Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനപാലന്റെ ധനമദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:27 pm IST
in Samskriti

ഇന്ദ്രനും വരുണനും വായുവിനുമെല്ലാം ഓരോരോ ചുമതലകളുണ്ട്. പ്രകൃതി ദേവിയുടെ നിയോഗം ഇവരെല്ലാം അനുസരിച്ചേ പറ്റൂ. ശിവനും വിഷ്ണുവും ബ്രഹ്മാവുമെല്ലാം അവരുടെ നിയോഗങ്ങള്‍ അനുസരിക്കുന്നു. ഇവരെല്ലാം പരസ്പരം സഹകരിച്ചാണ് ഈ ചുമതലകള്‍ നിറവേറ്റുന്നത്.

സൃഷ്ടി എന്ന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതല ബ്രഹ്മാവിനാണ്. സംരക്ഷണ ചുമതല വിഷ്ണുവിനും. സംഹാരം ശ്രീപരമേശ്വരന്റെ ചുമതലയിലാണ്. പരസ്പര ബഹുമാനത്തോടെ ഇവര്‍ ഈ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇതിനിടയില്‍ അഹങ്കാരം വന്നാലോ? പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. പ്രപഞ്ചത്തിന്റെ താളം തെറ്റും, തകിടം മറിയും. ഇത്തരമൊരു സാഹചര്യത്തിലേക്കൊന്ന് എത്തിനോക്കാം. ആ സാഹചര്യത്തെ ശ്രീപരമേശ്വരന്‍ എങ്ങനെ നേരിട്ടു എന്നും കാണാം.

വടക്കേ ദിക്കിന്റെ ചുമതല കുബേരനെയാണ് പ്രകൃതി ചുമതലപ്പെടുത്തിയത്. ശ്രീപരമേശ്വരനിലുള്ള ഭക്തിയാണ് കുബേരനെ ഈ സ്ഥാനത്തിനര്‍ഹനാക്കിയത്. വിശ്രവസുമഹര്‍ഷിയുടെ പുത്രനായ വൈശ്രവണനാണ് കുബേരന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ധനത്തിന്റെ പാലകന്‍ എന്ന അധികവകുപ്പും വൈശ്രവണനുണ്ടായിരുന്നു. ഞാന്‍ ധനപാലനാണ് എന്ന അഹങ്കാരം ഇടക്ക് കുബേരന്റെ തലയില്‍ കടന്നുകൂടി. ധനപാലന്റെ ദൃഷ്ടിയില്‍ പരമശിവന്‍ ഒരു ശ്മശാനവാസിയും ഭിക്ഷാംദേഹിയും മാത്രം. കാളപ്പുറത്തുകയറി നടക്കുന്ന ഒരു ദരിദ്രവാസി.

പക്ഷേ തനിക്ക് ഗുരുവായതിനാല്‍ വന്ദിക്കാതിരിക്കാനും മേല. എന്നാല്‍ ഞാന്‍ ധനപാലന്‍ മാത്രമല്ല, യക്ഷന്മാരുടെ രാജാവുമാണ്. ഗുരു എന്ന ഒരു സ്ഥാനം വിട്ടാല്‍ ശിവന്‍ തന്റെ ഒരു ആശ്രിതന്‍ മാത്രം. എങ്കിലും ഗുരുസ്ഥാനമുള്ളതിനാല്‍ ഇടയ്‌ക്കൊക്കെ പോയി കാണാനുള്ള ചുമതല തനിക്കുണ്ട്. അങ്ങനെ ഒരു ദിവസം, വൈശ്രവണന്‍ ശ്രീപരമേശ്വരനെ കാണാന്‍ കൈലാസത്തിലെത്തി. വൈശ്രവണന്‍ തലക്കനം ശിവന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഭഗവാന്‍ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പുത്രന്‍ പിതാവുതന്നെ എന്നാണല്ലോ. അച്ഛന്റെ മനസ്സിലെ ചിന്ത ഉണ്ണി ഗണേശന്‍ വായിച്ചറിഞ്ഞു.

വൈശ്രവണന് ശിക്ഷ കൊടുക്കേണ്ട സമയം ആയിരിക്കുന്നു. അച്ഛന്റെയും മകന്റെയും മനസ്സുകള്‍ ആശയങ്ങള്‍ കൈമാറി. വൈശ്രവണന്റെ അഹങ്കാരത്തിനുള്ള ശിക്ഷയും നിശ്ചയിക്കപ്പെട്ടു. ചൊല്ലിക്കൊടുത്താല്‍ നില്‍ക്കുന്നിടത്തല്ല ഇതിപ്പോള്‍. ഒരു നുള്ളെങ്കിലും കൊടുത്താലേ പറ്റൂ. ഉണ്ണി ഗണേശന്‍ ശിവപ്പെരുമാളിന്റെ സമീപത്തു ചെന്നു.

വൈശ്രവണന്റെ കൈവശം ശിവഗുരുവിന് കാഴ്ച സമര്‍പ്പിക്കാന്‍ കൊണ്ടുവന്ന പഴക്കുലയുണ്ട്. അതിലേക്കാണ് ഉണ്ണി ഗണേശന്റെ നോട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

Business

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.