കൃത ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചതായി കളക്ടര്‍ എന്‍.വാസുകി അറിയിച്ചു. ഡിസംബര്‍ 8ന് ക്വാറികളുടെ ലൈസന്‍സ് പരിശോധന കളക്ടറേറ്റില്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
മാരായമുട്ടത്ത് മൂന്ന് ക്വാറികളാണ് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത്. രണ്ടുക്വാറികള്‍ സര്‍ക്കാര്‍ നല്കിയ ലൈസന്‍സോടെയും ഒരു ക്വാറി ഹൈക്കോടതിയുടെ അനുമതിയോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ എത്ര ക്വാറികള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് 8ന് ശേഷമേ പറയാന്‍ സാധിക്കൂ. ക്വാറികളില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് സുരക്ഷാസംവിധാനം കര്‍ശനമാക്കും. ക്വാറി ഉടമകള്‍ പുറമ്പോക്ക് കൈയേറി എന്ന പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്നത്തെ സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പഠനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. 79 ക്വാറികളില്‍ ഇതിനകം പരിശോധന നടത്തിയെന്ന് ജില്ലാ പോലീസ് മേധാവി അശോക് കുമാര്‍ അറിയിച്ചു. പോലീസ് പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കൃത്യമായി ജില്ലാ ഭരണകൂടത്തിന്റെ കൈവശം ഇല്ലാത്തതിനാല്‍ പരിശോധനാ സംഘവും ബുദ്ധിമുട്ടുന്നു. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കേണ്ട മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കൈവശയും ക്വാറികളുടെ വ്യക്തമായ കണക്കില്ല. മാരായമുട്ടത്ത് നടന്ന ക്വാറി അപകടത്തിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അവധിയെടുത്ത് പോയത് ജില്ലാഭരണകൂടത്തെ ബൂദ്ധിമുട്ടിലാക്കുന്നു.
പോലീസ് പരിശോധന നടത്തുന്നത് ക്വാറികളിലെ കരിമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചാണ്. മറ്റെവിടെയങ്കിലും ഒളിപ്പിച്ച് വച്ചിരിക്കുന്ന കരിമരുന്ന് ശേഖരം പാറപൊട്ടിക്കുന്ന സമയത്താണ് ആവശ്യമായ അളവില്‍ കൊണ്ടുവരുന്നത്. അതിനാല്‍ പോലീസ് പരിശോധനയില്‍ കാര്യമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: