തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ ആര്‍എസ്എസ്സുകാരനാക്കി കോണ്‍ഗ്രസ് എംഎല്‍എയുടെ ഫേസ്ബുക്ക് പേജ്. രവീന്ദ്രനാഥ് ആര്‍എസ്എസ് ചേരാനെല്ലൂര്‍ ശാഖയില്‍ അംഗമായിരുന്നുവെന്നും തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് എബിവിപി ചെയര്മാന് സ്ഥാനാര്‍ത്ഥി ആയിരുന്നെന്നുമാണ് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര എഴുതുന്നത്.
ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകള്‍ക്ക് ഡിപിഐ സര്‍ക്കുലര്‍ അയച്ചത് ചര്‍ച്ചയായ സാഹചര്യത്തിലാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്.
ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തിയപ്പോള്‍ മാംസാഹാരം കഴിക്കുന്നത് നല്ലതല്ലെന്ന് രവീന്ദ്രനാഥ് പ്രസ്താവന നടത്തിയത് ചര്‍ച്ചയായതായും അക്കര എഴുതുന്നു.
മത്സ്യം, മാംസം, മുട്ട തുടങ്ങിയവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചു കൊണ്ട് പ്രസംഗിച്ച രവീന്ദ്രനാഥ് സ്കൂളുകളിലെ ഭക്ഷണ മെനുവില്‍ നിന്ന് നോണ്‍ വെജ് വിഭവങ്ങള്‍ പൂര്‍ണമായി എടുത്തു കളയാന്‍ ശ്രമിക്കുന്നുവെന്നും അക്കര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: