കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ആറ് വേദികളിലും ടിക്കറ്റ് വില്‍പ്പനക്കുള്ള കൗണ്ടര്‍ ആരംഭിച്ചു. ഗ്രൂപ്പ് ഡി മത്സരങ്ങള്‍ നടക്കുന്ന കൊച്ചിയില്‍ സ്റ്റേഡിയത്തിന് സമീപമാണ് പ്രധാന ടിക്കറ്റ് കൗണ്ടര്‍.
ലോകകപ്പിന്റെ സ്പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ പനമ്പിള്ളിനഗര്‍ ശാഖയില്‍ 22 മുതല്‍ ടിക്കറ്റ് വില്‍പ്പനയുണ്ട്. കൊച്ചിയില്‍ അവസാന മത്സരം നടക്കുന്ന 22 വരെ കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പന തുടരും.
ബാങ്ക് കൗണ്ടറില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെയും സ്റ്റേഡിയം കൗണ്ടറില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയുമായിരിക്കും ടിക്കറ്റ് വില്‍പ്പന. ഒക്ടോബര്‍ അഞ്ച് വരെ 25 ശതമാനം ഇളവോടെയാണ് ടിക്കറ്റ് വില്‍പ്പന. 60, 150, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: