Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെമ്പട ക്ഷേത്രങ്ങളിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:01 pm IST
in Vicharam

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞയാളുടെ പിന്മുറക്കാര്‍ മതത്തിലൂടെ രാഷ്‌ട്രീയം വളര്‍ത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളേറെയായി. അതില്‍തന്നെ വോട്ടുബാങ്കിന്റെ ശക്തിയുള്ള മതത്തെ താലോലിക്കുകയും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു മതസംസ്‌കാരത്തെ മുച്ചൂടും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഹൈന്ദവ ദര്‍ശനങ്ങളെയും ചിന്താഗതികളെയും വക്രീകരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെ ഇതരമത സ്‌നേഹം പ്രകടിപ്പിക്കുകയാണ്. മതേതരത്വം എന്നത് ഹൈന്ദവ ധര്‍മ്മത്തെ തച്ചുതകര്‍ക്കാനുളള ഒരു ആയുധമാക്കി മാറ്റുകയാണ്.

അടുത്തിടെ അത്തരം നീചനീക്കങ്ങള്‍ ആശങ്കാജനകമാം വിധം വര്‍ധിച്ചുവരുന്നു. ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര, ക്ഷേത്രദര്‍ശനം എന്നിവയെ സംബന്ധിച്ച് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സുനിശ്ചിതമായ ചില അജണ്ടകളുണ്ട്. അത് മൃഗീയമായി അടിച്ചേല്‍പ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ കൊടി ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ഹൈന്ദവ ആരാധനാലയങ്ങളോടും അവിടത്തെ ചടങ്ങുകളോടും ഇതരമത അനുയായികള്‍ പോലും കാണിക്കാത്ത മ്ലേച്ഛതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത്.

പാര്‍ട്ടിയുടെ ഏരിയാ കമ്മറ്റി അംഗങ്ങള്‍ അടക്കം ചേര്‍ന്നുകൊണ്ടാണ് ക്ഷേത്രത്തിനു മുകളില്‍ കൊടി കെട്ടിയിരിക്കുന്നത്. ഇതില്‍നിന്ന് സാധാരണക്കാരും ഭക്തജനങ്ങളും എന്താണ് മനസ്സിലാക്കേണ്ടത്? സമൂഹത്തില്‍ ഒരു ആരാധനാലയത്തിന്റെ സ്ഥാനം എന്താണെന്ന് അറിഞ്ഞുകൂടാത്തവരാവില്ലല്ലോ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍.

അവര്‍ ഒന്നും കാണാതെയാവില്ല ഈ നീച കൃത്യത്തിന് ഒരുമ്പെട്ട് ഇറങ്ങിയതും. ഇത് നിസ്സാരമായി കാണേണ്ടതല്ല. ഒരമ്പലം നശിച്ചാല്‍ അത്രയും നന്നെന്ന് കരുതുന്ന നേതാക്കളുടെ വംശം കുറ്റിയറ്റുപോയിട്ടില്ലെന്നത് ഖേദകരമാണ്.

വിശ്വാസിയെ പാര്‍ട്ടിയുടെ വഴിയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതിനെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കുറെനാളായി പാര്‍ട്ടിയും പാര്‍ട്ടിയുടെ പോഷക സംഘടനകളും ഹൈന്ദവതയ്‌ക്കും ഹൈന്ദവ സംഘടനകള്‍ക്കും എതിരെ അതിരൂക്ഷമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്.

അവര്‍ നേതൃത്വം നല്‍കുന്ന ചാനല്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടി സംപ്രേഷണം ചെയ്യുകയുണ്ടായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി ക്ഷേത്രദര്‍ശനം നടത്തിയതിനെതിരെ പാര്‍ട്ടിയും മറ്റും അതിനിശിതമായ വിമര്‍ശനങ്ങളാണ് നടത്തിയത്. അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തു.

അനുദിനം ഹൈന്ദവ സംസ്‌കാരത്തെയും മാനബിന്ദുക്കളെയും അപമാനിക്കുന്നവര്‍ ഇതരമതങ്ങളെ ആശ്ലേഷിക്കുന്ന കാഴ്ചയും കാണാനാവുന്നുണ്ട്. ഇതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് ആ പാര്‍ട്ടി നല്‍കുന്നതെന്ന് വ്യക്തം. സമൂഹത്തില്‍ അന്തഃഛിദ്രവും അസ്വസ്ഥതയും പടര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കാര്യങ്ങള്‍ വ്യവച്ഛേദിച്ചറിയാനാവുന്നില്ലെന്ന് കരുതാനാവില്ല.

ഇതൊക്കെ ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളാണ്. മറ്റൊരു മതത്തിനും അവരുടെ ആരാധനാക്രമങ്ങള്‍ക്കും നേരെ ചെറുവിരല്‍പോലുമനക്കാന്‍ ഇവര്‍ ധൈര്യപ്പെടുന്നില്ലെന്നും ഓര്‍ക്കണം. അങ്ങനെ ചെയ്താല്‍ പ്രത്യാഘാതം എന്താവുമെന്നതിനെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേരെ ഉയരുന്ന ഭീഷണിയെ എന്തുവിലകൊടുത്തും നേരിടാനുള്ള കരളുറപ്പാണ് വേണ്ടത്. ഭരണസ്വാധീനവും പൊലീസും പാര്‍ട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന ദുസ്സഹമായ സാഹചര്യമാണെങ്കിലും അതിനെയൊക്കെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയുണ്ടാവണം.

പാര്‍ട്ടിയുടെ അജണ്ടയ്‌ക്കൊപ്പം നില്‍ക്കാനുള്ളവരല്ല ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും. പാര്‍ട്ടിയുടെ രാഷ്‌ട്രീയം അത്തരം കേന്ദ്രങ്ങളില്‍ വിതച്ച് വിളകൊയ്യാനുള്ള സാഹചര്യം ജനാധിപത്യമാര്‍ഗങ്ങളിലൂടെ ഭക്തജനങ്ങള്‍ പ്രതിരോധിക്കണം.

ഒരുഭാഗത്ത് യേശുദാസ് ഉള്‍പ്പെടെയുള്ള ഭക്തര്‍ ക്ഷേത്രപ്രവേശനത്തിനായി മനസ്സര്‍പ്പിച്ച് മുന്നോട്ടുവരുമ്പോള്‍ രാക്ഷസീയ ശക്തികള്‍ അതിന്റെ നേര്‍വിപരീത ദിശയിലേക്കാണ് പോകുന്നത്. അതിനെതിരെ ഭക്തരും ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് രംഗത്തിറങ്ങണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

പുതിയ വാര്‍ത്തകള്‍

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.