Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടനതിലകം ചാര്‍ത്തി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 07:06 pm IST
inEntertainment

ഓര്‍മ്മക്കടലില്‍ തിരയടിച്ചുവരുന്ന ആ പൗരുഷ ഗര്‍ജനവും മുഖത്തെ സ്വാഭാവിക ഭാവവുംകൊണ്ട് മലയാളിയെ അതിശയിപ്പിച്ച നടനൈവഭവം… അതേ, സുരേന്ദ്രനാഥ് തിലകന്‍ എന്ന തിലകന്‍. അഭിനയത്തിന്റെ ഈ സമ്പൂര്‍ണ്ണ മനുഷ്യന്‍ യാത്രയായിട്ട് ഇന്നേയ്‌ക്ക് അഞ്ച് വര്‍ഷം.

നാടക നടനായി അഭിനയം തുടങ്ങിയ തിലകന്‍ സ്റ്റേജില്‍ നടന ചക്രവര്‍ത്തിയായി കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലൂടെ സിനിമയിലെത്തുന്നത്. 200 സിനിമകളില്‍ അഭിനയിച്ച തിലകന്റെ അവസാന ചിത്രം ഉസ്താദ് ഹോട്ടലായിരുന്നു. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള ദേശീയ അവാര്‍ഡ്് ലഭിച്ചു. മൂന്നുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുനേടി. അതിലുപരി പൊതു സമ്മതിയുള്ള നടനായിരുന്നു തിലകന്‍.

നടനലോകത്തിലെ ഒറ്റയാനെന്ന് അഭിനയത്തിന്റെ വ്യാകരണം തീരെ അറിയാത്ത സാധാരണക്കാര്‍ പോലും തിരിച്ചറിഞ്ഞതാണ് അഭിനയം എന്നു പൊതുവെ പറയാവുന്ന തിലകന്റെ പെരുമാറ്റങ്ങള്‍. മറ്റുള്ളവരുടേത് കൃത്രിമമായ അഭിനയമാണെന്നു പ്രേക്ഷകനു മനസിലാക്കാന്‍ പോന്ന വേഷങ്ങളോടുള്ള തന്മയീഭാവം കാട്ടിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഈ നടന്‍. കഥാപാത്രങ്ങളുടെ സ്വഭാവവും സ്ഥലകാല ബോധ്യങ്ങളും ചേര്‍ത്ത സമഗ്രത തിലകന്റെ പ്രത്യേകതയായിരുന്നു. ശബ്ദത്തിന്റെ വൈവിധ്യവും പക്വതയും മുഴക്കവും ശരീരമാസകലം കഥാപാത്രങ്ങളിലേക്കുമാറുന്ന സിദ്ധിയും മലയാളത്തില്‍ തിലകനോളം മറ്റാര്‍ക്കുമില്ല. സ്റ്റേജില്‍നിന്നും കിട്ടിയ ഈ രൂപപ്പെടലിന്റെ ആവോളം ആയിത്തീരലായിരുന്നു തിലകന്റെ സിനിമയിലെ കഥാപാത്രങ്ങള്‍.

കിലുക്കം, സന്മനസുള്ളവര്‍ക്കു സമാധാനം, സന്താനഗോപാലം, കിരീടം, മൂന്നാംപക്കം, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പെരുന്തച്ചന്‍, ഋതുഭേദം തുടങ്ങി നടനത്തിന്റെ പെരുന്തച്ചന്‍ ഭാവങ്ങള്‍ കണ്ട് അനവധി സിനിമകള്‍ തിലകന്റെതായുണ്ട്.

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ കുറച്ചുകാലം സിനിമയില്‍നിന്നും മാറിനില്‍ക്കേണ്ടിവന്നു ഈ നടന്. സിനിമയിലെ ഏറ്റവും വലിയ മികവായ നടന സിദ്ധികൊണ്ട് ഇത്തരം ഒഴിവാക്കലിനെ മറികടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഉന്നതനായ കലാകാരന്റെ നീതിനിറഞ്ഞ അവകാശങ്ങളുടെ പോരാട്ട വാക്കുകള്‍ അന്ന് തിലകനില്‍നിന്നും കേരളംകേട്ടു.സാംസ്‌ക്കാരിക നായകന്മാര്‍ പലരും തിലകനുവേണ്ടി വാദിച്ചു.പ്രത്യേകിച്ച് സുകുമാര്‍ അഴീക്കോട്. പിന്നീട് രണ്ടാംവരവില്‍ ചെയ്ത അതുല്യ വേഷങ്ങളായിരുന്നു ഇന്ത്യന്‍ റുപ്പിയിലേയും ഉസ്താദ് ഹോട്ടലിലേയും കഥാപാത്രങ്ങള്‍.

സിനിമയെവെല്ലുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു തിലകന്‍. ഇന്ന് അനേകര്‍ സിനിമയിലേക്കു വന്നിട്ടുണ്ടെങ്കിലും അവരെ സിനിമാക്കാരായിമാത്രം ഓര്‍ക്കാനാണ് വിധി.കഥാപാത്രങ്ങളിലൂടെ ഓര്‍ക്കാന്‍ അവര്‍ പ്രാപ്തരാകുന്നില്ല. അവിടെയാണ് തിലകന്റെ വിജയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.