കൊച്ചി:ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും.ജീവനക്കാരുടെ ശമ്പള കുടിശിക, സെറ്റില്‍മെന്റ് എന്നിവയ്‌ക്കാണ് ചര്‍ച്ച.
ശമ്പളം കൊടുക്കാതെ ടാല്‍റോപ് പൂട്ടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ കമ്പനി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന ആരോപണവും ഉയര്‍ന്നു. നിക്ഷേപം നടത്തിയ പലര്‍ക്കും പണം തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകരുടെ പ്രതിനിധി പറഞ്ഞു. കള്ളപ്പണ ഇടപാട് അടക്കം പരിശോധിക്കണമെന്ന് കാട്ടി ഇഡിക്കും എന്‍ഐയ്‌ക്കും നിക്ഷേപകര്‍ പരാതി നല്‍കും.
കേരളത്തില്‍ സിലിക്കണ്‍ വാലി കൊണ്ടുവരും, ഐടി മേഖലയിലും ഡിജിറ്റല്‍ രംഗത്തും വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കും എന്നിങ്ങനെ വാഗ്ദാനങ്ങളുമായാണ് ടാല്‍റോപ് രംഗത്ത് വന്നത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്നില്‍ നടന്നത് കോടികളുടെ നിക്ഷേപ തട്ടിപ്പ് ആണെന്നാണ് ആരോപണം.
കമ്പനിയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചു എന്നും ആരോപണമുണ്ട്.എഐയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ മാത്രമുള്ള വലിയ പ്രൊജക്ടുകള്‍ ഒന്നും കമ്പനിയില്‍ ചെയ്യുന്നില്ല എന്ന് ജീവനക്കാര്‍ പറയുന്നു.പലര്‍ക്കും മാസങ്ങള്‍ ജോലി ചെയ്തതിന്റെ ശമ്പളം ഇനിയും നല്‍കിയിട്ടില്ല.ആറുമാസം കൊണ്ട് നൂറിലധികം എഐ ഇന്റഗ്രേറ്റഡ് വില്ലേജ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും അങ്ങനെ 2000 ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും കമ്പനി പറയുന്നു. എന്നാല്‍ അത് തട്ടിപ്പിന്റെ അടുത്തഘട്ടമാണ് എന്നാണ് ആക്ഷേപം.
















