Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വാഴയിലക്കുള്ളിലെ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 06:33 pm IST
in Agriculture

                                 മനോജ് തന്റെ വാഴത്തോട്ടത്തില്‍

ഗ്യഹാതുരത്വത്തിന്റെ മണമേല്‍ക്കുന്ന പൊതിച്ചോറുകളെ പ്ലാസ്റ്റിക് വിഴുങ്ങുന്ന കാലം. സദ്യകളില്‍ പോലും വാഴയിലയുടെ രുചി നാവ് മറന്നുതുടങ്ങിയിട്ടും മലയാളിയുടെ ജീവിതത്തില്‍ അവയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്. വാഴക്കൃഷിയില്‍ നേട്ടമുണ്ടാക്കിയവര്‍ നിരവധിയാണ്. എന്നാല്‍ പഴയ ഒരു തലമുറ കെട്ടുവള്ളങ്ങളില്‍ വാഴയിലകളുമായി അങ്ങാടികളില്‍ നടത്തിയ വില്‍പ്പന മാറ്റി നിര്‍ത്തിയാല്‍ ഇന്ന് ഈ രംഗത്തുള്ളവര്‍ വിരളമാണ്.

ഇന്ന് വാഴയിലകള്‍ക്കായി നാം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ഒരു കുലയ്‌ക്ക് പകരം വര്‍ഷം മുഴുവന്‍ ലഭിക്കുന്ന വാഴയിലകളാണ് ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവിത മാര്‍ഗം. പാലക്കാട് മേനോന്‍പാറ വടകരപ്പതി പഞ്ചായത്തില്‍ ഗോകുലം വീട്ടില്‍ മനോജ് രണ്ടു വര്‍ഷം മുമ്പാണ് ഇലവാഴക്കൃഷിയില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ വ്യാപകമായുള്ള ഇലവാഴക്കൃഷി കേരളത്തിലാരും കാര്യമായി പരീക്ഷിച്ചിട്ടില്ല. നെല്ലും, കരിമ്പും പരീക്ഷിച്ച ശേഷമാണ് മനോജ് വാഴയില കൃഷിയിലേക്ക് തിരിഞ്ഞത്. ഇന്ന് മനോജിന്റെ രണ്ടേക്കറില്‍ നാലായിരം വാഴകളാണുള്ളത്. കാറ്റും, മഴയും ചതിച്ചില്ലെങ്കില്‍ മാസം ശരാശരി കുറഞ്ഞത് 25,000 രൂപ വരുമാനവും. ഒരു വര്‍ഷമായി വില്‍പ്പന നല്ല രീതിയില്‍ നടക്കുന്നുണ്ട്.

ഇലയ്‌ക്ക് ഞാലിപ്പൂവന്‍

ഞാലിപ്പൂവനാണ് ഇലയാവശ്യത്തിനായി കൃഷിചെയ്യുന്ന മുഖ്യയിനം. ഇവയുടെ ഇലകള്‍ മയമുള്ളതും, വലിപ്പമുള്ളതും, വഴക്കമുള്ളതുമാണ്. വാഴ അധികം ഉയരം വയ്‌ക്കില്ല എന്നതും ഗുണകരമാണ്. ആദ്യഘട്ടത്തില്‍ തിരുച്ചിറപ്പള്ളിയില്‍നിന്നു നാലായിരം വാഴക്കന്നുകളാണ് വാങ്ങിയത്. കുല വെട്ടാനുള്ള വാഴക്കൃഷിയില്‍നിന്നു വ്യത്യസ്തമായി, ഇലയ്‌ക്കു വേണ്ടിയാവുമ്പോള്‍ അകലവും കുറച്ചാണ് നട്ടത്. നാലടി അകലം. ഇതിനാല്‍ തന്നെ അധികമായി വാഴയും നടാന്‍ കഴിഞ്ഞു. വാഴ നട്ട് മൂന്നു മാസത്തിനുള്ളില്‍ ആദ്യവളമായി വേപ്പിന്‍പിണ്ണാക്ക്, പൊട്ടാഷ്, യൂറിയ എന്നിവ നല്‍കി. രണ്ടു മാസത്തിനു ശേഷം ഒരു വളപ്രയോഗംകൂടി.

പിന്നീടങ്ങോട്ട് ചാണകപ്പൊടിയാണ് മുഖ്യ വളം. വളം കൊടുത്താല്‍ ഇലകള്‍ കൂടുതല്‍ വരുമെങ്കിലും അമിതമായ രാസവളപ്രയോഗം വാഴയുടെ ആയുസ്സു കുറയ്‌ക്കുമെന്നാണ് മനോജ് പറയുന്നത്. നട്ട് അഞ്ചു മാസമെത്തുന്നതോടെ ഇലകള്‍ മുറിച്ചു തുടങ്ങി. വിരിയാന്‍ തുടങ്ങുന്ന തളിരിലകളാണ് മുറിച്ചെടുക്കുന്നത്. എളുപ്പത്തില്‍ കീറിപ്പോകുമെന്നതിനാല്‍ മൂപ്പു കൂടിയ ഇലകള്‍ക്ക് ആവശ്യക്കാരും കുറവായിരിക്കും. 4000 വാഴയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 600 മുതല്‍ 800 ഇലകള്‍ വരെ മുറിക്കാം.

ഒരു കെട്ടില്‍ നൂറ് ഇലയാണുള്ളത്. ഇലയൊന്നിന് മൂന്നര രൂപ ലഭിക്കും. മുറിക്കാനും, കെട്ടാനുമായി എത്തുന്നയാള്‍ക്ക് ഇലയൊന്നിന് ഒരു രൂപയാണ് കൂലി. അത് മാറ്റി നിര്‍ത്തിയാല്‍ രണ്ടര രൂപ വരുമാനം. ഒന്നിടവിട്ട ദിവസങ്ങളില്‍ ശരാശരി 1500-2000 രൂപ വരെ വരുമാനം ലഭിക്കും. മൂന്നു വര്‍ഷം വരെ നീളുന്നതാണ് ഒരു കൃഷിക്കാലം. ഇല മുറിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കുല വരുന്നതു വൈകും. എന്നാലും പത്തു മാസത്തോടെ കുല വരും. കുല വന്ന വാഴ താമസിയാതെ നശിക്കും. എന്നാല്‍ അപ്പോഴേക്കും ഒരു ചുവട്ടില്‍ ഒന്നോ രണ്ടോ വാഴക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് വിളവെടുപ്പിനു പാകമായിട്ടുണ്ടാവും.

വില്‍പ്പന തമിഴ്‌നാട്ടില്‍

അതിര്‍ത്തി പ്രദേശമായതിനാല്‍ വാഴയില കൃഷിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇലയാവശ്യക്കാര്‍ പാലക്കാട് മേഖലയില്‍ സജീവമാണ്. കോയമ്പത്തൂരിലെ ഹോട്ടലുകളും, ഹോസ്റ്റലുകളുമാണ് പ്രധാനമായും വാഴയിലയെ ആശ്രയിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സദ്യകള്‍ക്കാണ് വാഴയിലകള്‍ അധികവും വേണ്ടി വരുന്നത്.

വളരെക്കുറച്ച് പരിപാലനം മാത്രം ആവശ്യമുള്ള വാഴയില കൃഷിക്ക് കേരളത്തിലെ എല്ലാ ഭാഗങ്ങളിലും മികച്ച സാധ്യതയുണ്ടെന്നാണ് മനോജ് പറയുന്നത്. മനോജിനൊപ്പം വാഴകളുടെ പരിപാലനത്തിനായി അച്ഛന്‍ മണി, അമ്മ പ്രേമ, ഭാര്യ രാധിക എന്നിവര്‍ പിന്തുണയുമായുണ്ട്. പ്രപഞ്ചു, ലക്ഷ്മി എന്നിവര്‍ മക്കളാണ്. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും മനോജ് തയ്യാറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.