ഹരിപ്പാട്: ആഹ്ലാദാരവങ്ങള്ക്ക്് അവസാനിച്ചപ്പോള്‍ കണ്ണീര്ക്കയങ്ങളിലേക്കാണ് കരുവാറ്റ ജലോത്സവം പരിസമാപ്തമായത്. വള്ളംകളിയുടെ ഫൈനല്‍മത്സരം കഴിഞ്ഞ് ആദ്യമണിക്കൂറില്‍ തന്നെ കരുവാറ്റ അശ്വതിയില്‍ രാമകൃഷ്ണന്റെ മകന് കൃഷ്ണകാന്തി(26)നെ കാണാനില്ലന്ന വാര്‍ത്ത പരന്നിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന കൃഷ്ണകാന്ത് ഒരുമാസത്തെ അവധിക്ക്് നാട്ടിലെത്തിയതാണ്. രാത്രിവൈകിയും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ശക്തമാക്കി.എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതും കാര്യങ്ങള്‍ ദുസ്സഹമായി. തുടര്‍ന്ന് മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് കരുവാറ്റ ലീഡിങ്ങ് ചാനലിന് സമീപമാണ് മൃതദേഹം കണ്ട് കിട്ടിയത്.കൃഷ്ണകാന്തിന്റെ സംസ്കാരം കഴിഞ്ഞു.
കൃഷ്ണകാന്തിന്റെ സംസ്കാരം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കരുവാറ്റയിലെ വീട്ടുവളപ്പില്‍ നടന്നു.രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. വള്ളം കളികഴിഞ്ഞ് ആളുകള്‍ മടങ്ങുന്നതിനെടെയാണ് കൃഷ്ണകാന്തിനെ ബോട്ടില്‍ നിന്ന് വീണ് കാണാതാകുന്നത്. ഇദ്ദേഹവും സുഹൃത്ത്ക്കളും സഞ്ചരിച്ചിരുന്ന ബോട്ട് സമീപത്ത് കൂടികടന്ന് പോയ സ്പീഡ് ബോട്ടിന്റെ ഒളത്തില്‍ ഉലയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബോട്ടിന്റെ പടികളില്‍ ്നിന്നിരുന്ന കൃഷ്ണകാന്ത് വെള്ളത്തിലേക്ക് മറഞ്ഞ്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: