തിരുവനന്തപുരം: അക്രമരാഷ്ട്രീയം മാത്രം കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംസ്ഥാനത്തുനിന്ന് തൂത്തെറിയാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന്. പട്ടത്ത് ജനരക്ഷായാത്രയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷത്തില്‍ ഒരിക്കല്‍ ബലിചക്രവര്‍ത്തി വന്നുപോകുന്ന പ്രദേശമാണ് കേരളം. തന്റെ രാജ്യത്തിന്റെയും പ്രജകളുടെയും നിലവിലെ അവസ്ഥ എന്തെന്ന് അറിയാനാണ് ബലിചക്രവര്‍ത്തി വര്‍ഷത്തിലൊരിക്കല്‍ എത്തുന്നത്. എന്നാല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ കൊലപാതകങ്ങള്‍ അരങ്ങേറുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ബലിചക്രവര്‍ത്തിയെ അനുസ്മരിച്ച് നടത്താറുള്ള ആഘോഷങ്ങള്‍ പോലും കേരള ജനതയ്ക്ക് അന്യമാകുന്ന അവസ്ഥയിലാണ്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലും കേരളത്തിലേതുപോലെ സമാനരീതിയിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ അക്രമികളെയെല്ലാം തെരഞ്ഞെടുപ്പില്‍ ജനം തൂത്തെറിഞ്ഞു. തമിഴ്നാട്ടില്‍ ചെയ്തതുപോലെ കേരളത്തിലെ ജനങ്ങളും അടുത്ത തെരഞ്ഞെടുപ്പില്‍ അക്രമികളെ തൂത്തെറിയാന്‍ തയ്യാറാകണമെന്നും പൊന്രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: