Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിജയദശമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 07:53 pm IST
in Samskriti

ആര്‍ഷഭൂമിയും പുണ്യഭൂമിയുമാണു നമ്മുടെ അമ്മയായ ഭാരതം. ഋഷിത്വവും ധ്യാനവും ഒരിക്കലും തോറ്റിട്ടില്ല. ഭാരതത്തിന്റെ സത്ത ഒരിക്കലും ഒളിമങ്ങിയിട്ടില്ല. കാര്‍മേഘങ്ങള്‍ വന്നു മൂടിയാലും അതു നൈമിഷികം. താല്‍ക്കാലികം. ജഗത്കാരിണിയായ പരാശക്തിയുടെ ശ്വാസവേഗമാകുന്ന മാരുതവേഗത്തില്‍ അവ അടുത്ത ക്ഷണം മായുകയും മറയത്തുപോവുകയും ചെയ്യുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഭഗവതിയുടെ തിരുനെറ്റിത്തിലകം പോലെ പാല്‍നിലാവു പരത്തിക്കൊണ്ട് പരിലസിക്കുന്നു.

അധര്‍മ്മത്തിനു വളര്‍ച്ചയില്ല. അതിനു പറ്റിയ വളക്കൂറ് പവിത്രയായ ഈ മണ്ണിന് ഇല്ല. വളര്‍ന്നു പടരുംപോലൊയൊക്കെ തോന്നും. ആ വളര്‍ച്ച നിത്യമായ അന്ത്യത്തിലേയ്‌ക്കുള്ള നീട്ടിത്തൊടലാണ്. പത്താംനാള്‍ നമുക്ക് വിജയദശമി. കാരണം, അധര്‍മ്മത്തിന്റെ ഒന്‍പതു ശിരസ്സുകളും അതിനകം അരിഞ്ഞുവീഴ്‌ത്തപ്പെട്ടിരിക്കും.

അസുരന്‍ പനപോലെ വളരും. ആക്രോശിക്കും. അധീശത്വം നേടാന്‍ ആവുന്നത്ര കുടിലമാര്‍ഗ്ഗങ്ങള്‍ വെട്ടിയൊരുക്കും. അംഗസംഖ്യകൊണ്ടു പെരുക്കും. ആക്രമണങ്ങള്‍കൊണ്ടു തകര്‍ക്കും. അമ്മഭാരതം അവനെയും സഹിക്കും. പക്ഷേ, എത്രത്തോളം?

ക്ഷമയാണു ഭൂമി. ക്ഷമയ്‌ക്കും അതിരുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ ആസുരതയുടെ അന്ത്യഘട്ടമായി. അഭിമാനധര്‍മ്മത്തിന് ഉയര്‍ത്തിപ്പിടിച്ച ശിരസ്സ് ഒന്നേയുള്ളൂ. ആസുരത്വത്തിനു തല പത്താണ്. അമ്മ ഓരോ ദിവസവും ഓരോ തല അരിയും, മന്ദഹാസത്തിന്റെ മന്ത്രഖഡ്ഗംകൊണ്ട്, ഒന്‍പതാം നാള്‍ ഒന്‍പതാമത്തെ ശിരസ്സു വീഴും! പത്താം നാള്‍ വിജയം. അവശേഷിക്കുന്ന ഒറ്റത്തലകൊണ്ട് അസുരന്‍ മനുഷ്യനായി ജീവിക്കണം. അല്ലെങ്കില്‍, വാള്‍ അമ്മയുടെ കയ്യില്‍ത്തന്നെയുണ്ട്.

അമ്മ

അമ്മ ശക്തിയാണ്. അമ്മയുടെ ശക്തിപ്രസരം ആവാഹിച്ച എന്തും നമുക്ക് അമ്മയാണ്. ഗംഗ അമ്മയാണ്. ഭൂമി അമ്മയാണ്. ഭഗവാനെപ്പെറ്റ ദേവകി അമ്മയാണ്. ശിവനെ ചലിപ്പിക്കുന്ന ശക്തി അമ്മയാണ്. വിദ്യ അമ്മയാണ്. പശു ഗോമാതാവാണ്. ഈ ശക്തിസ്വരൂപിണിയെയാണ് ഒന്‍പതു രാത്രികള്‍കൊണ്ട് നാം പൂജിക്കുന്നത്. ഭാരതത്തിന്റെ വെന്നിക്കൊടിയാണു വിജയദശമി. ഈ കൊടിപാറുന്നത് കന്നിമാസത്തിലാണ്-ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പതു രാത്രികളില്‍. ഇതാണു നവരാത്രി. പിറ്റേന്ന് ദശമി. അതിനകം അമ്മ ജയിച്ചിരിക്കും. അതുകൊണ്ട് ഇതു വിജയദശമി.

ദുര്‍ഗ്ഗയായി അവതാരമെടുത്ത് അമ്മ മഹിഷാസുരനെ വധിച്ചു. അവന്‍ മൈസൂരിലാണ് അധര്‍മ്മിയായി വളര്‍ന്നതെന്ന് സങ്കല്‍പം. അതിനാല്‍ അവിടെ ഈ ഉത്സവം പ്രധാനം. പ്രൗഢമാണു ചടങ്ങുകള്‍. പ്രതേ്യകം പ്രത്യേകം ആഡംബരങ്ങള്‍ നിറഞ്ഞതാണ് ദസറ.

കേരളത്തില്‍ വഞ്ചിഭൂപതിമാരാണ് നവരാത്രിക്കു നവംനവങ്ങളായ അര്‍ത്ഥഭാവങ്ങള്‍ നല്‍കിയത്.

നവരാത്രി മണ്ഡപം, നവരാത്രി സംഗീതോത്സവം-എല്ലാം മധുരം!

ഭാരതം മുഴുവന്‍ നവരാത്രി. എങ്ങും ആഘോഷം. പണ്ട് നാട്ടുരാജ്യങ്ങള്‍ ഒപ്പത്തിനൊപ്പം! ഇന്നും സ്ഥിതിക്കു മാറ്റമില്ല. മറിച്ച് നാള്‍ക്കുനാള്‍ മാറ്റേറി വരികയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.