Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിലും ചിന്തയിലും ധിക്കാരമുള്ള കാതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 08:04 pm IST
in Literature

ബുദ്ധിജീവി എന്ന പദത്തിന്റെ സ്വത്വ പ്രദേശങ്ങള്‍ ജീവിതത്തിലും ചിന്തയിലും എഴുത്തിലും ജീവത്തായി പ്രകടിപ്പിച്ച സി.ജെ.തോമസിന്റെ ജന്മദിനമാണ് നവംബര്‍14. ചിന്തയിലോ എഴുത്തിലോ ആള്‍ത്താമസമില്ലാത്ത ചിലര്‍ ആരെയെങ്കിലും രൂക്ഷമായി വിമര്‍ശിച്ച് പത്ര മാധ്യമങ്ങളില്‍ ഇടം തേടി ബുദ്ധിജീവിയാകുന്ന ഈ തമാശക്കാലത്ത് സിജെയെപ്പോലുള്ളവര്‍ അസാന്നിധ്യത്തില്‍പ്പോലും സജീവമാകുന്നുണ്ട്. ഉറപ്പാര്‍ന്ന നിലപാടുകളോട് അടുത്തും അവയിലെ ജീര്‍ണ്ണതകളോടു കലഹിച്ച് പുറത്തുപോയും മരിക്കും വരേയും ആരുടേയും തടവറയിലൊളിക്കാതെ സ്വതന്ത്രചിന്തയുടെ മുന്‍വഴിക്കാരനായി നിന്ന വ്യക്തിത്വമാണ് സിജെയുടേത്.

1918 നവംബര്‍ 14ന് വൈദികനായ യോഹന്നാന്‍ മാര്‍ എപ്പിസ്‌ക്കോപ്പയുടേയും അന്നമ്മയുടേയും മകനായി സി.ജെ.തോമസ് കൂത്താട്ടുകുളത്ത് ജനിച്ചു. ബ്രയ്ന്‍ ട്യൂമര്‍ ബാധിച്ച് 1960 ജൂലൈ 14നു മരിച്ചു. മലയാള നാടകത്തെ ആധുനികവല്‍ക്കരിച്ച നാടകകൃത്തായാണ് സി.ജെ അറിയപ്പെടുന്നത്. ചെറിയൊരു ജീവിതത്തിനിടയില്‍ പലതായി ജീവിച്ച ജന്മമായിരുന്നു സി.ജെ.തോമസിന്റേത്. പൊരുത്തപ്പെടാനാവാതെ പല വഴികളില്‍നിന്നും മാറി നടക്കുകയായിരുന്നു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഒറ്റയാള്‍ പട്ടാളമായ അദ്ദേഹം. സ്വതന്ത്ര വഴിയിലേക്കുള്ള ആദ്യ നിഷേധം തുടങ്ങിയത് സ്വന്തം പിതാവിന്റെ ആഗ്രഹങ്ങളെ തകിടം മറിച്ചുകൊണ്ടായിരുന്നു. പുരോഹിതനായ പിതാവ്് മകനും ആവഴിക്കുവരണമെന്നാശിക്കുകയും അതിനുള്ള പാകപ്പെടലിനിടയില്‍ തന്റേതായ വീക്ഷണങ്ങളിലൂടെയും കൂടി ബൈബിള്‍ പഠിപ്പിക്കുകയും ചെയ്യുകവഴി ആ കളത്തില്‍നിന്നും പുറത്തുപോകുകയായിരുന്നു. പിന്നീട് പഠനവും പലപല തിരിവുകളിലൂടെ ജീവിതത്തിന്റെ മാറ്റംമറിച്ചിലുകളും. കടുത്ത കമ്മ്യൂണിസ്റ്റ്, ഉറച്ച കമ്മ്യൂണിസ്റ്റ് വിരോധി, വിമോചന സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം, വക്കീല്‍, ചിത്രകാരന്‍, ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകന്‍ എന്നിങ്ങനെ നിരവധി പരിണാമ പ്രക്രിയയിലൂടെ കടന്നുപോയുണ്ടായ പ്രതിഭാസമാണ് പിന്നീട് മലയാളം ആദരവോടെ കണ്ട സിജെ എന്ന എഴുത്തുകാരനായത്.

സി.ജെയുടെ ഒരു പുസ്തകത്തിന്റെ പേരായ ധിക്കാരിയുടെ കാതല്‍ എന്നത് അദ്ദേഹത്തിന് തന്നെ ചേരുംപടി ചേരുന്ന മറ്റൊരു പേരുംകൂടിയാണ്. ജീവിതത്തിലുടനീളം സി.ജെ ഈ ധിക്കാരത്തിന്റെ കാതല്‍ കാട്ടുകയായിരുന്നു. സി ജെയുടെ പ്രണയംപോലും അക്കാലത്തും ഇക്കാലത്തെ ആലോചനകളിലും സര്‍ഗാത്മകമായൊരു സ്‌ഫോടന ലാവണ്യമാണ്്. സി ജെയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നിരൂപകന്‍ എംപി പോളിന്റെ മകള്‍ റോസിയായിരുന്നു പ്രണയകഥയിലെ നായിക. പോളിനെ ഉലച്ച വൈകാരികതയ്‌ക്കും എതിര്‍പ്പിനുമപ്പുറം തന്റേതായ നിലപാടുകളില്‍ ഉറച്ചു നിന്ന് റോസിയെ സ്വന്തമാക്കുകയായിരുന്നു സി.ജെ. റോസിയും മലയാളത്തിലെ വേറിട്ട എഴുത്തുകാരിയായിരുന്നു. ഒന്‍പത് വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം.

തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്മ്യൂണിസം ആവേശിച്ച സിജെ പിന്നീട് അതിന്റെ കടുത്തശത്രുവായി. വിമോചന സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ആകും വരെ എത്തിച്ചു ആ ശത്രുത. പരന്ന വായനയും ആഴത്തിലുള്ള ചിന്തയുംകൊണ്ട് ലോകത്തേയും സാഹിത്യത്തേയും അറിയുകയും തന്റെ നിലയില്‍ നിരീക്ഷിക്കുകയും ചെയ്്ത സിജെ ആധുനിക മലയാള സാഹിത്യ ഭാവനയിലും നിരൂപണത്തിലും നിഷേധ സൗന്ദര്യത്തെ ലാവണ്യമായി വായിച്ചെടുത്ത ആദ്യ ചിന്തകരില്‍ ഒരാളുമാണ്. എല്ലുറപ്പുള്ള വിമര്‍ശനവും കാവ്യാത്മകമായ ഭാഷയും കൊണ്ട് എഴുത്തിന്റെ തുടക്കത്തില്‍ തന്നെ വ്യത്യസ്തനായി. ഗ്രീക്കു നാടകങ്ങളെക്കുറിച്ച് അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ബ്രഹ്തിന്റെ നാടക സങ്കല്‍പ്പത്തോടും അടുപ്പം പുലര്‍ത്തി. അടിസ്ഥാനപരമായി നാടകകൃത്തായിരുന്നു സി.ജെ.അവന്‍ വീണ്ടും വരുന്നു, ആ മനുഷ്യന്‍ നീ തന്നെ, 1128ല്‍ ക്രൈം 28, ഉയരുന്ന യവനിക തുടങ്ങിയ സി.ജെയുടെ രചനകള്‍ ഇന്നും പുതുമയാണ് വായനക്കാര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.