Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഫോറെസ്റ്റ് സ്‌റ്റേഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:45 pm IST
in Wayanad

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പുതുതായി പ്രഖ്യപിച്ച സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ. ഒരിടത്തും ബന്ധപ്പെട്ട ജീവനക്കാരെ നിയമിച്ചിട്ടുമില്ല.കാലങ്ങളായി അതിസങ്കീര്‍ണ്ണമായ സംരക്ഷണ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വനപ്രദേശവും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് ജില്ല. ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്തല്‍, മാവോയിസ്റ്റ് സാന്നിധ്യം, വിനോദ സഞ്ചാരത്തിന്റേയും മറ്റും പേരില്‍ അനധിക്യത കടന്നുകയറ്റം, കൈയേറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. റിസര്‍വ്വ്‌വനങ്ങള്‍ക്ക് പുറമെ ഇ.എഫ്.എല്‍., വെസ്റ്റഡ് ഫോറസ്റ്റ് എന്നിവയില്‍ വ്യാപിച്ച് കിടക്കുന്ന വന ഭൂമിയുടേയും വന്യജീവികളുടേയും സരക്ഷണം സുഗമമാക്കുന്നതിനും സംരക്ഷണ വിഭാഗം ജീവനക്കാരുടെ കുറവ് നികത്തുന്നതിനും വാഹനം, ബില്‍ഡിംഗ്, താമസം തുടങ്ങി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാ സെക്ഷനുകളെയും സ്‌റ്റേഷന്‍ സംവിധാനത്തിലേക്ക് ഉയര്‍ത്തണമെന്നത് ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

സംസ്ഥാനത്തൊട്ടാകെ 10 ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ അനുവദിച്ചതില്‍ വയനാട് ജില്ലയിലെ പ്രശ്‌നബാധിതമായ പ്രദേശങ്ങളിലേക്ക് 3 എണ്ണം അനുവദിച്ചു.. മറ്റു സ്ഥലങ്ങളിലേക്കു കൂടി പുതിയതായി സ്‌റ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.എന്നാല്‍ അതുമായി ബന്ധപ്പെട്ട് സ്‌റ്റേഷന്‍ അതിര്‍ത്തി, എല്ലാ തലത്തിലുമുള്ള ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷന്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാതെ സ്‌റ്റേഷന്‍ സംവിധാനം തട്ടിക്കൂട്ടുന്ന വകുപ്പിലെ ചില ഉന്നതാധികാരികളുടെ തീരുമാനത്തെ സംരക്ഷണ വിഭാഗം ജീവനക്കാര്‍ ഏറെ ആശങ്കയോടുകൂടിയാണ് കാണുന്നത്.സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി റെയിഞ്ചില്‍ 2 ഫോറസ്റ്റ് സ്‌റ്റേഷനുകളും ചെതലത്ത് റെയിഞ്ചില്‍ ഒരു ഫോറസ്റ്റ് സ്‌റ്റേഷനുമാണ് അനവുദിച്ച് ഉത്തരവായിട്ടുള്ളത്. മേപ്പാടി റെയിഞ്ചിന് കീഴിലുള്ള മുണ്ടക്കൈ, വൈത്തിരി എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്ക് ബില്‍ഡിംഗ് പണി പൂര്‍ത്തീകരിച്ച് 6 ന് സ്‌റ്റേഷന്‍ ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ വെള്ളം, ഫര്‍ണിച്ചര്‍, എന്നിവ പോലും ഈ ബില്‍ഡിംഗുകളിലും അതിനോട് അനുബന്ധിച്ച സ്ഥലങ്ങളിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

ചെതലത്ത് റെയിഞ്ച് പരിധിയില്‍ പ്രഖ്യാപിച്ച പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന് നിലവില്‍ കെട്ടിടം പോലും ഇല്ല. നിലവിലുള്ള ഒരു സെക്ഷന്‍ ഹെഡ് ക്വാര്‍ട്ടറിലാണ് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ സ്‌റ്റേഷനുകളുടെയെല്ലാം അതിര്‍ത്തി ഉള്‍പ്പെടെയുള്ള അധികാര പരിധി നോട്ടിഫൈ ചെയ്യുകയോ ജീവനക്കാരുടെ ക്യത്യമായ എണ്ണം സംബന്ധിച്ച ഉത്തരവിറക്കുകയോ, ആവശ്യമായ ജീവനക്കാര്‍, വാഹനം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.

ജനറല്‍ ഡയറി മാത്രം ഓപണ്‍ ചെയ്ത് 16 മുതല്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ഉന്നതോദ്യോഗസ്ഥര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ ജീവനക്കാര്‍ അടക്കമുള്ള നാമമാത്ര ജീവനക്കാര്‍ക്ക് താമസ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ബന്ധപ്പെട്ട സ്‌റ്റേഷനുകളില്‍ സജ്ജമാക്കേണ്ടതുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ സ്‌റ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ മൂന്നോ നാലോ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുക ദുഷ്‌കരമാണ്.ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കാന്‍ ഇടയാക്കും. ഒട്ടേറെ ഒഴിവുകള്‍ നിലനില്‍ക്കുന്ന ജില്ലയില്‍ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് തട്ടിക്കൂട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് മൂലം വന്യമ്യഗ ശല്യം നിയന്ത്രിക്കുന്നതിനോ മറ്റ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടത്തുന്നതിനോ സാധിക്കുകയില്ല. നോട്ടിഫിക്കേഷനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നത് വരെയെങ്കിലും ധ്യതിപിടിച്ചുള്ള ഇത്തരം തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.