Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അനധികൃത വയല്‍ നികത്തല്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:51 pm IST
in Malappuram

മലപ്പുറം: ജില്ലയില്‍ അനധികൃതമായി വയലുകള്‍ നികത്തുന്നത് വ്യാപകമാകുന്നു. ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളാണ് മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്.

ചേലേമ്പ്രയില്‍ ആഢംബര വീട് നിര്‍മാണത്തിനായി നിയമം കാറ്റില്‍പറത്തി ഒരേക്കറോളം വയല്‍ നിര്‍ബാധം നികത്തിയിട്ടും പഞ്ചായത്ത് അധികൃതരും കൃഷി ഓഫീസറും കണ്ടില്ലെന്നു നടിക്കുകയാണ്. വീട് നിര്‍മാണം തുടങ്ങിയതോടെ വിവരാവകാശ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയതോടെ വിഷയം വിവാദമായി. ഇടിമൂഴിക്കല്‍ മത്സ്യമാര്‍ക്കറ്റിനു പിന്‍വശത്തായി നമ്പീരീപ്പറമ്പ് ഭാഗത്ത് ചേലൂപ്പാടം സ്വദേശിയായാണ് അനധികൃതമായി വയല്‍ നികത്തി ആഢംബര വീട് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനു അനുമതി ലഭിച്ചിട്ടില്ലെങ്കിലും പൂര്‍ണമായും നികത്തിയ നിലയിലാണ്. പഞ്ചായത്തില്‍ നിന്നു കെട്ടിട നിര്‍മാണ അനുമതിയില്ലാതെ ആഡംബര വീടിന്റെ തൂണുകള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിനു കാരണം അഴിമതിയാണെന്ന് പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്‌മ കണ്‍വീനര്‍ പി.സോമന്‍ പറഞ്ഞു.

എല്ലാ വേനല്‍ക്കാലത്തും പൊതുജനങ്ങള്‍ക്കു ടാങ്കറില്‍ കുടിവെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ചേലേമ്പ്ര പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരത്തിനു സമീപത്തെ വയലാണ് നികത്തിയത്. വയല്‍ അനധികൃതമായി നികത്തി മതില്‍ കെട്ടിയതായും പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷിഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. അനധികൃത നിര്‍മാണ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതര്‍ പരസ്യമായ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിക്കാരന്‍ കുറ്റപ്പെടുത്തി. അനധികൃത നിര്‍മാണം എത്രയും വേഗം തടയാന്‍ നടപടിയെടുക്കണമെന്നും വയല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നും വയല്‍ അനധികൃതമായി നികത്തിയ ഉടമക്കെതിരെ നിയമ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഇതുപോലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലയുകള്‍ നികത്തുന്നുണ്ട്. നിലമ്പൂരില്‍ നീര്‍ച്ചോല നികത്തി മാലിന്യനിക്ഷേപ കേന്ദ്രമാക്കിയിരിക്കുകയാണ്. തിരൂരില്‍ വയലും പുഴയോരവും കയ്യേറിയാണ് പ്രമുഖ രാഷ്‌ട്രീയ സംഘടന ആശുപത്രി നിര്‍മ്മിക്കുന്നത്. രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുജനം തെരുവിലിറങ്ങേണ്ട അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.