Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സാല്‍മണ്‍ മടങ്ങി വരുന്നൂ; റൈന്‍ മാതൃകയാവുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 06:49 pm IST
in Varadyam

മഞ്ഞുകാലത്തെ മരംകോച്ചുന്ന തണുപ്പില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്നു സ്വിറ്റ്‌സര്‍ലന്റിലെ ബേസല്‍ നഗരം. നഗരത്തെ തഴുകി റൈന്‍ നദി ശാന്തമായൊഴുകുന്നു. നേരം വെളുക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു അത് സംഭവിച്ചത്. ഭീകരമായ സ്‌ഫോടനം. ആ പൊട്ടിത്തെറിയില്‍ നഗരം നടുങ്ങിവിറച്ചു. ചീഞ്ഞ മുട്ടയുടേയും കത്തുന്ന റബറിന്റെയും രൂക്ഷഗന്ധം നഗരവാസികളുടെ നാസികകളിലേക്കിരച്ചു കയറി.

അന്തരീക്ഷത്തില്‍ ചൂട് കുതിച്ചുയര്‍ന്നു. പരിഭ്രാന്തരായ നഗരവാസികള്‍ ജനാലയ്‌ക്കടുത്തേയ്‌ക്കോടി. നദിക്കരയില്‍ സ്ഥാപിച്ചിട്ടുള്ള പടുകൂറ്റന്‍ രാസവിഷ നിര്‍മ്മാണശാല നിന്നു കത്തുകയാണ്. വീപ്പകള്‍ പൊട്ടിത്തെറിച്ച് വിഷം നദിയിലേക്കൊലിച്ചിറങ്ങുന്നു. പൊടുന്നനെ സൈറണ്‍ മുഴങ്ങി. പിന്നാലെ അപായ മണി മുഴക്കി പോലീസ് വാഹനങ്ങള്‍. കറുത്തിരുണ്ട വിഷപ്പുകയിലും ആംബുലന്‍സുകളുടെ തെളിവിളക്കുകള്‍ മിന്നിമറഞ്ഞു. അപ്പോഴാണ് ടിവിയില്‍ ആ വാര്‍ത്ത വന്നത്. ആരും വീട് വിട്ട് പുറത്തിറങ്ങരുത്. അന്തരീക്ഷവായു നേരിട്ട് ശ്വസിക്കരുത്. കാരണം എങ്ങും എവിടെയും വിഷം.

രാസവിഷ നിര്‍മ്മാണ ഭീമനായ സാന്‍ഡോസിന്റെ ഏറ്റവും വലിയ ഫാക്ടറിയും നിര്‍മ്മാണശാലയുമാണ് പൊട്ടിത്തെറിച്ചത്. 1986 നവംബര്‍ ഒന്നിന്. അതിനും നാലഞ്ച് മാസം മുന്‍പാണ് റഷ്യയിലെ ചെര്‍ണോബിലില്‍ ആണവനിലയം പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചത്.

ആ ഓര്‍മ്മ നഗരവാസികളെ ആശങ്കാകുലരാക്കി. രാസവസ്തുക്കള്‍ പരന്നൊഴുകി തങ്ങളുടെ പുഴ ചുവന്നുതുടുത്തത് അവരെ സംഭ്രാന്തരാക്കി. ചുവന്ന പുഴയില്‍ പ്രാണനുവേണ്ടി പിടയുന്ന പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ അവരെ ഭയപ്പെടുത്തി.

യൂറോപ്പിന്റെ ജീവനാഡിയാണ് റൈന്‍ നദി. സ്വിറ്റ്‌സര്‍ലന്റിലെ ബേസിലിനു സമീപം ആല്‍പ്‌സ് പര്‍വതത്തില്‍ നിന്നുത്ഭവിച്ച് 1320 കിലോമീറ്റര്‍ ദൂരം ഒഴുകി നെതര്‍ലന്റിലെ റോട്ടര്‍ ഡാമില്‍ വച്ച് വടക്കന്‍ കടലില്‍ പതിക്കുന്ന റൈന്‍ പിന്നിടുന്നത് നാലു രാജ്യങ്ങളാണ്. സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി, ഫ്രാന്‍സ്, ഹോളണ്ട് എന്നിവ; ആ നാലുരാജ്യങ്ങളെയും പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘സാന്‍ഡോസ് സംഭവ’ത്തെ ആഗോള ഏജന്‍സികള്‍ വിശേഷിപ്പിച്ചതിങ്ങനെ-ഒരു പതിറ്റാണ്ടിനിടയില്‍ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം.

പൊട്ടിത്തെറിയില്‍ വായുവിലും വെള്ളത്തിലും മണ്ണിലുമായി പരന്നത് 2000 ടണ്‍ രാസവിഷം. അതില്‍ കീടനാശിനികളായ ഡൈസള്‍ഫാടോണ്‍, തയോമീടോണ്‍, എന്‍ഡോസള്‍ഫാന്‍, ഫോര്‍മോ തയോണ്‍ തുടങ്ങിയവയും ഒരുപിടി മെര്‍ക്കുറി സംയുക്തങ്ങളും. അവ നദിയിലൂടെ ദിവസങ്ങള്‍ കൊണ്ടൊഴുകിയെത്തിയത് 400 കി. മീ. പിടഞ്ഞുമരിച്ചത് അഞ്ച് ലക്ഷം മത്സ്യങ്ങള്‍.

ഇല്ലാതായത് അസംഖ്യം ജലജീവികളും അടിത്തട്ടിലെ അധോലോക സൂക്ഷ്മ ജീവികളും. ഇതൊക്കെ നടന്നത് റൈന്‍ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമം വിജയിച്ചു വരുമ്പോഴാണെന്നത് ക്രൂര ഫലിതം. വ്യവസായ വികസനത്തെ തുടര്‍ന്ന് അഴുക്ക് ചാലായി മാറിയ റൈന്‍ നദിക്ക് ജീവന്‍ പകര്‍ന്നു വരുമ്പോഴായിരുന്നു ഈ സംഭവം. പ്രശ്‌നത്തിന്റെ ഗൗരവമറിഞ്ഞ നാലുരാജ്യങ്ങളും ഒത്തുചേര്‍ന്നു. അതിന് ബന്ധപ്പെട്ട മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കി.

കോടിക്കണക്കിന് യൂറോ ചെലവിട്ടു. അതിന്റെ ഭാഗമായി ‘റൈന്‍ ആക്ഷന്‍ പ്രോഗ്രാം’, ‘സാല്‍മണ്‍ 2000’ എന്നിവ നിലവില്‍ വന്നു. കര്‍ക്കശമായ നിയമങ്ങളാണ് സര്‍ക്കാരുകള്‍ കൊണ്ടുവന്നത്. അനുസരിക്കാത്ത കമ്പനികള്‍ പൂട്ടി. നദിയുടെ അടിത്തട്ടിലെ വിഷമണ്ണുവരെ വാരി മാറ്റി. സ്‌പെഷ്യല്‍ വാക്വംക്ലീനറുകള്‍ കൊണ്ട് കരമണ്ണ് ശുദ്ധീകരിച്ചു.

പുഴയിലെ നൈട്രേറ്റിന്റെയും ഫോസ്ഫറസിന്റെയും അളവ് 50 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവന്നു. കമ്പനികളിലെ സുരക്ഷിതത്വം ഇരട്ടിപ്പിച്ചു. കമ്പനികളുടെ സംസ്‌കരണ പ്ലാന്റുകളില്‍ മൂന്നാമതൊരു ശുദ്ധീകരണ യൂണിറ്റു കൂടി നിര്‍ബന്ധപൂര്‍വം ഘടിപ്പിച്ചു.

ജലശുദ്ധിയുടെ അളവുകോല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സാല്‍മണ്‍ മത്സ്യത്തെ’ 2000-ാമാണ്ടോടെ മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി മുന്നേറിയ പ്രോജക്ടിന് നാടും നാട്ടാരും ഒരുപോലെ പിന്തുണ നല്‍കി. ഒടുവില്‍ ഒരു അത്ഭുതം സംഭവിച്ചു-1997 ല്‍. പ്രതീക്ഷിച്ചതിനും മൂന്നുവര്‍ഷം മുന്നേതന്നെ റൈന്‍ നദിയില്‍ സാല്‍മണ്‍ മടങ്ങിയെത്തി.

പക്ഷേ അതുകൊണ്ട് പിന്‍വാങ്ങാന്‍ ജനനായകര്‍ സമ്മതിച്ചില്ല. സ്ട്രാസ് ബര്‍ഗില്‍ 2001 ല്‍ ചേര്‍ന്ന നദീതട മന്ത്രിമാരുടെ യോഗം, നദി പ്രദേശത്തിന്റെ സ്ഥായി വികസനവും സമഗ്ര ജലവിനിയോഗ മാനേജ്‌മെന്റും ലക്ഷ്യമിട്ട ‘റൈന്‍-2020’ എന്നൊരു പദ്ധതിക്ക് തന്നെ രൂപം നല്‍കി. അവര്‍ രൂപീകരിച്ച നദീജല കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു അത്.

കര്‍ക്കശമായ നിയമങ്ങളും പിഴവ് കൂടാതെയുള്ള നിയമം നടപ്പാക്കലും സുതാര്യമായ നടപടികളുംകൊണ്ട് നദീജല കമ്മീഷന്‍ യൂറോപ്പിനാകെ മാതൃകയായി. 100 ല്‍പ്പരം രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിന് 9 മുഖ്യ നിരീക്ഷണാലയങ്ങളും 47 ഉപനിരീക്ഷണാലയങ്ങളും ഇന്ന് നദിയൊഴുകുംവഴിയില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു.

റൈന്‍ നമുക്കൊരു പാഠമാണ്. അഴുക്കുചാലിന്റെ അവസ്ഥയില്‍നിന്ന് ശുദ്ധജല സ്രോതസ്സായി ഒരു നദിക്ക് എങ്ങനെ മാറാമെന്നതിന്റെ ഉദാഹരണം. പുഴയോരത്തെ കാക്കത്തൊള്ളായിരം കമ്പനികള്‍ വിസര്‍ജിക്കുന്ന വിഷം പേറി ചുവന്നും വെളുത്തും കറുത്തും കാണപ്പെടുന്ന പെരിയാറിനെപ്പറ്റി ചിന്തിക്കാന്‍ റൈന്‍ നമുക്ക് പ്രേരണയാവണം.

വെളളം പതയുന്നതും മീനുകള്‍ ചത്തുപൊങ്ങുന്നതും പത്രങ്ങളുടെ പ്രാദേശിക പേജുകളിലെ മൂന്നുകോളം വാര്‍ത്തായാകാന്‍ മാത്രം വിധിക്കപ്പെട്ട പെരിയാറിനുവേണ്ടി ശബ്ദിക്കാന്‍ നമുക്ക് നേരമില്ല. ആകെ 1320 കിലോമീറ്റര്‍ ഒഴുകുന്ന റൈന്‍ നദിയെ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് രക്ഷിച്ചുവെങ്കില്‍ കേവലം 250 കിലോമീറ്റര്‍ മാത്രമൊഴുകുന്ന പെരിയാറിനെ എന്തുകൊണ്ട് സംരക്ഷിച്ചുകൂടായെന്ന് ചിന്തിക്കണം. പെരിയാറിനെ രക്ഷിക്കാന്‍ മനസ്സുണ്ടായാല്‍ മാത്രം മതി. മനസ്സില്‍ നന്മയുണ്ടായാല്‍ മാത്രം മതി. അത് ഭരിക്കപ്പെടുന്നവര്‍ക്കുമാത്രം തോന്നിയാല്‍ പോരാ, ഭരിക്കുന്നവര്‍ക്കും തോന്നണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.