു ചെല്ലുന്ന സ്വന്തം കുട്ടികളോടുപോലും ദേഷ്യപ്പെടുന്നതു കാണാം.

‘ജോലിഭാരം’ അനുഭവപ്പെടാതെ ജോലികള്‍ എങ്ങനെ ചെയ്തു തീര്‍ക്കാന്‍ കഴിയും? ഇവിടെയാണ് യോഗിജീവിതത്തിന്റെ പ്രാധാന്യം. യോഗം എന്നാല്‍ ജോലിയിലെ സമര്‍ത്ഥത ആണെന്നും ഭഗവദ്ഗീത പറയുന്നു: യോഗി ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അയാളുടെ തൊഴിലിനെ വിദഗ്‌ദ്ധമായും സമര്‍ത്ഥമായും കൈകാര്യം ചെയ്യാന്‍ കഴിയും. മനസ്സ് സ്വതന്ത്രമായിരിക്കുമ്പോള്‍ ജോലി ആസ്വദിച്ചു ചെയ്യാവുന്നതാണ്. ഒരു ജോലി തന്നെ മൂന്നുവിധത്തില്‍ ചെയ്യാവുന്നതാണ്.

ഒന്ന് – ഒരു കൂലിവേല പോലെ! സ്വന്തം ലാഭത്തിനുവേണ്ടി മാത്രം വേല ചെയ്യുക. അതില്‍നിന്നും കൂലിമാത്രം പ്രതീക്ഷിക്കുക. ചിലര്‍ അത്തരത്തില്‍-എന്തിന്- ചില വലിയ പദവിയില്‍ ഇരിക്കുന്നവര്‍പോലും ഈ മനോഭാവത്തോടെ ജോലി ചെയ്യുന്നു. പദവി എന്താണെങ്കിലും മനോഭാവം ഇതാണെങ്കില്‍ ‘ജോലിഭാരം’ അനുഭവപ്പെടുക തന്നെ ചെയ്യും.

രണ്ട് – ഇതേ ജോലി ഒരു സേവകനെ പോലെയും ചെയ്യാവുന്നതാണ്. അര്‍ത്ഥം പദവിക്കായോ ധനത്തിനായോ അധികാരത്തിനായോ മറ്റു ഗുണങ്ങള്‍ക്കായോ ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഗുണം അഥവാ പ്രതീക്ഷിക്കുന്ന അംഗീകാരം കിട്ടിയില്ലെങ്കില്‍ നിരാശനാകുന്നു. ഇത്തരക്കാര്‍ അവനവന്‍ ചെയ്ത ജോലിക്കു പരമാവധി പ്രചരണം കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

മൂന്നാമത്തേതും ഏറ്റവും ഉത്കൃഷ്ടമായതും യോഗമനോഭാവത്തോടെ, നിര്‍മോഹിയായി ചെയ്യുന്ന രീതിയാണ്. ജയപരാജയങ്ങള്‍ക്ക് അപ്പുറം അവര്‍ക്ക് സന്തോഷം ലഭിക്കുന്നു. അവര്‍ ലാഭം, നഷ്ടം, പ്രശംസ, നിന്ദ എന്നിവ കാര്യമാക്കാറില്ല. അതൊന്നും അവരെ ബാധിക്കുകയുമില്ല.

എന്നാല്‍ സാധാരണക്കാരെപ്പോലെ തന്നെയാണ് യോഗിയും ജോലി ചെയ്യുന്നത്. പക്ഷേ മനോഭാവത്തിനു വ്യത്യാസമുണ്ട്. ഒരു യോഗിക്ക് ഉത്കൃഷ്ടമായ മനോഭാവവും ശുഭചിന്തകളും സദ്പ്രവൃത്തികളും ഉണ്ടായിരിക്കും. അവര്‍ ഈ മനോഭാവത്തില്‍ നിന്നും രീതികളില്‍ നിന്നും ഒരിക്കലും പിന്മാറില്ല. അവര്‍ ധര്‍മത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്നു. ധര്‍മ്മമാണ് അവരുടെ സ്വന്തം സന്തോഷവും ഐശ്വര്യവും. ദൈവത്തിന്റെ സത്പുത്രനാണെന്നും സന്തോഷത്തിന്റെ കടലിലാണെന്നും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. പൂര്‍ണ സന്തോഷത്തോടെ അവര്‍ അവരുടെ ജോലി ചെയ്യുന്നു.

ഒരിക്കല്‍ രണ്ടു ശില്‍പ്പികള്‍ ശിലയില്‍ വിഗ്രഹങ്ങള്‍ തീര്‍ക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരന്‍ ആദ്യം കണ്ട ശില്‍പിയോട് എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഒന്നാമന്‍ പറഞ്ഞു, ‘താങ്കള്‍ക്ക് കാണാന്‍ മേലേ?, ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ്. വിയര്‍പ്പും രക്തവും കളഞ്ഞും കുടുംബത്തിനുവേണ്ടി പെടാപ്പാടു പെടുകയാണ്. കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കാന്‍ പണം വേണ്ടേ? വഴിയാത്രക്കാരന്‍ രണ്ടാമത്തെ ശില്‍പ്പിയോടും ഇതേ ചോദ്യം ആവര്‍ത്തിച്ചു, എന്നാല്‍ ഉത്തരം ഇതായിരുന്നു.

”ഇത് ഒരു ലളിതമായ കൊത്തുവേലയാണ്. ഈ ശിലയില്‍ വേല ചെയ്ത് ഇതിനെ ഒരു നല്ല വിഗ്രഹമാക്കി മാറ്റണം. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഈ വിഗ്രഹത്തെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങളും അഭിഷേകാദി കര്‍മ്മങ്ങളും ചെയ്യും. ധാരാളം ഭക്തജനങ്ങള്‍ ഈ ശക്തി മൂര്‍ത്തിയുടെ മുന്നില്‍ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കെട്ടുകള്‍ അഴിക്കും. ഇതിന് അവരുടെ വികാര വിചാരങ്ങളറിഞ്ഞ് സങ്കട നിവൃത്തി കൊടുക്കുകയും സന്തോഷവും ഐശ്വര്യാദികളും പ്രദാനം ചെയ്യാനും കഴിയും. ഈ വിഗ്രഹത്തിന്റെ നിര്‍മിതിയില്‍ പങ്കുചേര്‍ന്ന് എനിക്കും ആ ശുഭകാര്യങ്ങളില്‍ പങ്കാളിയാവാന്‍ കഴിയും.” വ്യത്യാസം നോക്കൂ.

രണ്ടു ശില്‍പ്പികളും ഒരേ ജോലി ചെയ്യുന്നു. പക്ഷേ മനോഭാവത്തിലാണ് കാതലായ വ്യത്യാസം. ഒരാള്‍ കൂലിയാണ് എന്ന മനോഭാവത്തോടെ ചെയ്യുന്നു. രണ്ടാമത്തെ ആള്‍ക്കും കൂലി കിട്ടും. എന്നാല്‍ അയാളുടെ ലക്ഷ്യം ജോലിയുടെ ആസ്വാദനവും മനഃസംതൃപ്തിയുമാണ്. നമ്മുടെ ജോലികളോട് നമ്മള്‍ വച്ചുപുലര്‍ത്തുന്ന മനോഭാവവും പരിശോധിക്കേണ്ടതുണ്ട്.

ഇവിടെ കര്‍മ്മം ഒരു കലയാക്കി മാറ്റുകയാണ്. എല്ലാവര്‍ക്കും ഇതിനുകഴിയണം. ഒരു അഭിനേതാവിന് ഒരു ദിവസം നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നേക്കാം. നാലും തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളുമായിരിക്കാം. രാജാവ്, സന്ന്യാസി, രാഷ്‌ട്രീയക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ. എന്നാല്‍ ഈ നാലു കഥാപാത്രങ്ങളിലേക്കും സന്നിവേശിക്കുമ്പോള്‍ അയാള്‍ക്ക് സ്വന്തം മനോഭാവത്തേയും മാറ്റേണ്ടിവരും.

നമ്മുടെ നിത്യജീവിതത്തിലും നമ്മള്‍ അനുനിമിഷം ആടുന്നത് തികച്ചും വ്യത്യസ്ത റോളുകളാണ്. അമ്മ, ഭാര്യ, മകള്‍ എന്നിങ്ങനെ. അതിനനുസരിച്ച് നമ്മുടെ പ്രാപ്തിയെ രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. ഇതിനാണ് വൈദഗ്‌ദ്ധ്യം അഥവാ പൂര്‍ണത എന്നുപറയുന്നത്. ഇത്തരത്തില്‍ ഇത് ഒരു കലയായി മാറുന്ന സമയത്ത് മാത്രമേ ഈ ജോലികളെല്ലാം വൈദഗ്‌ദ്ധ്യത്തോടെ ചെയ്ത് ഏവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുവാന്‍ സാധിക്കൂ.

കര്‍മ്മം രണ്ടുതരം ഫലങ്ങളെ ഉളവാക്കുന്നു. കര്‍മ്മത്തിലെ ബന്ധനം നമ്മളെ അതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ”ഞാന്‍ ചെയ്തു,” ”എനിക്ക് മാത്രമേ ഇതു ചെയ്യാനാകൂ,” ‘എന്തായിരിക്കും ഫലം’ ഇത്തരത്തിലുള്ള ചിന്തകള്‍ നമ്മുടെ ജോലിഭാരം വര്‍ധിപ്പിക്കും. ”എന്നെ അംഗീകരിക്കണം, പ്രശംസിക്കണം, ഫലം കിട്ടാത്തതില്‍ ഞാന്‍ നിരാശനാണ്” എന്നീ ചിന്തകളും ജോലിഭാരം വര്‍ധിപ്പിക്കും. നമ്മുടെ ഉള്ളില്‍ എത്ര ആത്മീയ പക്വതയുണ്ടോ അത്രയും സമ്പൂര്‍ണത നമ്മുടെ പ്രവൃത്തികളിലും ശീലങ്ങളിലും ഉണ്ടാകും. അപ്പോള്‍ നമുക്ക് എല്ലാവിധ സന്തോഷവും ആസ്വാദനവും ഉത്തരവാദിത്തവും നിറഞ്ഞ യോഗി ജീവിതം സഫലമായി നയിക്കാനാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.