വാഷിങ്ടണ്‍: ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. 21 നാണ് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി യുഎസ് ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്ന ആദ്യത്തെ സൂര്യഗ്രഹണം അതിന്റെ എല്ലാ സൂക്ഷ്മതയോടും കൂടി തന്നെ രാജ്യം ദര്‍ശിച്ചു.
അമേരിക്കന്‍ സമയം രാവിലെ 10.16 ന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന് സൂര്യനെ മറച്ചത്
ഇനി ഇതുപോലെ ഒരു സൂര്യഗ്രഹണം ദൃശ്യമാവണമെങ്കില് 2024 വരെ കാത്തിരിക്കണം. അതിനാല്‍ ഈ ഗ്രഹണത്തെ പൂര്‍ണ്ണമായും പഠനവിധേയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അമേരിക്ക പൂര്‍ത്തിയാക്കിയിരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ വെബ്സൈറ്റില്‍ ഗ്രഹണം തത്സമയം കാണാന്‍ അവസരമൊരുക്കിയിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യം മെലാനിയയും മകന് ബാരണും വാഷിങ്ടണ്‍ ഡിസിയില്‍ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുതെന്ന് ഡോക്ടര്‍മാരുടെയും ശാസ്്ത്രജ്ഞന്മാരുടെയും പ്രത്യേക നിര്‍ദ്ദേശം രാജ്യമെങ്ങും നല്‍കിയിരുന്നെങ്കിലും ഡൊണാള്‍ഡ് ട്രംപ് അത് അവഗണിച്ചു.
നഗ്ന നേത്രങ്ങള്‍ കൊണ്ടാണ് ട്രംപ് സൂര്യഗ്രഹണം കണ്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയ ട്രംപും മകന് ബാരണും കണ്ണടകള്‍ ധരിച്ചാണ് എത്തിയത്. ഇത്രയും ബുദ്ധിമാനായ, എടുത്തുചാട്ടമില്ലാത്ത പ്രസിഡന്റ് അമേരിക്കയുടെ മുതല്‍കൂട്ടാണെന്ന തരത്തില്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: