ലണ്ടന്‍: ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെ നാണം കെടുത്തി.ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ആഴ്സണലിനെ മുക്കിക്കളഞ്ഞത്.
റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവര്‍ നേതൃത്വം നല്കിയ ലവിര്പൂളിന്റെ ആക്രമണനിര ആഴ്സണലിന്റെ പ്രതിരോധം പാടെ തകര്‍ത്തുകളഞ്ഞു.ഈ മൂന്ന് പേരും ആഴ്സണലിന്റെ വലയില്‍ പന്തടിച്ചുകയറ്റി. മാനെയ്ക്ക് പരക്കാരനായി ഇറങ്ങിയ ഡാനിയല്‍ സ്റ്റൂറിഡ്ജ് 78-ാം മിനിറ്റില്‍ നാലാം ഗോളും കുറിച്ചിട്ടതോടെ ആഴ്സണലിന്റെ പരാജയം പൂര്‍ണമായി.
ബ്രസിലിന്റെ ഫിലിപ്പി കുടിഞ്ഞോയെ കൂടാതെ കളിക്കളത്തിലിറങ്ങിയ ലിവര്‍പൂള്‍ മത്സരത്തിന്റെ് സര്‍വ മേഖലകളിലും ആധിപത്യം സ്ഥാപിച്ചു. അതേസമയം ആഴ്സണലിന് ഫോമിലേക്കുയരാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: