Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വാഴയിലക്കുള്ളിലെ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 06:33 pm IST
in Agriculture

                                 മനോജ് തന്റെ വാഴത്തോട്ടത്തില്‍

ഗ്യഹാതുരത്വത്തിന്റെ മണമേല്‍ക്കുന്ന പൊതിച്ചോറുകളെ പ്ലാസ്റ്റിക് വിഴുങ്ങുന്ന കാലം. സദ്യകളില്‍ പോലും വാഴയിലയുടെ രുചി നാവ് മറന്നുതുടങ്ങിയിട്ടും മലയാളിയുടെ ജീവിതത്തില്‍ അവയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്. വാഴക്കൃഷിയില്‍ നേട്ടമുണ്ടാക്കിയവര്‍ നിരവധിയാണ്. എന്നാല്‍ പഴയ ഒരു തലമുറ കെട്ടുവള്ളങ്ങളില്‍ വാഴയിലകളുമായി അങ്ങാടികളില്‍ നടത്തിയ വില്‍പ്പന മാറ്റി നിര്‍ത്തിയാല്‍ ഇന്ന് ഈ രംഗത്തുള്ളവര്‍ വിരളമാണ്.

ഇന്ന് വാഴയിലകള്‍ക്കായി നാം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ഒരു കുലയ്‌ക്ക് പകരം വര്‍ഷം മുഴുവന്‍ ലഭിക്കുന്ന വാഴയിലകളാണ് ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവിത മാര്‍ഗം. പാലക്കാട് മേനോന്‍പാറ വടകരപ്പതി പഞ്ചായത്തില്‍ ഗോകുലം വീട്ടില്‍ മനോജ് രണ്ടു വര്‍ഷം മുമ്പാണ് ഇലവാഴക്കൃഷിയില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ വ്യാപകമായുള്ള ഇലവാഴക്കൃഷി കേരളത്തിലാരും കാര്യമായി പരീക്ഷിച്ചിട്ടില്ല. നെല്ലും, കരിമ്പും പരീക്ഷിച്ച ശേഷമാണ് മനോജ് വാഴയില കൃഷിയിലേക്ക് തിരിഞ്ഞത്. ഇന്ന് മനോജിന്റെ രണ്ടേക്കറില്‍ നാലായിരം വാഴകളാണുള്ളത്. കാറ്റും, മഴയും ചതിച്ചില്ലെങ്കില്‍ മാസം ശരാശരി കുറഞ്ഞത് 25,000 രൂപ വരുമാനവും. ഒരു വര്‍ഷമായി വില്‍പ്പന നല്ല രീതിയില്‍ നടക്കുന്നുണ്ട്.

ഇലയ്‌ക്ക് ഞാലിപ്പൂവന്‍

ഞാലിപ്പൂവനാണ് ഇലയാവശ്യത്തിനായി കൃഷിചെയ്യുന്ന മുഖ്യയിനം. ഇവയുടെ ഇലകള്‍ മയമുള്ളതും, വലിപ്പമുള്ളതും, വഴക്കമുള്ളതുമാണ്. വാഴ അധികം ഉയരം വയ്‌ക്കില്ല എന്നതും ഗുണകരമാണ്. ആദ്യഘട്ടത്തില്‍ തിരുച്ചിറപ്പള്ളിയില്‍നിന്നു നാലായിരം വാഴക്കന്നുകളാണ് വാങ്ങിയത്. കുല വെട്ടാനുള്ള വാഴക്കൃഷിയില്‍നിന്നു വ്യത്യസ്തമായി, ഇലയ്‌ക്കു വേണ്ടിയാവുമ്പോള്‍ അകലവും കുറച്ചാണ് നട്ടത്. നാലടി അകലം. ഇതിനാല്‍ തന്നെ അധികമായി വാഴയും നടാന്‍ കഴിഞ്ഞു. വാഴ നട്ട് മൂന്നു മാസത്തിനുള്ളില്‍ ആദ്യവളമായി വേപ്പിന്‍പിണ്ണാക്ക്, പൊട്ടാഷ്, യൂറിയ എന്നിവ നല്‍കി. രണ്ടു മാസത്തിനു ശേഷം ഒരു വളപ്രയോഗംകൂടി.

പിന്നീടങ്ങോട്ട് ചാണകപ്പൊടിയാണ് മുഖ്യ വളം. വളം കൊടുത്താല്‍ ഇലകള്‍ കൂടുതല്‍ വരുമെങ്കിലും അമിതമായ രാസവളപ്രയോഗം വാഴയുടെ ആയുസ്സു കുറയ്‌ക്കുമെന്നാണ് മനോജ് പറയുന്നത്. നട്ട് അഞ്ചു മാസമെത്തുന്നതോടെ ഇലകള്‍ മുറിച്ചു തുടങ്ങി. വിരിയാന്‍ തുടങ്ങുന്ന തളിരിലകളാണ് മുറിച്ചെടുക്കുന്നത്. എളുപ്പത്തില്‍ കീറിപ്പോകുമെന്നതിനാല്‍ മൂപ്പു കൂടിയ ഇലകള്‍ക്ക് ആവശ്യക്കാരും കുറവായിരിക്കും. 4000 വാഴയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 600 മുതല്‍ 800 ഇലകള്‍ വരെ മുറിക്കാം.

ഒരു കെട്ടില്‍ നൂറ് ഇലയാണുള്ളത്. ഇലയൊന്നിന് മൂന്നര രൂപ ലഭിക്കും. മുറിക്കാനും, കെട്ടാനുമായി എത്തുന്നയാള്‍ക്ക് ഇലയൊന്നിന് ഒരു രൂപയാണ് കൂലി. അത് മാറ്റി നിര്‍ത്തിയാല്‍ രണ്ടര രൂപ വരുമാനം. ഒന്നിടവിട്ട ദിവസങ്ങളില്‍ ശരാശരി 1500-2000 രൂപ വരെ വരുമാനം ലഭിക്കും. മൂന്നു വര്‍ഷം വരെ നീളുന്നതാണ് ഒരു കൃഷിക്കാലം. ഇല മുറിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കുല വരുന്നതു വൈകും. എന്നാലും പത്തു മാസത്തോടെ കുല വരും. കുല വന്ന വാഴ താമസിയാതെ നശിക്കും. എന്നാല്‍ അപ്പോഴേക്കും ഒരു ചുവട്ടില്‍ ഒന്നോ രണ്ടോ വാഴക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് വിളവെടുപ്പിനു പാകമായിട്ടുണ്ടാവും.

വില്‍പ്പന തമിഴ്‌നാട്ടില്‍

അതിര്‍ത്തി പ്രദേശമായതിനാല്‍ വാഴയില കൃഷിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇലയാവശ്യക്കാര്‍ പാലക്കാട് മേഖലയില്‍ സജീവമാണ്. കോയമ്പത്തൂരിലെ ഹോട്ടലുകളും, ഹോസ്റ്റലുകളുമാണ് പ്രധാനമായും വാഴയിലയെ ആശ്രയിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സദ്യകള്‍ക്കാണ് വാഴയിലകള്‍ അധികവും വേണ്ടി വരുന്നത്.

വളരെക്കുറച്ച് പരിപാലനം മാത്രം ആവശ്യമുള്ള വാഴയില കൃഷിക്ക് കേരളത്തിലെ എല്ലാ ഭാഗങ്ങളിലും മികച്ച സാധ്യതയുണ്ടെന്നാണ് മനോജ് പറയുന്നത്. മനോജിനൊപ്പം വാഴകളുടെ പരിപാലനത്തിനായി അച്ഛന്‍ മണി, അമ്മ പ്രേമ, ഭാര്യ രാധിക എന്നിവര്‍ പിന്തുണയുമായുണ്ട്. പ്രപഞ്ചു, ലക്ഷ്മി എന്നിവര്‍ മക്കളാണ്. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും മനോജ് തയ്യാറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.