ക്വാലാലംപൂര്‍: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക് രാജ്യത്തിന് ഭീഷണിയാണെന്ന് കാണിച്ച് മലേഷ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ക്വാലാലംപൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
സക്കീറിന് താമസിക്കാന്‍ നല്കിയ അനുമതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ മലേഷ്യയും ഇതരരാജ്യങ്ങളുമായുള്ള ബന്ധം മോശമാകുമെന്നും ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. പതിനേഴോളം മനുഷ്യവകാശ പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്.
ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയാണ് ഇയാള്‍. ഹര്‍ജിയില്‍ അവര്‍ എടുത്തു പറയുന്നു. മലേഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ ഈ മാസം 21ന് വാദം കേള്‍ക്കും.
സക്കീര്‍ നായക്കിനെതിരായ കേസുകളില്‍ പലകുറി എന്‍ഐഎ നോട്ടീസയച്ചിട്ടും ചോദ്യം ചെയ്യലിന് ഇയാള്‍ ഹാജരായില്ല. ഇയാളുടെ ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രം മാസങ്ങള്‍ക്കു മുന്‍പേ വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: