Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാവിഷ്ണുവിന് സുദര്‍ശനചക്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:48 pm IST
inSamskriti

ശംഖചക്രങ്ങളോടുകൂടിയ ഭഗവാന്‍ വിഷ്ണുവിനെയാണല്ലോ നാം വണങ്ങുകയും സ്തുതിക്കുകയും ചെയ്യുന്നത്. ശ്രീഹരി വിഷ്ണുവിന്റെ തൃക്കൈയില്‍ വിരാജിക്കുന്ന ദിവ്യചക്രമാണ് സുദര്‍ശനം. ഭഗവാന് ഈ ചക്രം എങ്ങനെയാണ് ലഭിച്ചതെന്നുള്ള ചരിതം ദിവ്യവും ആനന്ദപ്രദവും വിജ്ഞാനപ്രദവുമായ ഒന്നാണ്.

ഒരിക്കല്‍ ബലിഷ്ഠരായ ദൈത്യര്‍ സകല ലോകങ്ങളെയും വിഷമിപ്പിച്ചു. അവര്‍ ധര്‍മ്മലോപം വരുത്തി. ഇതുകണ്ടപ്പോള്‍ ദേവന്മാര്‍ ദുഃഖിതരായി. അവര്‍ വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചു. ശ്രീപരമേശ്വരനെ പൂജിച്ച് ദുഃഖനിവൃത്തി ഉണ്ടാക്കാമെന്ന് പറഞ്ഞ് അദ്ദേഹം അവരെ സ്വസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചു.

വിഷ്ണു ഭഗവാന്‍ കൈലാസത്തില്‍ ചെന്ന് ഒരു പാര്‍ത്ഥിവ ശിവലിംഗം പ്രതിഷ്ഠിച്ചു. പില്‍ക്കാലത്ത് ആ ലിംഗം ഹരീശ്വര ലിംഗം എന്ന നാമത്താല്‍ പ്രഖ്യാതമായി.

മാനസ സരസ്സിലുണ്ടായ താമരപ്പൂക്കളാല്‍ വിഷ്ണുദേവന്‍ ലിംഗപൂജ നടത്തി.

ജഗദീശ്വരന്‍ പ്രസാദിക്കുന്നതുവരെ ധ്യാനനിമഗ്നനായിരിക്കുവാന്‍ ജഗദ്പാലകന്‍ തീരുമാനിച്ചു. മഹാദേവന്‍ പ്രസാദിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ താമരപൂക്കളാല്‍ സഹസ്രനാമാര്‍ച്ചനം നടത്തി. ഓരോ നാമം ജപിക്കുമ്പോഴും ഓരോ താമരപ്പൂവ് അര്‍ച്ചിച്ചുകൊണ്ടാണ് ജപിച്ചത്.

അര്‍ച്ചന അവസാനിക്കാറായപ്പോള്‍ ഒരു പൂവ് നഷ്ടപ്പെട്ടതായി ഭഗവാന് തോന്നി. നാനാലീലകളാടുന്ന മഹാദേവന്റെ ഒരു ലീലയായിരുന്നു ഇതും. ജഗദ് പിതാവ് ഒരു താമരപ്പൂവ് ഒളിപ്പിച്ചുവച്ചതുകൊണ്ടാണ് ആ നഷ്ടം സംഭവിച്ചത്. പരമേശ്വരന്റെ മായ വിഷ്ണുദേവനെയും സ്വാധീനിച്ചതുകൊണ്ടാണ് നഷ്ടപ്പെട്ട താമരപ്പൂവിനെക്കുറിച്ച് അദ്ദേഹം അസ്വസ്ഥനായത്.

ആ പൂവ് വിഷ്ണു ഭഗവാന്‍ പലയിടത്തും അന്വേഷിച്ചു. കിട്ടിയില്ല. തന്റെ നേത്രത്തെ പത്മസമാനമായിക്കരുതി അര്‍ച്ചിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ഹരീശ്വരലിംഗത്തില്‍ നിന്ന് ശ്രീപരമേശ്വരന്‍ ആ കര്‍മ്മത്തെ തടഞ്ഞുകൊണ്ട് ഉദ്ഭൂതനായി. ശിവഭഗവാന്റെ ദിവ്യതേജസ്സ് കണ്ട് വിഷ്ണുഭഗവാന്‍ സന്തുഷ്ടനായി.

ദൈത്യന്മാര്‍ ധര്‍മ്മനാശം വരുത്തുകയും സകലരേയും പീഡിപ്പിക്കുകയും ചെയ്യുന്നതിനുള്ള പരിഹാരത്തിനായിട്ടാണ് ശ്രീപരമേശ്വരനെ പൂജിച്ചതെന്ന് വിഷ്ണുദേവന്‍ അറിയിച്ചു.

ശ്രീഹരിയുടെ മനോഭിലാഷം മനസ്സിലാക്കിയ ശ്രീശങ്കരന്‍ ദേവകാര്യത്തിനും ദൈത്യവധത്തിനുംവേണ്ടി സ്വന്തം ചക്രം പ്രദാനം ചെയ്തു.

അതീവ തേജസ്സോടുകൂടിയ ഈ ചക്രമാണ് സുദര്‍ശനം. സര്‍വ്വചക്രങ്ങളിലും ശ്രേഷ്ഠമായ ഇത് ശ്രീഹരിവിഷ്ണു ധരിക്കണമെന്നും മഹാദേവന്‍ പറഞ്ഞു. സര്‍വ്വരാലും വന്ദ്യനും പൂജ്യനുമായ മഹാവിഷ്ണുവിന് വിശ്വംഭരന്‍ എന്ന നാമം നല്‍കിയതും കൈലാസാധിപതിയാണ്.

സുദര്‍ശന ചക്രത്തെയും മഹാദേവനെയും സ്മരിച്ച് വിഷ്ണു ജപിച്ച ശിവ സഹസ്രനാമം ജപിക്കുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടവും സാധിക്കുമെന്ന വരവും ജഗദ് പിതാവ് നല്‍കി.

സംസാര ചക്രത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മാനവന് ക്ഷിപ്ര പ്രസാദിയായ ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാന്‍ ഈ സഹസ്രനാമം അത്യുത്തമമാണ്. വിത്തം, വിദ്യ, ആരോഗ്യം എന്നിവ ലഭിക്കുമെന്ന് പറഞ്ഞ് മഹാദേവന്‍ ആശീര്‍വാദവും നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.