തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗ്ലുരുവില്‍ നിന്ന് വിവാഹം ചെയ്ത് തളിപ്പറമ്പ് ഏഴാംമൈലില്‍ കൊണ്ടുവന്ന് വീട്ടില്‍ പൂട്ടിയിട്ട് പീഢിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തളിപ്പറമ്പിലടക്കം നിരവധി ഷോപ്പിങ്ങ് കോംപ്ലക്സുകളുടെ ഉടമയും ഗള്‍ഫുകാരനുമായ ഏഴാംമൈലിലെ ഉമ്മറാണ് തന്റെ അഞ്ചാം വിവാഹം മൈസൂര്‍ കല്യാണത്തിന്റെ മോഡലില്‍ ബംഗ്ലുരുവിലുള്ള പതിനാറുവയസ്സുകാരിയുമായി നടത്തി ഏഴാംമൈലിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം. തുടര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നണ് പരാതി. ഇക്കാര്യം അറിഞ്ഞ പ്രദേശവാസികള്‍ നല്കിയ വിവരമനുസരിച്ച് സാമൂഹ്യപ്രവര്‍ത്തകരും വനിതാ പൊലീസും ഉള്‍പ്പെടെ എത്തിയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. രക്ഷിതാക്കള്‍ക്ക് പണം നല്കി ഉമ്മര്‍ തന്നെ വാങ്ങിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ഉമ്മര്‍ തന്റെ നാലാമത്തെ ഭാര്യയെ മൊഴിചൊല്ലിയിരുന്നുവത്രെ. നേരത്തെയും ഇയാള്‍ മൈസൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വന്‍തുകകള്‍ നല്കുന്നതിനാല് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കാറില്ല. ഉമ്മര്‍ ഒളിവിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: