Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാംസങ് തലവന് അഞ്ച് വര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 07:34 pm IST
in World

സിയോള്‍: ലോകപ്രശസ്ത മൊബൈല്‍, ടിവി ഉത്പാദകരായ സാംസങ്ങിന്റെ മേധാവി ലീ ജെ യോങ്ങിന് അഴിമതി കേസില്‍ അഞ്ചു വര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വന്‍ ഹൈയെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുന്നതിന് വരെ കാരണമായ അഴിമതിക്കേസാണിത്.

ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ സമ്പന്നനാണ് കോടാനുകോടികളുടെ ആസ്തിയുള്ള സാംസങ്ങ് കമ്പനിയുടെ ഉടമ. കമ്പനിക്ക് ചിലആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രസിഡന്റായിരുന്ന പാര്‍ക്ക് ഗ്വന്‍ ഹൈയുടെ അടുത്ത സുഹൃത്തിന്റെ സ്ഥാപനങ്ങള്‍ക്ക് ലീ ജെ യോങ്ങ് വന്‍തോതില്‍ സംഭാവന നല്‍കിയെന്നാണ് കേസ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സഹായം കിട്ടുന്നമെന്ന പ്രതീക്ഷയില്‍ വന്‍തോതില്‍ ഇയാള്‍ കൈക്കൂലി നല്‍കിയതായും കൊറിയന്‍ കോടതി കണ്ടെത്തിയിട്ടുണ്ട്.

ലീ ജെ യോങ്ങ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. 49 വയുള്ള ഇയാള്‍ക്ക് 12 വര്‍ഷം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ലീ ജെ യോങ്ങിന് അഞ്ചു വര്‍ഷം തടവ് ലഭിച്ചത് മുന്‍പ്രസിഡന്റ് പാര്‍ക്ക് ഗ്വന്‍ ഹൈയെയും ബാധിക്കും. പുറത്തായ ഗ്വാനും ഇതേ അഴിമതിക്കേസില്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്ക് ജീവപര്യന്തം വരെ ലഭിക്കാം. സാംസങ്ങിന്റെ നിത്യേനയുള്ള ഇടപാടുകളില്‍ ലീക്ക് ബന്ധമില്ലെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും പാര്‍ക്ക് ഗ്വാന്നിന്റെ സുഹൃത്ത് ചോയ് സൂണ്‍ സില്‍ല്ലിന് വന്‍തുകകള്‍ സംഭാവന നല്‍കിയത് ലീയുടെ അനുമതിയോടെയാണെന്ന് കോടതി വ്യക്തമാക്കി. തന്റെ അറിവില്ലാതെയാണ് സംഭാവന നല്‍കിയതെന്ന വാദം കോടതി തള്ളി.

ചോയിയുടെ നാല് സ്ഥാപനങ്ങള്‍ക്ക് സാംസങ്ങ് 380 ലക്ഷം ഡോളര്‍( 245 കോടി രൂപ) സംഭാവന നല്‍കിയെന്നാണ് കേസ്. പാര്‍ക്ക് ഗ്വാന്‍ ഹൈയുടെ നയങ്ങളെ അടക്കം പിന്തുണയ്‌ക്കാനും ജനപിന്തുണ ഉണ്ടാക്കിക്കൊടുക്കാനും വേണ്ടി ഉണ്ടാക്കിയതാണ് ഈ നാലു സ്ഥാപനങ്ങളും. പാര്‍ക്കിന്റെ നിര്‍ബന്ധം മൂലമാണ് തങ്ങള്‍ സംഭാവന നല്‍കിയതെന്നാണ് സാംസങ്ങിന്റെ വാദം. ഇതിനു പുറമെ ചോയ്‌യു മകള്‍ക്ക് അശ്വാഭ്യാസം പരിശീലിക്കാന്‍ പ്രത്യേക ഫണ്ടും നല്‍കി. ഇവയ്‌ക്ക് പകരമായി രണ്ട് സാംസങ്ങ് സ്ഥാപനങ്ങളെ , ഓഹരിയുടമകളുടെ എതിര്‍പ്പ് തള്ളി, ലയിക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കുകയും ചെയ്തു.

ലീയ്‌ക്ക് അഞ്ചു വര്‍ഷം തടവ് ലഭിച്ചതോടെ സാംസങ്ങിലെ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. നേതൃത്വമില്ലാത വന്നാല്‍ കമ്പനിക്ക് തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുമെന്നും അത് സ്ഥാപനത്ത ബാധിക്കുമെന്നാണ് ആശങ്ക.

അഴിമതിക്കേസില്‍ പെട്ടതിനെത്തുടര്‍ന്ന് പാര്‍ക്ക് ഗ്വന്‍ ഹൈയെ 216 ഡിസംബറിലാണ് പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. ഇവര്‍ക്കെതിരെയും വിചാരണ പുരോഗമിക്കുകയാണ്. പാര്‍ക്ക് ചുങ്ങ് ഹീയെന്ന കൊറിയന്‍ ഏകാധിപതിയുടെ മകളാണ് 65 വയസുള്ള പാര്‍ക്ക് ഗ്വന്‍ ഹൈ. ഒന്നേകാല്‍ ലക്ഷം പേജുള്ള കുറ്റപത്രമാണ് ഇവര്‍ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്. മൊത്തം 18 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.