തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി വീണ്ടും അളക്കണമെന്ന് റവന്യൂ വകുപ്പ്. സര്‍വ്വേ മാന്വല്‍ പ്രകാരമല്ല നേരത്തെ ഭൂമി അളന്നതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ അഡീഷണല്‍ സെക്രട്ടറി ലോകായുക്തയില്‍ അപേക്ഷ നല്കി.
കേസ് ഈ മാസം ഒമ്പതിന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചു. പാറ്റൂര്‍ ഫ്ലാറ്റ് നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സിഎജി കണ്ടെത്തിയിരുന്നു. 14. 40 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തടയുന്നതില്‍ തിരുവനന്തപുരം കോര്പ്പറേഷന് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിലെ 21 ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ലാറ്റുടമകളുടെ കൈവശമുള്ള 12 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത ഡിവിഷന് ബഞ്ച് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: