കണ്ണൂര്‍: ചരിത്രസ്മാരകമെന്ന് നാം വിശേഷിപ്പിക്കുന്ന താജ്മഹല്‍ അടിമത്വത്തിന്റെ പ്രതീകമാണെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സതീഷ് ചന്ദ്രന് പ്രസ്താവിച്ചു. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട പതിനായിരക്കണക്കായ അടിമകളായ തൊഴിലാളികളുടെ രാപ്പകല്‍ വിശ്രമമില്ലാത്ത നിരന്തര പീഡനങ്ങള്‍ക്കിരയായി പ്രതിഷേധിക്കാനാവാത്ത നിശബ്ദ സേവനത്തിന്റെ പരിണിത ഫലമാണ് താജ് മഹല്‍ എന്ന വസ്തുത മറക്കരുതാത്തതാണ്. താജ്മഹലിന് രൂപരേഖയുണ്ടാക്കിയ ശില്പ്പിയുടെ കരം ഛേദിച്ച ഷാജഹാന് ചക്രവര്‍ത്തിയുടെ ക്രൂരനടപടി ഫാസിസമാണോ എന്ന് കോണ്‍ഗ്രസ്സും ഇടതുപക്ഷവും വ്യക്തമാക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. താജ്മഹലിന്റെ പരിപാവനതയില്‍ ഊറ്റം കൊള്ളുനന്നവര് അതിന്റെ നിര്‍മ്മാണത്തിന്റെ മറവില്‍ ഒരു സമുദായം അനുഭവിച്ച യാതനകളുടെയും ക്രൂരതകളുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും ചിത്രം ചരിത്രത്തിന്റെ താളുകളിലൂടെ മനസ്സിലാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: