ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടി കയ്യേറി നികത്തിയ മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമി ബിജെപി പ്രതീകാത്മകമായി പിടിച്ചെടുത്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കായല്‍ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയാണ് ജില്ലാ പ്രസിഡന്റ് കെ. സോമന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കയ്യേറ്റ ഭൂമി പിടിച്ചെടുത്തത്.
തുടര്‍ന്ന് പ്രതീകാത്മകമായി മണ്ണ് നീക്കം ചെയ്ത് പ്രതിഷേധിച്ചു. ഇവിടെനിന്നും തേങ്ങയിട്ട് ആലപ്പുഴആര്ഡിഒ ഓഫീസില്‍ ജില്ലാഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ ആര്‍ഡിഒയെ ഏല്‍പ്പിച്ചു.
സര്‍ക്കാര്‍ ഭൂമിയിലെ വിളവ് സര്‍ക്കാരിനു നല്‍കുകയെന്ന സന്ദേശമുയര്‍ത്തിയായിരുന്നു സമരം. രാവിലെ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കായല്‍ നിലത്തിലെത്തിയത്.
എന്‍ഡിഎ നേതാക്കളായ ആര്. പൊന്നപ്പന്, ജോയിച്ചന്‍ പീലിയാനിക്കല്‍, ബിജെപി ജില്ലാജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വനിദേവ്, എം.വി. ഗോപകുമാര്‍, വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്, ഡി. പ്രദീപ്, പി.കെ. വാസുദേവന്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ജില്ലാ സെക്രട്ടറിമാരായ എല്‍. പി. ജയചന്ദ്രന്, ശ്യാമളകൃഷ്ണകുമാര്‍, സുമിഷിബു, ഗീതാരാംദാസ്, സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന്, മണ്ഡലം പ്രസിഡന്റുമാരായ ഡി. പ്രസന്നകുമാര്‍, ജി. വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സ്മരണകളുയര്‍ത്തി പൊന്തുകെട്ട് സമരം
ആലപ്പുഴ: ഒരുകാലത്ത് ജന്മിത്വത്തിനെതിരെ കര്‍ഷക തൊഴിലാളികളുടെ ആത്മവീര്യമുയര്‍ത്തിയ സമരമായിരുന്നു പൊന്തുകെട്ട്. കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളുടെ അവകാശം ഉറപ്പിക്കുന്നതിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയ സമരത്തിനാണ് പൊന്തുകെട്ട് എന്ന പേരു ലഭിച്ചത്. കൃഷിഭൂമിയിലെ തെങ്ങുകളില്‍ ഓല ഉപയോഗിച്ച് കൊടികള്‍ കെട്ടിയാണ് അക്കാലത്ത് കൃഷിഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. ഇന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്കിയ കൃഷിഭൂമി കയ്യടക്കിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ബിജെപിയും ഈ സമര മാതൃക സ്വീകരിച്ചതാണ് കര്‍ഷക തൊഴിലാളികളെ പഴയ സമരത്തിന്റെ ഓര്‍മ്മകളിലേക്ക് നയിച്ചത്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി കയ്യേറി നട്ടുവളര്‍ത്തിയ തെങ്ങില്‍ ബിജെപി കൊടി നാട്ടുകയും തേങ്ങയിടുകയും ചെയ്തത് പൊന്തുകെട്ട് സമരത്തിന്റെ പുതിയ രൂപമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: