Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വേനലിന്റെ കനലെരിയുന്ന എഴുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 08:35 am IST
in Literature

വേനല്‍ പി.വത്സലയുടെ മികച്ച നോവലാണ്. നോവലിന്റെ പേര് സൂചിപ്പിക്കുംപോലെ വേനലിലെ കനലെരിയുന്ന എഴുത്താണ് വത്സലയുടേത്. എല്ലുറപ്പുള്ള നോവല്‍ പേരുകള്‍പോലെ തന്നെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയും അതു തുറന്നുകാണിക്കുന്ന കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള ഭാഷയും ഈ എഴുത്തുകാരിക്കുണ്ട്. സഞ്ജയന്‍ പുരസ്‌ക്കാരം മികവിന്റെ അര്‍ഹതയുള്ള ഈ എഴുത്തുകാരിക്കു നല്‍കുമ്പോള്‍ നല്ല കൈകളിലേക്കു തന്നെയാണ് അതെത്തുന്നതെന്ന് വായനാലോകത്തിനു ആഹ്‌ളാദിക്കാം.

പി.വത്സല താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ അനുഭവങ്ങളാണ് നോവലായും കഥയായും എഴുതുന്നത്.ചുറ്റുപാടുകള്‍ താന്‍തന്നെയാകുന്ന അവസ്ഥ. കഥാപാത്രങ്ങളേയും അവരുടെ സ്ഥലകാലങ്ങളേയും രുചിച്ചുകൊണ്ടാണ് അതിലെ എരിവും പുളിയും മധുരവും കയ്‌പും എഴുത്തിലും കുടിയേറുന്നതെന്ന് വത്സലയുടെ ആദ്യനോവലായ നെല്ല് തന്നെ മലയാളത്തെ അറിയിച്ചിരുന്നു.കുങ്കുമം അവാര്‍ഡുനേടിയ ഈ നോവല്‍ അന്നു വായനക്കാരെ അതിശയിപ്പിച്ചുകളഞ്ഞു. സ്ത്രീ എഴുത്തെന്ന് സംബോധന ചെയ്യാത്ത അന്നത്തെ നാളുകളില്‍ അത് ഒരു സ്ത്രീ എഴുത്തുകാരിയുടെ പൗരുഷ ഭാവമെന്നോ മറ്റോ അറിഞ്ഞിരിക്കണം. ഇന്ന് സ്ത്രീ എഴുത്തെന്ന ലേബലില്‍ ചിലരെങ്കിലും മനപ്പൂര്‍വം നടത്തുന്ന പെണ്ണെഴുത്തിലെ ആണ്‍ഭാവം വത്സലയുടെ എഴുത്തിന്റെ ആദ്യകാലത്തു തന്നെ നിറംപിടിപ്പിക്കാത്ത സ്വാഭാവികതയായിരുന്നു.

ആദിവാസികളുടേയും ദളിതന്റേയും കാട്ടുമനുഷ്യന്റേയും ഭാവനയേയും തോല്‍പ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ തിണര്‍പ്പുകള്‍ പകരുന്നഎഴുത്ത് വത്സലയുടെ രചനകളിലൂടെയാണ് നാം അനുഭവിച്ചത്. വയനാടന്‍ ഗ്രാമത്തിന്റെ നഖചിത്രത്തിലൂടെ എല്ലായിടത്തുമുള്ള ഇവരുടെ അരുകു ജീവിതത്തിന്റെ വിലാപങ്ങല്‍ വത്സലയുടെ രചനകളില്‍ കാണാം.ആദ്യം നാട്ടിന്‍പുറം തട്ടകമാക്കിയ വത്സല പിന്നീട് നഗരജീവിതത്തേയും പിടികൂടി.

അവിടെയുള്ള മനുഷ്യരുടെ കഥപറയുമ്പോഴും അടിസ്ഥാനപരമായി അവ മാനവികതയുടെ തന്നെ കഥയായി.നഗര ഗ്രാമങ്ങളുടെ വ്യത്യാസം പക്ഷേ,മനുഷ്യവേദനകളുടെ വ്യത്യാസമായി ഈ എഴുത്തുകാരി കണ്ടില്ല.അവകാശങ്ങളും സ്വാതന്ത്ര്യവും അടിയറവെക്കാത്ത ആശയംകൊണ്ടു നടക്കുന്നവരാണ് വത്സലയുടെ കഥാപാത്രങ്ങള്‍. അതുകൊണ്ടാണ് എഴുത്തും ഞാനും ഒന്നാണെന്ന് അവര്‍ പറഞ്ഞത്.

എന്തിനേയും തുളച്ചുകയറുന്ന ഒരു ഭാഷ വത്സലയുടെ എഴുത്തിനുണ്ട്.്.വാക്കുകളെ ഭാഷയുടെ ആലയില്‍ അടിച്ചുപരത്തി മുനകൂര്‍പ്പിച്ചെടുക്കുന്ന ഒരു പണിത്തരമാണ് ഈ എഴുത്തുകാരിയുടേത്. ഇത്തരം മുനകൂര്‍പ്പുള്ള പേരുതന്നെ നോവലിനായതും യാദൃച്ഛികമല്ല.വേനല്‍,കനല്‍,അരക്കില്ലം,പാളയം,ചാവേര്‍ തുടങ്ങിയ നോവല്‍ നാമങ്ങള്‍ ഇതാണ് കാണിക്കുന്നത്. ഇവകൂടാതെ ആഗ്നേയം,തകര്‍ച്ച,നിഴലുറങ്ങാത്ത വഴികള്‍,നമ്പറുകള്‍,കൂമന്‍കൊല്ലി,ഗൗതമന്‍,ആരുംമരിക്കുന്നില്ല,മേല്‍പ്പാലം,ആദിജലം എന്നീ നോവലുകളും ഗേറ്റു തുറന്നിട്ടിരിക്കുന്നു,ആരണ്യകാണ്ഡം,പൂരം,മൈഥിലിയുടെ മകള്‍ തുടങ്ങിയ കഥകളും വത്സലയുടേതായുണ്ട്.

നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.മുട്ടത്തു വര്‍ക്കി അവാര്‍ഡ്,സി.വി.കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ വത്സലയെ തേടിയെത്തി.പ്രധാനാധ്യാപികയായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.