ഇടുക്കി: ഹൈറേഞ്ചില്‍ ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ രാത്രി മുതല്‍ കനത്ത കാറ്റ് നാശം വിതയ്ക്കുകയാണ്. നെടുങ്കണ്ടം ടൗണിനോട് ചേര്‍ന്ന മേഖലകളില്‍ മാത്രമായി പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ വീടുകള്‍ക്ക് മുകളിലേയ്ക്ക് മരം കടപുഴകി വീണും കാറ്റില്‍ ഷീറ്റുകള്‍ പറന്നു പോയുമാണ് നാശനഷ്ടം.
നെടുങ്കണ്ടം ചോലാമെട്ട് ഭാഗത്ത് ആലിപ്പുഴയില് കുട്ടപ്പന്, മണിയമ്മ സണ്ണി, കണ്ണന്, കൊന്നയക്കല് ബേബി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വിവിധ മേഖലകളിലായി ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം ചേമ്പളത്ത് അരയ്ക്ക് താഴേയ്ക്ക് ചല ശേഷി നഷ്ടപെട്ട യുവാവ് മനോജിന്റെ വീട് കാറ്റില്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ വര്‍ഷം എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടേയും ചേമ്പളം ഇടവകയുടേയും സഹായത്തോടെ നിര്‍ധന കുടുംബത്തിന് വച്ച് നല്കിയ വീടാണിത്. മനോജിനെ അയല്‍ വീട്ടിലേയ്ക്ക് മാറ്റി.
ചേമ്പളം കവുന്തി ഭാഗത്ത് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നെടുങ്കണ്ടം ചോലാ മെട്ട് ഭാഗത്ത് നാല് വീടുകള്‍ക്ക് നാശനഷ്ടം. ഒരു വീടിന് മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. നെടുങ്കണ്ടം ചക്കക്കാനത്ത് അംഗന്‍വാടി കെട്ടിടത്തിന്റെ ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. രാജകുമാരി കുരുവിളസിറ്റിയില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. രാവിലെ എഴുമണിയോട് കൂടി വീശിയ ശക്തമായ കാറ്റില്‍ വീടിന് പുറക് വശത്ത് നിന്നിരുന്ന പ്ലാവ് കടപുഴകി വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു. ഇഴാചേരി സാലി ബേബിയുടെ വീടാണ് തകര്‍ന്നത്. വീടിന്റെ ഷീറ്റുകള്‍ തകരുകയും ഭിത്തിക്ക് വിള്ളല്‍ ഏല്ക്കുകയും ചെയ്യ്തു. സാലിയും അമ്മയും മാത്രമാണ് വീട്ടില്‍ ഉള്ളത്. ഇരുവരും തലനരിഴക്കാന് രക്ഷപെട്ടത്.
കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേയ്ക്ക് വൈദുതി ലൈന്‍ പൊട്ടിവീണ. യാത്രക്കാരന് പരിക്കില്ല. പ്രധാന പാതകളില്‍ അടക്കം മരം വീണ് ഗതാഗതം തടസെപട്ടിരുന്നു. പിന്നീട് പുനസ്ഥാപിച്ചു.മരം ഒടിഞ്ഞ് വീണ് വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: