വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാരതത്തെയും അതിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താഴ്ത്തിക്കെട്ടിയുള്ള രാഹുലിന്റെ പ്രസ്താവനകള്‍ ഒരു സ്ഥിരം കലാപരിപാടിയായിട്ടുണ്ട്. രാഹുലാണ് പറയുന്നത് എന്നതുകൊണ്ട് അതു കേള്‍ക്കുന്നവര്‍ ചിരിച്ച് തള്ളുകയാണ് പതിവ്.
കാലിഫോര്ണിയയില്പോയി മോദി രാജ്യത്തെ നശിപ്പിക്കുന്നു എന്നു പറഞ്ഞ രാഹുല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിന് സംഭവിച്ച സര്വനാശങ്ങളുടെ കഥകള്‍ അറിയണം. അച്ഛനപ്പുപ്പന്മാര്ക്ക് പൈതൃകമായി കിട്ടിയ അധികാരംപോലെ ഭരണത്തെ ഇഷ്ടംപോലെ ഉപയോഗിച്ച് രാജ്യത്തെ കൊള്ളയടിച്ചവരാണ് തന്റെ കുടുംബ ഭരണകര്‍ത്താക്കളെന്നും രാഹുല്‍ അറിയണം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു രൂപയുടെ അഴിമതി ആരോപണംപോലും മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല. മൂന്ന് വര്‍ഷത്തെ മോദിഭരണം ഭാരതത്തെ മാറ്റിമറിച്ചതൊന്നും രാഹുലിന് അറിയില്ലെങ്കിലും, കാലിഫോര്‍ണിയായിലെ വിദ്യാര്‍ത്ഥികള്‍ വരെ അത് അറിഞ്ഞിട്ടുണ്ട്. ആ വിദ്യാര്‍ത്ഥികളുടെ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനും, ‘ബ്ബബ്ബബ്ബാ’ ആകാനും, ദേഷ്യപ്പെടാനുമൊക്കെ മാത്രമേ രാഹുലിന് കഴിയൂ.
ഇന്ത്യയിലെ ഭൂരിഭാഗം പാര്‍ട്ടികളിലും കുടുംബാധിപത്യമുണ്ടെന്നാണ് രാഹുലിന്റെ കണ്ടുപിടുത്തം. എന്നാല്‍ അവരൊക്കെ രാഹുലിന്റെ പാര്‍ട്ടിയെ കണ്ടുപഠിച്ചവരാണ് എന്ന സത്യം രാഹുല്‍ മറക്കരുത്. ഭാരതത്തിന്റെ പ്രധാനമന്ത്രിപദം തങ്ങളുടെ കുടുംബത്തിന്റെ ജന്മാവകാശമാണെന്ന ധാരണയിലാണ് നെഹ്റു കുടുംബക്കാര്. പ്രധാനമന്ത്രിപദം കൈക്കലാക്കാന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഉള്‍പ്പെടെ എത്രയോ മഹാരഥന്ന്മാരായ നേതാക്കളെയാണ് നെഹ്റു കുടുംബക്കാര് വെട്ടിനിരത്തിയത്. അവസാനം പ്രണബ്കുമാര്‍ മുഖര്‍ജിയെ രാഷ്ട്രപതിയാക്കിയതും അതുകൊണ്ടായിരുന്നു. പി.സി. അലക്സാണ്ടറിന് ലഭിക്കേണ്ടിയിരുന്ന രാഷ്ട്രപതി സ്ഥാനത്തെ തട്ടിത്തെറിപ്പിച്ചത് സോണിയായ്ക്ക് വേണ്ടിയായിരുന്നു എന്നും ജനങ്ങള്‍ക്ക് നന്നായി അറിയാം.
വാളങ്കോട് രാജഗോപാല്‍
പെരുന്താന്നി, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: