കൊച്ചി: മതപരിവര്‍ത്തനം സംബന്ധിച്ച എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം. തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോയ ചിലര്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ചില വര്‍ഗീയ സംഘടനകള്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.
ഇസ്ലാം മതത്തിലേക്ക് പോയത് തെറ്റാണെന്ന് സ്വയം വെളിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയ കാസര്‍കോട് സ്വദേശി ആതിരയുടെ പേരിലും വ്യാജ പ്രചാരണം നടത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെതിരെ ആതിര തന്നെ രംഗത്ത് വന്നു.
വ്യാജ പ്രചാരണങ്ങളിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ആതിരയുടെ ആവശ്യം. തൃപ്പൂണിത്തുറയിലെ ഒരു യോഗാ കേന്ദ്രത്തില്‍ ആതിരയെ ഭീഷണിപ്പെടുത്തിയാണ് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ ഒരു തരത്തിലും ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും തെറ്റ് ബോധ്യപ്പെട്ടതിനാലാണ് അച്ഛനമ്മമാര്‍ക്കൊപ്പം മടങ്ങിയതെന്നും ആതിര ആവര്‍ത്തിച്ചു.
തന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. വാര്‍ത്തകളിലൂടെ മാനസികമായി തകര്‍ക്കുന്നത് അവസാനിപ്പിക്കണം. യോഗാ കേന്ദ്രത്തെപ്പറ്റിയും തന്നെക്കുറിച്ചും തൃശ്ശൂര്‍ സ്വദേശിയായ പെണ്‍കുട്ടി വ്യാജ വെളിപ്പെടുത്തലാണ് നടത്തിയതെന്നും ആതിര പറയുന്നു.
പെണ്‍കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി നിശബ്ദ്ദരാക്കുക വഴി
എന്‍ഐഎ അന്വേഷണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന സംശയം ബലപ്പെടുകയാണ്.
തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ യോഗാ കേന്ദ്രത്തിലെ പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്. വൈക്കം സ്വദേശിനി അഖിലയെ മതം മാറ്റി മുസ്ലീം യുവാവ് വിവാഹം കഴിച്ചത് സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീംകോടതിയുടെ പരിഗണനിയിലിരിക്കുന്ന ഈ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും ചില ഇടത് സംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനിതാ കമ്മീഷന് ഇടപെടലുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: