ന്യൂദല്‍ഹി: ഇസ്ലാം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) ഭേദഗതിചെയ്യും. മുത്തലാഖ് നിരോധിച്ചുകൊണ്ട് പുതിയ നിയമം ഉണ്ടാക്കുന്നതിന് പകരമാണ് ഭേദഗതി. ഐപിസി 497-ാം വകുപ്പിന് തുടര്‍ച്ചയായി പുതിയൊരു ഉപവകുപ്പ്, 497(എ) കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതുപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 22-നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അഞ്ചംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: