പോത്തന്‍കോട്: നാട്ടുകാര്‍ക്ക് ഭീഷണിയായി കാട്ടായിക്കോണം, മേലേവിള പ്രദേശങ്ങളില്‍ അനധികൃത പാറഖനനമെന്ന് പരാതി. പതിനഞ്ച്ഏക്കറിലുള്ള പാറയാണ് അറുപതുവര്‍ഷമായി സ്വകാര്യവ്യക്തികള്‍ പൊട്ടിച്ചു വില്‍ക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുള്ളതായും നാട്ടുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തികള്‍ക്കുള്ള അരസെന്റ് മുതല്‍ മൂന്നരഏക്കറോളം വസ്തുവിലെ പാറയാണ് വര്‍ഷങ്ങളായി അനധികൃത ഖനനം നടത്തുന്നത്. സര്‍ക്കാരിന് കോടിക്കണക്കിന് വരുമാനമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇരുപത്തഞ്ചോളം സ്വകാര്യവ്യക്തികളാണ് ക്വാറിയുടെ നടത്തിപ്പുകാര്‍.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാര്‍ പാറമടകളില്‍ ജോലി ചെയ്യുന്നതിനാല്‍ അപകടവും പതിവാണ്. മേല്മണ്ണു മാറ്റിയുള്ള പാറഖനനം ഇരുന്നൂറടി ആഴത്തിലായതോടെ പാറയുടെ സമീപപ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമവും അനുഭവപ്പെടുകയാണ്. ഇതോടെ പാറഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തധികൃതര്‍ക്കും റവന്യൂഅധികാരികള്ക്കും പരാതി നല്കി. ജിയോളജിവിഭാഗം, പുക മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്കും പരാതി നല്കി. പാറമടയ്ക്ക് അമ്പതു മീറ്റര്‍ പരിധിയില്‍ പതിനഞ്ച് കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി സ്ഥിതി ചെയ്യുന്നു. പാറപൊട്ടിക്കുമ്പോള്‍ കഷ്ണങ്ങള്‍ നാട്ടുകാരുടെ വീടുകളില്‍ പതിക്കാറുണ്ടെന്നും ഇവര്‍ക്ക് പാറയുടമകള് നഷ്ടപരിഹാരം നല്കുന്നതുകൊണ്ട് ആരും പരാതി നല്‍കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: