കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ അധ്യാപികമാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി.
അധ്യാപികമാരായ ക്രസന്റ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ ഒക്ടോബര്‍ 20 നാണ് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്.
രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ മരിച്ചു. അധ്യാപികമാരായ ക്രസന്റ് നേവിസും സിന്ധു പോളും പരസ്യമായി ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഗൗരി നേഹ ആത്മഹത്യ ചെയ്തെന്ന് വ്യക്തമാക്കി ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേരാനെത്തിയ ഗൗരിനേഹയുടെ പിതാവ് പ്രസന്ന കുമാറിന്റെ വാദവും സിംഗിള്‍ബെഞ്ച് കേട്ടു. തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: